തുടർച്ചയായി ആറാം വർഷവും നെൽകൃഷിയിറക്കി നീലഗിരി കോളജ്.

കോവിഡ് കാലത്താണ് “ഗ്രീൻ പോസിറ്റീവ്” എന്ന് പേരിൽ കാർഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വർഷം 10 ടണ്ണിലധികം നെല്ല് അടക്കമുള്ള കാർഷിക ഉൽ പ്പാദനമാണ് പദ്ധതിയുടെ ലക്ഷ്യo. കൂടാതെ, മത്സ്യകൃഷിയും ഫ്രൂട്സ് ഗാർഡനും വിവിധയിനം പച്ചക്കറികളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അയൽവാസികളുടെയും കൂട്ടായ്മയിലൂടെ വിപുലമായി നടന്നു വരുന്നു. രണ്ട് വർഷങ്ങളായി പൂകൃഷിയും ക്യാമ്പസിലുണ്ട്.

പാടത്തും പറമ്പിലും ഇറങ്ങി ശീലമില്ലാത്ത പുതു തലമുറയിലെ മക്കൾക്ക് മണ്ണിൽ പണിയെടുക്കുന്നതിന്റെ മൂല്യവും അധ്വാനത്തിൻ്റെ വിലയും അറിയാനും കാർഷിക മേഖലയോട് ആഭിമുഖ്യം ഉണ്ടാക്കുകയുമാണ്
‘ഗ്രീൻ പോസ്റ്റീസ്‌’ പദ്ധതി.
അഞ്ചു വർഷമായി പ്രസ്തുത കാർഷികl പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വിദ്യാർത്ഥികളുടെ ഉത്സാഹം ഏറെ പങ്കുവഹിച്ചു. ഓരോ വർഷവും പദ്ധതി വിപുലപ്പെടുത്താൻ ഇത്
പ്രചോദനമായെന്നു
കോളേജ് സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ ഡോ. റാശിദ് ഗസ്സാലി പറഞ്ഞു.

വർഷത്തിൽ പത്ത് മണിക്കൂർ കൃഷി പ്രവർത്തി പരിചയത്തിലൂടെ വിദ്യാർത്ഥികളെ ജൈവ കൃഷികളോടും അനുബന്ധ കാര്യങ്ങളോടും അടുപ്പിക്കുക എന്ന വലിയ സ്വപ്നത്തിലാണ് ക്യാമ്പസ്. . ഓട്ടോണോമസ് പദവിയോടെ പ്രവർത്തിക്കുന്ന കോളേജിലാണ് ഈ ജൈവ സൗഹൃദ അന്തരീക്ഷം എന്നതും ഏറെ ശ്രദ്ധേയമാണ്. സീസണിൽ ആഴ്ച‌യിലൊരിക്കൽ ക്യാമ്പസിൽ “മകഴ്ച്ചി ചന്ത” എന്ന പേരിൽ ഒരു ഓപ്പൺ മാർക്കറ്റും പ്രവർത്തിക്കുന്നു.
ക്ലാസ് കഴിഞ്ഞ് പോകുന്ന കുട്ടികളും അധ്യാപകരും വിഷരഹിത പച്ചക്കറികളും കാർഷിക വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത് കോളേജിന്റെ പ്രത്യേകതയാണ്.

പുത്തുമല മുതൽ – കൽപ്പറ്റ കലക്ടറേറ്റ് വരെ മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ചൊവ്വാഴ്ച.:പി കെ ഫിറോസ് നയിക്കും

കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 പുത്തുമലയിൽ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ച് കൽപ്പറ്റ സിവിൽ

അസം കുടിയൊഴിപ്പിക്കൽ: വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു.

കൽപ്പറ്റ : അസമിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഉരുൾ അനാഥരാക്കിയ മുണ്ടക്കൈയിലെ പെൺകുട്ടികൾക്ക് രണ്ട് ‘അജ്ഞാത’രുടെ സ്നേഹക്കരുതൽ

2024 ജൂലൈ 30. അന്ന് പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾ പൊട്ടിയ ദുരന്തത്തിൽ ഉള്ളുലഞ്ഞ ലക്ഷക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ സുധാകരൻ (പേര് യഥാർത്ഥമല്ല). വാർത്തകളിലൂടെ ദിവസങ്ങൾ പിന്നിടുമ്പോൾ ആ 45-കാരന്റെ

ഓര്‍മയുടെ ഒരാണ്ട്; ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്താന്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ-പിന്നാക്ക ക്ഷേമ

ചൂട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു

പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്‍റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട്

കരിപ്പൂരിന്‍റെ ആകാശം കൂടുതൽ വിസ്തൃമാകും, അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകാതെ കുതിച്ചുയരും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.

മലപ്പുറം: ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്‍റെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.