കമ്പളക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം
നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക് ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 6 വർഷവും ഒരു മാസവും തടവും 12000 രൂപ പിഴയും. കണിയാമ്പറ്റ ചിറ്റൂർ ഉന്നതിയിലെ സിജിത്ത് @ചാമൂട്ടൻ (23) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2023 ജനുവരിയിൽ പ്രതി സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക്പോകുകയായിരുന്ന പ്രായപൂർത്തിയാവാത്ത കുട്ടിയെ വഴിയിൽ തടഞ്ഞു ലൈംഗീകതിക്രമ ശ്രമം നടത്തുകയും കുട്ടി എതിർത്തപ്പോൾ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്റ്റേ ഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എസ്. അനൂപ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിപിഓ അജു തോമസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതുപോലെ’
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള