ഫോൺ നന്നാക്കാൻ കൊടുത്തതോടെ ജീവിതം തകർന്നു; കൊൽക്കത്തയിൽ നിന്നുള്ള യുവതിയുടെ അനുഭവകഥ ഇങ്ങനെ…

ഫോണ്‍ റിപ്പയർ ഷോപ്പിലെ ജീവനക്കാർ സ്വകാര്യ വീഡിയോകള്‍ ചോർത്തിയതിനെ തുടർന്ന് കൊല്‍ക്കത്ത സ്വദേശിയായ യുവതി കടുത്ത മാനസിക സമ്മർദ്ദത്തില്‍.നന്നാക്കാൻ നല്‍കിയ ഫോണില്‍ നിന്ന് അനുമതിയില്ലാതെ വീഡിയോകള്‍ എടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അധിക്ഷേപ സന്ദേശങ്ങള്‍ വന്നതോടെയാണ് വീഡിയോ ചോർന്ന വിവരം അറിയുന്നത്. ഇതേത്തുടർന്ന് എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നീക്കം ചെയ്യേണ്ടിവന്നു. മാത്രമല്ല, ആളുകളില്‍ നിന്ന് സ്വയം അകലം പാലിക്കാനും ഫോണ്‍ നമ്ബർ മാറ്റാനും യുവതി നിർബന്ധിതയായി.

എന്റെ ജീവിതം പൂർണ്ണമായും തകർന്നു. ഈ ആഘാതത്തില്‍ നിന്ന് എങ്ങനെ കരകയറണമെന്ന് എനിക്കറിയില്ല,” യുവതി പറയുന്നു. ഈ സംഭവത്തിന് ശേഷം മാതാപിതാക്കള്‍ പോലും തന്നോട് സംസാരിക്കുന്നത് നിർത്തിയെന്നും അവർ വെളിപ്പെടുത്തി.

നിയമനടപടി സ്വീകരിക്കാൻ ഉപദേശം

യുവതിയുടെ ദുരനുഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. സൈബർ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കാനും നിയമസഹായം തേടാനും നിരവധി പേർ യുവതിയെ ഉപദേശിച്ചു. ഈ വിഷയത്തില്‍ സൈബർ പോലീസ് യുവതിയെ സഹായിക്കുമെന്നും ചിലർ ഉറപ്പ് നല്‍കി.

സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചില ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കി. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യാജ വീഡിയോകള്‍ നിർമ്മിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും ചിലർ ആശങ്ക പങ്കുവെച്ചു. ഒരു മുൻ കാമുകൻ ചിത്രങ്ങള്‍ വെച്ച്‌ ഭീഷണിപ്പെടുത്തിയ അനുഭവം പങ്കുവെച്ച്‌ ഒരാള്‍ യുവതിക്ക് പിന്തുണ നല്‍കി.

പരാതിയില്‍ പുരോഗതി
യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് നടപടി ആരംഭിച്ചു. കേസ് ഓഗസ്റ്റ് 25-ന് മഹില താനയിലേക്ക് കൈമാറിയതായി സൈബർ പോലീസ് അറിയിച്ചു. കേസിന്റെ പുരോഗതിയെക്കുറിച്ച്‌ അറിയാൻ നേരിട്ട് ബന്ധപ്പെടാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന്

പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ

ആർ.ആനന്ദിനെ അനുമോദിച്ചു.

കൽപ്പറ്റ: യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നും ഗ്ലോബൽ എം.ബി.എ. ബിരുദം കരസ്ഥമാക്കിയ നബാർഡ് ജില്ലാ വികസന മാനേജർ ആർ.ആനന്ദിനെ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ വയനാട് ജില്ലാ തല അവലോകന ഫോറം അനുമോദിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കല്‍, എള്ളുമന്ദം പ്രദേശങ്ങളില്‍ (ഡിസംബര്‍ 17)നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.