നെഞ്ചരിച്ചിലെന്ന് പറഞ്ഞ് തള്ളി കളഞ്ഞത് മരണത്തിന് ഇടയാവേണ്ട ലക്ഷണങ്ങൾ; അനുഭവം പങ്കുവെച്ച് യുവാവ്

രോഗം ഏതാണെങ്കിലും അവ ബാധിക്കുന്നതിന് മുന്‍പ് തന്നെ നമ്മുടെ ശരീരം അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ അത് കൃത്യമായി മനസിലാക്കി ചികിത്സിക്കാന്‍ നമ്മള്‍ക്ക് പലപ്പോഴും കഴിയാറില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. അത്തരത്തില്‍ മരണത്തിന് പോലും കാരണമായേക്കാവുന്ന ലക്ഷണങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ ഭയാനകമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. സമൂഹ മാധ്യമമായ റെഡിറ്റിലാണ് യുവാവ് തന്റെ പിതാവിനുണ്ടായ ഹൃദയാഘാത ലക്ഷണങ്ങളെ പറ്റി വിവരിച്ചിരിക്കുന്നത്.
അച്ഛന് കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി നെഞ്ചെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ചായ കുടിക്കുന്നത് കൊണ്ടുള്ള അസിഡിറ്റി പ്രശ്‌നമാണെന്നാണ് അദ്ദേഹം തുടക്കത്തില്‍ കരുതിയത്. ഞങ്ങളും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ പതിയെ ഇത് നെഞ്ചിന്റെ വലതുവശത്തെ വീക്കത്തിലേക്കും, നടുവേദനയിലേക്കും മാറുകയായിരുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. പരിശോധനയ്ക്ക് വിധേയനാവാന്‍ പറഞ്ഞ് കുടുംബം നിര്‍ബന്ധിച്ചില്ലെങ്കിലും ദഹനപ്രശ്‌നമാണെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

പിന്നീട് കുടുംബത്തിന്റെ നിര്‍ബന്ധം മൂലം ആദ്യം സോണോഗ്രഫി ചെയ്തു നോക്കിയെങ്കിലും പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ഇസിജി കൂടി പരിശോധിച്ച് നോക്കാമെന്ന് കരുതിയപ്പോഴാണ് പിതാവിന്റെ ഹൃദയത്തിന്റെ ഒരു ധമനി മുഴുവനായി അടഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. ഹൃദയാഘാതത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് തങ്ങള്‍ കൃത്യമായി പരിശോധന നടത്തിയതെന്നും ഇല്ലായിരുന്നെങ്കില്‍ മരണം പോലും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ യാതൊരു കാരണവശാലും തള്ളി കളയാന്‍ പാടില്ലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ദർഘാസ് ക്ഷണിച്ചു.

മാനന്തവാടി: വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള എ.സി കൾ അടുത്ത ഒരു വർഷത്തേക്ക് അറ്റകുറ്റ പണികൾ (കൺസ്യൂമബിൾസ് ഉൾപ്പെടെ) നടത്തുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. നിലവിലുള്ള എ.സി സംബന്ധിച്ച ഡീറ്റെയിൽസ് സൈറ്റ് പരിശോധിച്ച്

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.