നെഞ്ചരിച്ചിലെന്ന് പറഞ്ഞ് തള്ളി കളഞ്ഞത് മരണത്തിന് ഇടയാവേണ്ട ലക്ഷണങ്ങൾ; അനുഭവം പങ്കുവെച്ച് യുവാവ്

രോഗം ഏതാണെങ്കിലും അവ ബാധിക്കുന്നതിന് മുന്‍പ് തന്നെ നമ്മുടെ ശരീരം അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ അത് കൃത്യമായി മനസിലാക്കി ചികിത്സിക്കാന്‍ നമ്മള്‍ക്ക് പലപ്പോഴും കഴിയാറില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. അത്തരത്തില്‍ മരണത്തിന് പോലും കാരണമായേക്കാവുന്ന ലക്ഷണങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ ഭയാനകമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. സമൂഹ മാധ്യമമായ റെഡിറ്റിലാണ് യുവാവ് തന്റെ പിതാവിനുണ്ടായ ഹൃദയാഘാത ലക്ഷണങ്ങളെ പറ്റി വിവരിച്ചിരിക്കുന്നത്.
അച്ഛന് കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി നെഞ്ചെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ചായ കുടിക്കുന്നത് കൊണ്ടുള്ള അസിഡിറ്റി പ്രശ്‌നമാണെന്നാണ് അദ്ദേഹം തുടക്കത്തില്‍ കരുതിയത്. ഞങ്ങളും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ പതിയെ ഇത് നെഞ്ചിന്റെ വലതുവശത്തെ വീക്കത്തിലേക്കും, നടുവേദനയിലേക്കും മാറുകയായിരുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. പരിശോധനയ്ക്ക് വിധേയനാവാന്‍ പറഞ്ഞ് കുടുംബം നിര്‍ബന്ധിച്ചില്ലെങ്കിലും ദഹനപ്രശ്‌നമാണെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

പിന്നീട് കുടുംബത്തിന്റെ നിര്‍ബന്ധം മൂലം ആദ്യം സോണോഗ്രഫി ചെയ്തു നോക്കിയെങ്കിലും പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ഇസിജി കൂടി പരിശോധിച്ച് നോക്കാമെന്ന് കരുതിയപ്പോഴാണ് പിതാവിന്റെ ഹൃദയത്തിന്റെ ഒരു ധമനി മുഴുവനായി അടഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. ഹൃദയാഘാതത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് തങ്ങള്‍ കൃത്യമായി പരിശോധന നടത്തിയതെന്നും ഇല്ലായിരുന്നെങ്കില്‍ മരണം പോലും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ യാതൊരു കാരണവശാലും തള്ളി കളയാന്‍ പാടില്ലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്

പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

പാൽച്ചുരം: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോഡേക്ക് പോകുന്നതിനിടെ

ശ്വാസതടസം മാറുന്നില്ലേ? ആസ്ത്മയോ ശ്വാസകോശ അർബുദമോയെന്ന് മനസിലാക്കാം!

വിട്ടുമാറാത്ത ചുമയും രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ചുമയും ശ്വാസതടസവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. സാധാരണയായി ആസ്ത്മ മൂലം ബുദ്ധിമുട്ടുന്നവരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത് എന്നൊരു വിശ്വാസം പലരിലുമുണ്ട്. ചിലപ്പോൾ

നെഞ്ചരിച്ചിലെന്ന് പറഞ്ഞ് തള്ളി കളഞ്ഞത് മരണത്തിന് ഇടയാവേണ്ട ലക്ഷണങ്ങൾ; അനുഭവം പങ്കുവെച്ച് യുവാവ്

രോഗം ഏതാണെങ്കിലും അവ ബാധിക്കുന്നതിന് മുന്‍പ് തന്നെ നമ്മുടെ ശരീരം അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ അത് കൃത്യമായി മനസിലാക്കി ചികിത്സിക്കാന്‍ നമ്മള്‍ക്ക് പലപ്പോഴും കഴിയാറില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. അത്തരത്തില്‍

എൽഡിഎഫ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

അമ്പലവയൽ: കേന്ദ്രസർക്കാരിൻ്റെ അതി തീവ്ര വോട്ടുപരിശോധനയ്ക്കും കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ അമ്പലവയലിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ

വാർഡിലെ മുന്നണി പോരാളികൾക്ക് സ്നേഹാദരവുമായി മെമ്പർ

എടവക: എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ വികസന സമിതി അംഗങ്ങൾ, കുരുമുളക് സമിതി ഭാരവാഹികൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.