കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ
കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസണെന്നും പുലർച്ചെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടതെ ന്നും സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കി ലും മരണപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ഈ വർഷം ഏപ്രിലിലാ ണ് ജിൽസൺ കേണിച്ചിറ സ്വദേശിനി ലിഷ (39)യെ കൊന്നത്. കടബാധ്യ തയുമായി ബന്ധപ്പെട്ട തർക്കിലാണ് ഭാര്യയെ ജിൽസൺ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അന്ന് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അറ സ്റ്റിലായ ഉടനെയും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടർന്ന് കൗൺ സിലിങ് അടക്കം നൽകിയിരുന്നവെന്നും ജയിൽ അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു ജിൽസൺ.

മഴ പോയിട്ടില്ല, സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലിനും സാധ്യത ; ശ്രീലങ്കയിൽ ദുരിതം വിതച്ച് ഡിറ്റ്‌വ
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി







