ഹൃദയാഘാതത്തിന്റെ ആദ്യ അടയാളം നെഞ്ചുവേദനയല്ല, ലക്ഷണങ്ങള്‍ മനസിലാക്കാം! കാർഡിയോളജിസ്റ്റ് പറയുന്നു

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്തിലെ മരണനിരക്ക് കണക്കാക്കുമ്പോൾ അതിൽ കൂടുതലും സംഭവിച്ചിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. 2020ൽ ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ സമർപ്പിച്ച കണക്കുകൾ പറയുന്നത് മുപ്പത് മുതൽ അറുപത് വയസുവരെ പ്രായമുള്ള ആളുകളിൽ 19, 238 പേരുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയസംബന്ധമായ അസുഖം മൂലമാണെന്നാണ്. 2021 ആയപ്പോൾ 18നും 30നും ഇടയിൽ 2,541പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചതെന്ന് ഈ റിപ്പോർട്ട് പറയുന്നു.
നെഞ്ച്‌വേദനയെ തുടർന്ന് ഒരാൾ പെട്ടെന്ന് തളർന്ന് വീഴുന്നതല്ല ഹൃദയാഘാതത്തിന്റെ ലക്ഷണമെന്നാണ് രാജ്‌കോട്ടിലെ എച്ച്‌സിജി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ ദിനേശ് രാജ് ഹൃദയാഘാതത്തിന്റെ ആദ്യത്തെ ലക്ഷണത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഭൂരിപക്ഷം ആളുകളും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ദഹനക്കേട്, പേശിയിൽ ഉണ്ടാകുന്ന പിരിമുറുക്കം എന്നിവയാണ് ആദ്യ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് ഡോക്ടർ പറയുന്നു. അതിനാൽ തന്നെ ആദ്യത്തെ അടയാളങ്ങൾ തിരിച്ചറിയുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

കൂടുതല്‍ ആളുകളിലും ആദ്യം ഉണ്ടാകുന്നത് നെഞ്ചിനുണ്ടാകുന്ന ബുദ്ധിമുട്ടാണെന്ന് ഡോ ദിനേശ് പറയുന്നു. എന്നാൽ ഇത് വളരെ തീവ്രമായ വേദനയായിരിക്കില്ല. നിങ്ങളുടെ നെഞ്ചിലൊരു ആന ഇരിക്കുന്ന പോലെയുള്ള ഭാരം, അല്ലെങ്കിൽ അമിതമായ സമ്മർദമാകും അനുഭവപ്പെടുക, നെഞ്ചിന് നടുക്കായി എന്തോ നിറഞ്ഞപോലത്തെ അവസ്ഥ, വന്നുംപോയും നിൽക്കുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുക. ഹൃദയാഘാതം നെഞ്ചിനെ മാത്രമേ ബാധിക്കുകയുള്ളു എന്നതും തെറ്റിദ്ധാരണയാണ്.

ശരീരത്തിന്റെ പല ഭാഗത്തായി ഈ വേദന ഉയർന്നു വരാം. ഇതിന് കാരണം നാഡികൾ പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ്. ഇടത് കൈയിലുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് രണ്ട് കൈകളിലും ഉണ്ടാകാം. താടിയെല്ലിലും കഴുത്തിലും ഉണ്ടാകുന്ന വേദന പലപ്പോഴും പല്ലുവേദനയോ തൊണ്ടവേദനയോ ആയി തെറ്റിദ്ധരിക്കാം. ശരീരത്തിന് പിൻഭാഗത്തായി ഷോൾഡർ ബ്ലേഡുകൾക്കിടയിൽ വേദന ഉണ്ടാകാമെന്നും ഡോക്ടർ വിശദീകരിക്കുന്നു.

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ

മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി

കൊച്ചി: മറ്റ് അവധികൾ പോലെ പ്രസവാവധി കണക്കിലെടുക്കാനികില്ലെന്നും അത് അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധി ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിന് എതിരെ ലഭിച്ച ഹർജി

5 ദിവസം മാത്രം ഓഫീസിൽ പോയാൽ മതി? കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ

ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി; സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസി ബസ് റൂട്ട് വിഷയത്തിൽ ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാകും; കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തിലുള്ള ആശങ്ക പോലെ കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. ആര്‍ക്കെങ്കിലും കരളിന് അസുഖം ബാധിച്ചാല്‍ ഉടന്‍തന്നെ അവര്‍ മദ്യപിക്കുന്നവരാണോ എന്നായിരിക്കും എല്ലാവരും അന്വേഷിക്കുന്നത്. എന്നാല്‍ മദ്യപിക്കുന്നവരില്‍ മാത്രമല്ല

എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.