തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി.

സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജിയും സംയുക്തമായി തെക്കേവയനാട്ടിലെ മലനിരകളില്‍ നടത്തിയ സര്‍വേയില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാര്‍ഗില്‍, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യര്‍മല, അട്ടമല എന്നിവിടങ്ങളിലായിരുന്നു മൂന്നു ദിവസത്തെ സര്‍വേ. 2007ലാണ് ഇതിനു മുമ്പ് തെക്കേവയനാട്ടില്‍ പക്ഷി സര്‍വേ നടന്നത്.
വയനാടന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്നു 6,000 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയുന്ന മലത്തലപ്പുകളില്‍(ആകാശദ്വീപ്)മാത്രം കാണുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ബാണാസുര ചിലപ്പന്‍ പക്ഷിയുടെ ആവാസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. 15 തരം പരുന്തുകളെയും ഏഴിനം മൂങ്ങകളെയും 11 തരം പാറ്റപിടിയന്‍മാരെയും എട്ടിനം ചിലപ്പന്‍ പക്ഷികളെയും ഏഴുതരം മരംകൊത്തികളെയും സര്‍വേയില്‍ കണ്ടത്തിയതായി സൗത്ത് വയനാട് ഡി.എഫ്.ഒ. പി.രഞ്ജിത്ത്കുമാര്‍, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് എന്നിവര്‍ പറഞ്ഞു.
തെക്കേവയനാട്ടില്‍ ആദ്യമായി പുല്ലുപ്പന്‍ പക്ഷിയെ മണ്ടമലയില്‍ കാണാനായി. ഏഷ്യന്‍ ബ്രൗണ്‍ ഫ്ളൈക്യാച്ചര്‍ പക്ഷിയുടെ പ്രജനനത്തിനും സര്‍വേ ടീം സാക്ഷികളായി. പൊതുവേ മധ്യ ഇന്ത്യയില്‍ മാത്രം കൂടുകൂട്ടുന്ന ഈ പക്ഷി വയനാട്ടില്‍ കൂടുവച്ചത് അദ്ഭുതപ്പെടുത്തിയെന്നു സര്‍വേ ടീം അംഗങ്ങള്‍ പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന സ്ഥാനീയ പക്ഷികളില്‍ 13 ഇനങ്ങളെയും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന രണ്ടിനം പക്ഷികളെയും തെക്കന്‍ വയനാട്ടിലെ കാടുകളില്‍ കണ്ടെത്തി. ചെമ്പന്‍ ഏറിയന്‍, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്കമരംകൊത്തി, പാറനിരങ്ങന്‍, നെല്‍ പൊട്ടന്‍ എന്നിവയും കണ്ടെത്തിയ പക്ഷി ഇനങ്ങളില്‍ ഉള്‍പ്പെടും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ സര്‍വേയില്‍ 40 പേര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ റേഞ്ച് ഓഫീസര്‍മാരായ ഷമീര്‍, ശശികുമാര്‍,കെ.ജെ.ജോസ്, പക്ഷി നിരീക്ഷകരായ ലതിക, ഷാഹില്‍, ഹിറാഷ്, കൃഷ്ണമൂര്‍ത്തി, കെ.ജി.ദിലീപ്, ആര്‍.എല്‍. രതീഷ്, ഇ.എസ്.പ്രവീണ്‍, കെ.മനോജ്, നോവല്‍, മുജീബ്, കിരണ്‍, ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍

ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ

കൊവിഡ് വാക്‌സിന്‍ പ്രശ്‌നക്കാരനോ? ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ മാറി. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്. 20 വയസിന് അവസാനമോ

തൈറോയ്ഡും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്, 11ല്‍ ഒരാള്‍ക്ക് പ്രമേഹവും. എന്നാല്‍ ഈ രണ്ട് ആരോഗ്യപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമോ? ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ഹൈപ്പോതൈറോയ്ഡിസവും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്

കണ്ണേ കരളേ വിഎസ്സേ… ജനസാഗരത്തിന് നടുവിലൂടെ അവസാനമായി പാര്‍ട്ടി ഓഫീസിലേക്ക്, മുദ്രാവാക്യങ്ങളുമായി സഖാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച

കാമുകൻ/ കാമുകി പയ്യപ്പയ്യെ അകലുന്നുണ്ടോ? പഴയ സ്നേഹവും കരുതലുമില്ലേ? കരുതിയിരിക്കണം, ഇത് ‘ബാങ്ക്സിം​ഗാ’യിരിക്കാം

ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. ​ഗോസ്റ്റിം​ഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിം​ഗ്… ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം

മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാ​ഗ്രത പാലിക്കണമെന്നും കേരളാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *