ഭീമമായ വാടക നൽകി മുനിസിപ്പാലിറ്റി കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന ഇവർക്ക് മഹാമാരിയിൽ നിന്നും നാട് മുക്തി നേടി ജനജീവിതം സാധാരണഗതിയിലാകുന്നത് വരെ ഈ നിലയ്ക്ക് മാറ്റമുണ്ടാകില്ല.
അതിനാൽ വാടക പകുതിയായി കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് വരെ കൽപ്പറ്റ പഴയ ബസ്റ്റാന്റ് കെട്ടിടത്തിലെ വ്യാപാരികൾ വാടക കൃത്യമായി അടച്ചവരാണ്.
അത് കൊണ്ട് തന്നെ കേരള സർക്കാർ കോവിഡ് ഭീഷണി ഒഴിവായി ജനജീവിതം സാധാരണ നിലയിൽ ആവുന്നത് വരെയുള്ള വാടക 50% കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനജീവിതവും , വ്യാപാരമേഖലയും താറുമാറായി കിടക്കുകയാണ് .സംസ്ഥാനത്തു ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോഴും ,
കൽപ്പറ്റ മുനിസിപ്പാലിറ്റി യിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും കടകളെല്ലാം പൂർണമായും അടഞ്ഞു കിടക്കുകയായിരുന്നു.
കടകൾ തുറന്നു കിടക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളും വാഹനങ്ങളും ഇല്ലാത്തതിനാൽ കച്ചവടം നന്നേ കുറവാണ്. കൽപ്പറ്റ യിലെ പഴയബസ്റ്റാൻഡ് മുറികളിൽ കച്ചവടം ചെയ്യുന്നവർ മാത്രമല്ല ,കേരളത്തിൽ അങ്ങോളമിങ്ങോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , മുനിസിപ്പാലിറ്റി കളുടെയും കെട്ടിടങ്ങളിൽ ഭീമമായ വാടക നൽകി കച്ചവടം ചെയ്യുന്ന എല്ലാവരും പ്രതിസന്ധിയിൽ തന്നെയാണ്.സർക്കാർ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ