വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഘങ്ങൾ വീണ്ടും രംഗത്ത്.

വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജോലിക്ക് ആളെയെടുക്കുന്നുവെന്ന് ഒ.എൽ.എക്സ്. വഴി പരസ്യം നൽകിയാണ് തട്ടിപ്പിന് നിലം ഒരുക്കുന്നത്. ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞ് എത്തുന്നവർ പിന്നീട് ട്രെയിനിങ്ങിന്റെ പേരിൽ പണം തട്ടുന്നതാണ് രീതി.

എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ജോലി വാങ്ങി നൽകാമെന്നു പറഞ്ഞാണ് ഇവർ ബന്ധപ്പെടുന്നത്. തുടർന്ന് എയർപോർട്ട് അതോറിറ്റി ഇന്ത്യയുടേതെന്ന പേരിൽ വ്യാജ ലെറ്റർ പാഡിൽ നെടുമ്പാശ്ശേരി അടക്കമുള്ള വിമാനത്താവളങ്ങളിൽ ജോലി ലഭിച്ചെന്ന് കത്തയയ്ക്കും. വൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാകും കത്തിൽ വാഗ്ദാനം ചെയ്യുക.

അടുത്ത കത്തെത്തുക എയർപോർട്ടുകളുടെ പേരിലാകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് കത്തെന്നാകും ഇതിൽ പറഞ്ഞിരിക്കുക. ജോലിയുടെ ഭാഗമായി പരിശീലനം ഉണ്ടെന്നാകും ഈ കത്തിൽ പറയുക. ഐ.ഡി. കാർഡ്, അറ്റഡൻസ് സ്ലിപ്പ്, എച്ച്.ആർ. ആശയവിനിമയ ചാർജ് തുടങ്ങിയവയുടെ ചെലവ് അടക്കം മൂവായിരം രൂപ പരിശീലനത്തിന്റെ ഭാഗമായി അടയ്ക്കാനാകും നിർദേശം. ട്രെയിനിങ്ങിന് ചെല്ലുമ്പോൾ തിരിച്ചറിയൽ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം തുടങ്ങിയ നിർദേശങ്ങളും ഉണ്ടാകും. ഓൺലൈനായി പണം അടയ്ക്കാനാകും നിർദേശം. പണം അടച്ച ശേഷം പിന്നീട് ഇവർ ബന്ധപ്പെടില്ല. ദിവസങ്ങൾ കഴിഞ്ഞാകും തട്ടിപ്പിൽ പെട്ട കാര്യം ആളുകൾ തിരിച്ചറിയുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനെ നിയമിക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്‌ ബന്ധമില്ല. സിയാലാണ് നിയമനം നടത്തുന്നത്. എന്നാൽ ഇതൊന്നും അന്വേഷിക്കാതെയാണ് ആളുകൾ തട്ടിപ്പിൽ വീണുകൊണ്ടിരിക്കുന്നത്.

തട്ടിപ്പ് നടക്കുന്നുണ്ട്

ഇത്തരം ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട്. എയർപോർട്ടിൽ വിളിച്ച് പലരും ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിക്കുന്നുമുണ്ട്. ഈ കാര്യത്തിൽ പത്രമാധ്യമങ്ങൾ വഴി വിശദീകരണം നൽകിയതാണ്. സിയാലിൽ ഒഴിവുണ്ടായാൽ വെബ്‌സൈറ്റ്‌ വഴിയോ പത്രമാധ്യമങ്ങൾ വഴിയോ നോട്ടിഫിക്കേഷൻ നൽകിയ ശേഷമാണ് ആളെയെടുക്കുന്നത്.

യാഥാർഥ്യം പരിശോധിക്കണം

ഇത്തരം തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം നിയമന ഉത്തരവുകൾ ലഭ്യമായാൽ എയർപോർട്ട് പോലുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട് യാഥാർഥ്യം പരിശോധിക്കണം.

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം

ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10

‘ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു’; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല പരിശീലനം നൽകി.

മുട്ടിൽ : ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ

ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക്, ബൂത്ത്തല ഓഫീസര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, മറ്റിനം തടികൾ, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഡിസംബർ 26ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com വെബ്‍സൈറ്റ് മുഖേന പേര്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പീച്ചംകോട് മില്ല്, കുണ്ടോണിക്കുന്ന്, പാലമുക്ക് പ്രദേശങ്ങളിൽ നാളെ ഡിസംബർ 18 രാവിലെ 8.30am മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായും മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.