വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഘങ്ങൾ വീണ്ടും രംഗത്ത്.

വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജോലിക്ക് ആളെയെടുക്കുന്നുവെന്ന് ഒ.എൽ.എക്സ്. വഴി പരസ്യം നൽകിയാണ് തട്ടിപ്പിന് നിലം ഒരുക്കുന്നത്. ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞ് എത്തുന്നവർ പിന്നീട് ട്രെയിനിങ്ങിന്റെ പേരിൽ പണം തട്ടുന്നതാണ് രീതി.

എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ജോലി വാങ്ങി നൽകാമെന്നു പറഞ്ഞാണ് ഇവർ ബന്ധപ്പെടുന്നത്. തുടർന്ന് എയർപോർട്ട് അതോറിറ്റി ഇന്ത്യയുടേതെന്ന പേരിൽ വ്യാജ ലെറ്റർ പാഡിൽ നെടുമ്പാശ്ശേരി അടക്കമുള്ള വിമാനത്താവളങ്ങളിൽ ജോലി ലഭിച്ചെന്ന് കത്തയയ്ക്കും. വൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാകും കത്തിൽ വാഗ്ദാനം ചെയ്യുക.

അടുത്ത കത്തെത്തുക എയർപോർട്ടുകളുടെ പേരിലാകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് കത്തെന്നാകും ഇതിൽ പറഞ്ഞിരിക്കുക. ജോലിയുടെ ഭാഗമായി പരിശീലനം ഉണ്ടെന്നാകും ഈ കത്തിൽ പറയുക. ഐ.ഡി. കാർഡ്, അറ്റഡൻസ് സ്ലിപ്പ്, എച്ച്.ആർ. ആശയവിനിമയ ചാർജ് തുടങ്ങിയവയുടെ ചെലവ് അടക്കം മൂവായിരം രൂപ പരിശീലനത്തിന്റെ ഭാഗമായി അടയ്ക്കാനാകും നിർദേശം. ട്രെയിനിങ്ങിന് ചെല്ലുമ്പോൾ തിരിച്ചറിയൽ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം തുടങ്ങിയ നിർദേശങ്ങളും ഉണ്ടാകും. ഓൺലൈനായി പണം അടയ്ക്കാനാകും നിർദേശം. പണം അടച്ച ശേഷം പിന്നീട് ഇവർ ബന്ധപ്പെടില്ല. ദിവസങ്ങൾ കഴിഞ്ഞാകും തട്ടിപ്പിൽ പെട്ട കാര്യം ആളുകൾ തിരിച്ചറിയുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനെ നിയമിക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്‌ ബന്ധമില്ല. സിയാലാണ് നിയമനം നടത്തുന്നത്. എന്നാൽ ഇതൊന്നും അന്വേഷിക്കാതെയാണ് ആളുകൾ തട്ടിപ്പിൽ വീണുകൊണ്ടിരിക്കുന്നത്.

തട്ടിപ്പ് നടക്കുന്നുണ്ട്

ഇത്തരം ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട്. എയർപോർട്ടിൽ വിളിച്ച് പലരും ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിക്കുന്നുമുണ്ട്. ഈ കാര്യത്തിൽ പത്രമാധ്യമങ്ങൾ വഴി വിശദീകരണം നൽകിയതാണ്. സിയാലിൽ ഒഴിവുണ്ടായാൽ വെബ്‌സൈറ്റ്‌ വഴിയോ പത്രമാധ്യമങ്ങൾ വഴിയോ നോട്ടിഫിക്കേഷൻ നൽകിയ ശേഷമാണ് ആളെയെടുക്കുന്നത്.

യാഥാർഥ്യം പരിശോധിക്കണം

ഇത്തരം തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം നിയമന ഉത്തരവുകൾ ലഭ്യമായാൽ എയർപോർട്ട് പോലുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട് യാഥാർഥ്യം പരിശോധിക്കണം.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി– കട്ടയാട – പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അവ പൂർത്തിയാകുന്നത് വരെ സുൽത്താൻ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി

ക്വട്ടേഷൻ ക്ഷണിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.