സംസ്ഥാനം ഏർപ്പെടുത്തിയ ഈ-പാസ്സ് സംവിധാനത്തിൽ പൊറുതിമുട്ടി ദിവസ വേതനക്കാർ. ദിവസ ജോലിക്കാർക്ക് നിലവലിൽ ഈ-പാസ്സ് സംവിധാനത്തിലൂടെ മാത്രമേ ജോലി സ്ഥലങ്ങളിൽ പോകാൻ കഴിയുകയുള്ളൂ. നിലവിൽ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍ ആണ്. ഇതില്‍ 22,790 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്.ഇത് കൊണ്ട് തന്നെ ദിവസ വേതനക്കാർ എങ്ങനെ തങ്ങളുടെ ജോലിസ്ഥലങ്ങളിൽ പോകും എന്നാണ് ആശങ്കയുണർത്തുന്നത്. ഈ-പാസ്സ് സംവിധാനത്തിൽ അപേക്ഷിച്ചവർ മണിക്കൂറുകളോളം കാത്തിരിക്കണം എന്നാണ് മറ്റൊരു വസ്തുത.ഇത്തരം ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് സ്ഥിത പാസ്സ് സംവിധാനം ഏർപെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം.അതുപോലെ ആരാധനാലയങ്ങളിൽ കർമങ്ങൾ ചെയ്യുന്നവർക്കും ഇതേ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.ഈ-പാസ്സ് സംവിധാനമല്ലാതെ മറ്റൊരു സ്ഥിരംപാസ്സ് നൽകണമെന്നാണ് ഇവരുടെയും ആവിശ്യം.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







