കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് നവീകരണം ഉടന്‍ പുനരാരംഭിക്കണം:കര്‍മ്മസമിതി

പടിഞ്ഞാറത്തറ:കാലവര്‍ഷത്തെ തുടര്‍ന്ന് നിലച്ച കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ഉടന്‍ പുനരാരംഭിച്ച് ഈ പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം? എ ജോസഫ്, എം? മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. പിണങ്ങോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള വീതി കൂട്ടല്‍, ഓവുചാല്‍, സംരക്ഷണഭിത്തി, ടാറിങ് എന്നിവ അടിയന്തിരമായി ആരംഭിക്കുകയും കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ ബാക്കിയുള്ള ഓവുചാല്‍, സംരക്ഷണ ഭിത്തി തുടങ്ങിയവയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും വേണം.

നവീകര പ്രവൃത്തി കൊണ്ട് റോഡിന് മധ്യഭാഗത്ത് എത്തിയതും ഉയരം കുറഞ്ഞതുമായ വൈദ്യുത തൂണുകള്‍ മാറ്റുന്നതിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിക്കുന്നതില്‍ നിന്ന് കിഫ്ബിയും വൈദ്യുതി വകുപ്പും പിന്‍മാറണം.

ഒട്ടേറെ കാലത്തെ പ്രക്ഷോഭങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദങ്ങള്‍ കൊണ്ടുമാണ് ഒരു സംസ്ഥാന പാതയായ ഈ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കലും മറ്റ് വിഷയങ്ങളും ജനകീയ ഇടപെടല്‍ വഴി വലിയൊരളവ് വരെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലച്ചിരുന്ന പ്രവൃത്തി മഴക്കാലം തുടങ്ങുന്നതിന്‍റെ കുറഞ്ഞ നാളുകള്‍ മുമ്പെ ആരംഭിച്ചെങ്കിലും മഴയോടെ അത് നിര്‍ത്തി വെക്കേണ്ടതായും വന്നു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പായി പിണങ്ങോട് മുതല്‍ കല്‍പ്പറ്റ വരെ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും സംരക്ഷണഭിത്തി അടക്കമുള്ള പ്രവൃത്തികള്‍ ബാക്കിയായി. മഴ മാറി വെയില്‍ വന്നതോടെ പൊടി ശല്യവും രൂക്ഷമായിട്ടുണ്ട്. യന്ത്ര സാമഗ്രികള്‍ ഇല്ലാതെ കുറഞ്ഞ തൊഴിലാളികളെ വെച്ച് ഇപ്പോള്‍ നടന്നു വരുന്ന പണി കൊണ്ട് ഒരു കാര്യവുമില്ല. മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതിനാല്‍ റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് പൊതുമരാമത്ത് വകുപ്പ് എത്രയും പെട്ടെന്ന് കടക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ എം പി നൗഷാദ്, ഷീജ ആന്‍റണി, ജെസ്സി ജോണി, പി കെ അബ്ദുറഹിമാന്‍, കളത്തില്‍ മമ്മൂട്ടി, കെ ഹാരിസ്, ജോണി നന്നാട്ട്, വി ജി ഷിബു, കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, തന്നാനി അബൂബക്കര്‍, നജീബ് പിണങ്ങോട്, ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസര്‍ പാലക്കല്‍, കെ എസ് സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

eSim ചതിച്ചാശാനേ! ഐഫോൺ സ്‌ക്രീനൊന്ന് പൊട്ടി, പിന്നെ സംഭവിച്ചത്

ചെറിയൊരു സംഭവം മതി നമ്മുടെ ഡിജിറ്റൽ ജീവിതം എങ്ങനെ താറുമാറാകും എന്ന് മനസിലാക്കാൻ. വിലകൂടിയ ഒരു ഐഫോൺ കൈയിൽ നിന്നൊന്ന് വീണു, അല്ലെങ്കിൽ സ്‌ക്രീനൊന്ന് പൊട്ടി എന്നിരിക്കട്ടെ, അപ്പോൾ എല്ലാം സ്തംഭിച്ച അവസ്ഥയിലായാൽ എന്ത്

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.