ഇഞ്ചി വില കൂടുന്നു കർഷകർക്ക് ആശ്വാസം

ഇഞ്ചിവിലയിൽ അപ്രതീക്ഷിതമായുണ്ടായ കുതിച്ചുചാട്ടമാണ് ഉത്പന്ന വിപണിയിലുണ്ടായ മാറ്റത്തിൽ ഏറ്റവും തിളക്കമേറിയത്. രണ്ടാഴ്ച മുമ്പുവരെ 800രൂപ മാത്രം വില ലഭിച്ചിരുന്ന സംസഥാനത്തു നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ 1300രൂപയായും പിന്നീട് ഒറ്റയടിക്ക് 2000രൂപയായും വില ഉയർന്നു. നിലവിലെ അവസ്ഥ തുടർന്നാൽ ഇഞ്ചിവില സകല പ്രതിസന്ധികളും മറികടന്ന് കൂടുതൽ ഉയരങ്ങളിലെത്തും. ലഭ്യത കുറഞ്ഞതോടെ ഇഞ്ചി വിലയിൽ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം പക്ഷെ, വയനാട്ടിൽ അത്രവേഗം പ്രതിഫലിക്കുന്നില്ല. കടകൾ തുറക്കാത്തതിനാൽ ചരക്ക് വിപണിയിലെത്താത്തതിന് കാരണം.
കർണാടകയിലും ആന്ധ്രയിലും മഹാരാക്ഷ്ട്രയിലുമടക്കം ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നവരാണ് വയനാട്ടിലെ കർഷകർ. വയനാട്ടിൽ ഉത്പാതിപ്പിക്കുന്ന നാണ്യവിളകൾക്ക് വില കുറഞ്ഞതും ഉത്പാദന ചിലവ് കൂടിയതുമാണ് കർഷകരെ അതിർത്തി കടക്കാൻ പ്രേരിപ്പിച്ചതും.
ഈ വർഷം ഇഞ്ചി കർഷകരെ സംബന്ധിച്ചിടത്തോളം ദുരിതത്തിലാഴ്ത്തിയ വർഷമായിരുന്നു. കാരണം ഇഞ്ചിക്ക് വേണ്ടത്ര വില വന്നില്ല. ആറു ലക്ഷം രൂപയുടെ മുടക്ക് വരുന്ന ഇഞ്ചിക്ക് മുന്നൂറു ചാക്ക് വിളവ് ലഭിച്ചാൽ പോലും എണ്ണുറു രൂപയായിരുന്നു വില കിട്ടിയിരുന്നത്. ഈ ജൂൺ മാസത്തിലാണ് ആയിരം ആയിരത്തി ആഞ്ഞുറ് രൂപയിലേക്ക് എത്തിയത്. ദുരിതത്തിലായിരുന്ന കർഷകർക്ക് ആശ്വാസം പകർന്നിരിക്കുകയാണ് ഇപ്പോഴത്തെ വില വർദ്ധനവ്.ലോക്ക്ഡൗൺ മൂലം ഇത്തവണ പലയിടങ്ങളിലും കൃഷി മുടങ്ങി. കൃഷി ചെയ്തവരാകട്ടെ പതിവിലും വൈകിയാണ് വിത്തിട്ടത്. ഇക്കാരണം കൊണ്ടുതന്നെ ഉത്പാദനം വന്‍തോതില്‍ കുറയുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം നാലായിരം മുതൽ ആരായിരം വരെ ഇഞ്ചിക്ക് വില വന്നിരുന്നു. മാത്രമല്ല കർഷകർക്ക് നല്ല വിളവും ലഭിച്ചിരിക്കുന്നു.എന്നാൽ കഴിഞ്ഞ വർഷം നട്ട ഇഞ്ചിയുടെ അത്രയും ഇപ്രാവശ്യം ഇല്ലായിരുന്നു എന്നതായിരുന്നു യാഥാർഥ്യം. കഴിഞ്ഞ ലോക്ക്ഡൗൺ കാലയളവിൽ കൃഷിയെ നന്നായി പരിപാലിക്കാൻ കർഷകർക്ക് സാധിച്ചിരുന്നു. കർണാടകയിലാണ് ഏറ്റവും കൂടുതൽ കൃഷി ഉള്ളത് അതുകൊണ്ട് തന്നെ 90% വിളവെടുപ്പ് അവിടെ കഴിയുകയും ചെയ്തിരുന്നു. ഇപ്പോൾ ആയിരത്തിഅഞ്ഞുറ് രൂപ വില വന്നാലും ഇഞ്ചിക്ക് മുള വന്നതുകൊണ്ടും ഉണക്ക് സംഭവിക്കുന്നത്കൊണ്ടും തൂക്കം കുറയാൻ ഇടയാകുന്നു. മുവായിരം രൂപ എങ്കിലും വില വന്നാൽ മാത്രമേ കർഷകർക്ക് എന്തെകിലും മെച്ചമുണ്ടാകുകയുള്ളു. ഇത്രനാളും കൃഷിക്കാരായിരുന്നു കച്ചവടക്കാരോട് ഇഞ്ചി വേണോ എന്ന് ചോദിച്ചിരുന്നത്. എന്നാൽ ആ അവസ്ഥക്ക് ഇപ്പോൾ മാറ്റം വന്നു എന്നുതന്നെ പറയാം.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ

സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന

ഗതാഗത നിയന്ത്രണം

കാക്കവയൽ- കൊളവയൽ- കാര്യമ്പാടി- കേണിച്ചിറ- പുൽപ്പളളി റോഡിലെ കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത്‌ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ അടുത്ത മൂന്ന് ദിവസം വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. Facebook

വെറ്ററിനറി സർജൻ നിയമനം

ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ

ഡ്രൈവർ നിയമനം

തിരുനെല്ലി ഗവ. ആശ്രമ സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ 40 വയസ്സ് കവിയാത്ത പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസെൻസും ലൈറ്റ്

ഫാമിലി വുമൺ കൗൺസിലർ നിയമനം

ജില്ലയിലെ വനിതാ സെല്ലിനു കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ

കുട്ടികളുടെ നൂതന ആശയങ്ങൾക്ക് കാതോർത്ത് ബത്തേരി നഗരസഭ: ‘സ്റ്റുഡന്റ്‌സ് കൗൺസിൽ 2025’ ശ്രദ്ധേയമായി

ബത്തേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് ആശയരൂപീകരണം നൽകുന്നതിനായി സംഘടിപ്പിച്ച ‘സ്റ്റുഡന്റ്‌സ് കൗൺസിൽ 2025’ ശ്രദ്ധേയമായി. നഗരസഭയുടെ പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കളായ വിദ്യാർഥികളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.