ടീന്‍ ഫോര്‍ ഗ്രീന്‍; ഹരിത വീട്, ശുചിത്വ വീട്: എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഹരിത കേരളം ക്യാമ്പയി

അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ തരം തിരിച്ച് അവ ഹരിതകര്‍മ്മ സേനക്കു കൈമാറാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 2600 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഒരുങ്ങുന്നു. ടീന്‍ ഫോര്‍ ഗ്രീന്‍ ഹരിത വീട്, ശുചിത്വ വീട് എന്ന ക്യാമ്പയിനിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ നിര്‍വഹിച്ചു. ഹരിത കേരളം വയനാട് ജില്ലാ മിഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

അജൈവ മാലിന്യങ്ങള്‍ ലളിതമായ മൂന്ന് രീതികളില്‍ തരം തിരിക്കാനാണ് കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ക്ലീന്‍ കേരള കമ്പനി ഹ്രസ്വ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. അജൈവ മാലിന്യങ്ങള്‍ എങ്ങനെ തരംതിരിക്കമെന്ന് പ്രതിപാദിക്കുന്ന ഈ വീഡിയോ ജില്ലയിലെ മുഴുവന്‍ വളണ്ടിയര്‍മാരിലേക്കും എന്‍.എസ്.എസ് എത്തിക്കും. വളണ്ടിയര്‍മാര്‍ വീഡിയോയില്‍ പറഞ്ഞത് പ്രകാരം അവരവരുടെ വീടുകളില്‍ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുകയും നിശ്ചിത ഇടവേളകളില്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും.

ജില്ലയില്‍ മുഴുവന്‍ വീടുകളും ഉറവിടത്തില്‍ തന്നെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വെയ്ക്കാനും ശേഷം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും ഈ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുകയുമാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ വീടുകളില്‍ ഇത് നടപ്പിലാക്കുന്നത്.

വീഡിയോ പ്രകാശനം എ.ഡി.എം ശ്രീ. മുഹമ്മദ് യൂസഫ് നിര്‍വ്വഹിച്ചു. പരിപാടിയില്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്റ്റേറ്റ് പ്രോഗ്രം കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു ക്യാമ്പയിന്‍ അവതരണം നടത്തി. ഹരിത കേരളം മിഷന്റെ മാലിന്യ നിര്‍മ്മാര്‍ജന നിര്‍വ്വഹണം സംസ്ഥാന കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍, എന്‍.എസ്.എസ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ്. ശ്യാല്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ആര്‍.അപര്‍ണ, റിസോഴ്‌സ് പേഴ്‌സണ്‍ മഞ്ജു പി.എം. എന്നിവര്‍ സംസാരിച്ചു.

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ

‘അര്‍ജൻ്റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷം എല്ലാ പ്രചരണത്തിനും DYFI മുന്നിലുണ്ടാകും’: വി വസീഫ്

ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സന്തോഷമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ടീമിൻ്റെ എല്ലാവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഡിവൈഎഫ്ഐ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളമാകെ അര്‍ജന്റീനയുടെ വരവിനെ സ്വാഗതം

റിയാദ് എയർ വിമാനങ്ങളിൽ യാത്രക്കാർക്ക് സൗദി കോഫിയും മിലാഫ് കോളയും രുചിക്കാം

യാത്രക്കാർക്ക് സൗദിയുടെ പ്രാദേശിക കോഫിയും മിലാഫ് കോളയും വിളമ്പാനൊരുങ്ങി സൗദിയുടെ നിർദിഷ്ട ദേശീയ വിമാന കമ്പനി റിയാദ് എയർ. മികച്ച യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെയായിരിക്കും റിയാദ് എയർ സേവനം ആരംഭിക്കുക.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൂട്ടത്തോടെ നേതാക്കള്‍. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ

കഞ്ചാവുമായി യുവാവ് പിടിയിൽ

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക്സൈസ് റേഞ്ച് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാവലി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.