പുതിയകാലം പുതിയ നിര്‍മ്മിതികള്‍: പഴമകളെ തിരുത്തി പനമരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം.

ഇടുങ്ങിയ മുറികളും പരിമിതികളുമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങളുടെ മുഖം മാറുന്നു. വരും കാലത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള പുതിയ നിര്‍മ്മിതികളില്‍ വ്യത്യസ്തമാവുകയാണ് നൂതന സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നാള്‍വഴികളില്‍ അഭിമാനമായി, രൂപകല്‍പ്പനയില്‍ വേറിട്ട പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടം സര്‍ക്കാര്‍ ഓഫീസുകളുടെ പരമ്പരാഗത രൂപങ്ങളെ തിരുത്തുകയാണ്.

ആധുനിക ഓഫീസ് സൗകര്യമുള്ള ഇരുനില കെട്ടിടത്തിന്റെ ദൂരെ നിന്നുമുള്ള കാഴ്ചകള്‍ കൊട്ടാര സദൃശ്യമാണ്. നാലുകെട്ട് മാതൃകയിലുള്ള മനോഹരമായ രൂപഭംഗിയാണ് ഓഫീസ് സമുച്ചയത്തിന്റെ മുഖ്യ ആകര്‍ഷണം. വിശാലമായ കാര്‍പോര്‍ച്ച്, വരാന്തകള്‍, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്കായുള്ള ഇരിപ്പിടങ്ങള്‍, അംഗ പരിമിതര്‍ക്കായുള്ള റാമ്പുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. നടുമുറ്റത്തിന് സമാനമായി കെട്ടിടത്തിന്റെ മധ്യത്തിലായി വലിയ ഹാള്‍ ഒരുക്കിയിട്ടുണ്ട്. മുകളിലെത്തെ ഓഫീസുകളിലെത്താന്‍ രണ്ട് ഗോവണികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍മാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോണ്‍ഫറന്‍സ് ഹാള്‍ ടോയ്‌ലെറ്റുകള്‍, ഡൈനിങ്ങ് റൂം എന്നിവയും ഇവിടെയുണ്ട്. ഒന്നാം നിലയില്‍ സെക്രട്ടറിയുടെ മുറി, വിവിധ ഓഫീസ് സെക്ഷനുകള്‍, എഞ്ചിനീയറിങ്ങ് വിഭാഗം, ജോയിന്റ് ബി.ഡി.ഒ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി വിഭാഗം, ശിശുവികസന വകുപ്പ് ഓഫീസ് തുടങ്ങിയവയാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം നിലയില്‍ കൃഷി ഓഫീസറുടെ കാര്യാലയം, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുക.

പ്രളയത്തെയും കോവിഡ് കാലത്തെയും മറികടന്ന് ഒന്നര വര്‍ഷം കൊണ്ടാണ് ദ്രുതഗതിയില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 20,000 ചതുരസ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് കോടി അമ്പത് ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കോര്‍പ്പറേറ്റ് ഓഫീസ് മാതൃകയില്‍ ഇവിടെ ഒരുക്കിയ ഓഫീസ് മുറികള്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ അഭികാമ്യമാകും. താഴ്ന്ന പ്രദേശമായതിനാല്‍ അഞ്ചടി ഉയരത്തിലാണ് കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിച്ചത്. 12 മീറ്റര്‍ താഴ്ചയിലുള്ള 89 പൈലുകളാണ് കെട്ടിടത്തിന്റെ ദൃഢതയ്ക്കായി സ്ഥാപിച്ചിട്ടുള്ളത്. പ്രളയകാലത്തെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയത്. അസൗകര്യങ്ങളുടെ പരിമിതികളില്‍ ഒരു കാലത്ത് വീര്‍പ്പ്മുട്ടിയ ബ്ലോക്ക് പഞ്ചായത്ത് കാര്യാലായത്തിന് ഗ്രാമീണ വികസന മുന്നേറ്റങ്ങളില്‍ പുതിയ കാര്യാലയവും ഊര്‍ജ്ജം പകരും.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.