ബീനാച്ചി എസ്റ്റേറ്റ് വന്യ മൃഗങ്ങളുടെ വിഹാര കേന്ദ്രം

ബത്തേരി: മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ വന്യമൃഗങ്ങൾ താവളമാക്കുന്നതായി ആക്ഷേപം. കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റിൽ മൃഗങ്ങൾക്ക് തങ്ങാനുള്ള അനുകൂല സാഹചര്യമാണുള്ളത്. ഇത് പരിസരവാസികളെ ദുരിതത്തിലാക്കുകയാണ്.കടുവ, കാട്ടുപന്നി, കാട്ടാട് എന്നിവയൊക്കെ ഇവിടെ ധാരാളമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങൾക്കുമുമ്പ് പുലികളുടെ താവളമായിരുന്നു ഈ എസ്റ്റേറ്റ്. കാൽ നൂറ്റാണ്ട് മുമ്പ് ജില്ലയിലാദ്യമായി കരിമ്പുലിയെ പിടിച്ചത് ഇവിടെ നിന്നാണ്. അതിന് ശേഷവും പലതവണ പുലിയുടെ സാന്നിധ്യമുണ്ടായി.

ബീനാച്ചി പനമരം റോഡിനും ബീനാച്ചി കൽപറ്റ റോഡിനും ഇടയിലാണ് എസ്റ്റേറ്റുള്ളത്. ത്രികോണാകൃതിയിൽ 300 ഏക്കറോളമാണ് വ്യാപിച്ചുകിടക്കുന്നത്. പനമരം റോഡിൽ പഴുപ്പത്തൂർ, മന്ദംകൊല്ലി, നമ്പീശൻകവല, അരിവയൽ, സിസി എന്നീ സ്ഥലങ്ങൾ എസ്റ്റേറ്റിനോട് ചേർന്നാണ് കിടക്കുന്നത്. ബീനാച്ചി, പൂതിക്കാട്, എക്സ് സർവിസ്മെൻ കോളനി, കൊളഗപ്പാറ എന്നീ സ്ഥലങ്ങൾ എസ്റ്റേറ്റിന്റെ കൽപറ്റ റോഡ് ഭാഗത്തുള്ളതാണ്. കാട്ടുമൃഗങ്ങൾ ഇവിടെയൊക്കെ എത്താൻ സാധ്യതയുണ്ട്.

കാപ്പികൃഷിയാണ് എസ്റ്റേറ്റിൽ കാര്യമായി നടക്കുന്നത്. കൃത്യമായ രീതിയിൽ തോട്ടം പരിപാലിക്കുന്ന രീതിയായിരുന്നു പത്തുവർഷം മുമ്പ് വരെയുണ്ടായിരുന്നത്. എസ്റ്റേറ്റിനുള്ളിൽ ജീവനക്കാർക്ക് താമസിക്കാൻ കെട്ടിടവും മറ്റുമുണ്ട്. വിരലിലെണ്ണാവുന്ന ജീവനക്കാരെ ഇവിടെ ഉള്ളൂവെന്നാണ് അറിയുന്നത്. ലോക്ഡൗൺ വന്നതോടെ ഏതാനും ജീവനക്കാർ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഇളവ് വന്നിട്ടും പഴയ അവസ്ഥയിലേക്ക് നീങ്ങിയില്ല. പത്തുവർഷം മുമ്പ് ജില്ലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബീനാച്ചി എസ്റ്റേറ്റിന്റെ പേരും ഉയർന്നിരുന്നു. എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാറിൽനിന്നും ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, രാഷ്ട്രീയ നേതൃത്വങ്ങൾ അക്കാര്യത്തിൽ വലിയ താൽപര്യം കാണിച്ചില്ല. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനത്തിന് എസ്റ്റേറ്റ് കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ല.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.