പനമരം : അഞ്ചുകുന്ന് മോഷണകേസ് പ്രതി പിടിയിൽ. പനമരം പോലീസാണ് പേരിയ സ്വദേശി കുറുമുട്ടത്ത് ഹൗസ് പ്രജീഷിനെ കസ്റ്റ ഡിയിലെടുത്തത്.അഞ്ചുകുന്നിലെ സുപ്പർ മാർക്കറ്റ് അടക്കം നാലോളം കടകൾ കുത്തി തുറന്നായിരുന്നു മോഷണം. സൂപ്പർ മാർക്ക റ്റിൽ നിന്നും 90000 രൂപയും സംഭാവനപ്പെട്ടിയും മോഷ്ടിച്ചിരുന്നു. മുഖം മറച്ച നിലയിലായിരുന്നു മോഷ്ടാവ് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.
പനമരം എസ്.ഐ വിമൽ ചന്ദ്രൻ, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ അബൂബക്കർ, എ.എസ്.ഐ വിനോദ്, സി.പി.ഒ ഷിഹാബ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ പയ്യമ്പള്ളിയിലെ സൂപ്പർ മാർക്കറ്റിന്റെ പുട്ടുപൊളിച്ച് 20,000 രൂപ കവർന്ന കേസിൽ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്ത ഇയ്യാൾ അടുത്തിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാനന്തവാടിയിൽ നിന്നും പ്രതി വലയിലായത്. മോഷണം ഹോബിയാക്കിയ പ്രജീഷിനെതിരെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി കേസുകളുണ്ട്.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







