തുരങ്ക പാത നിർമ്മാണോദ്ഘാടനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌:കർമ്മസമിതി

പടിഞ്ഞാറത്തറ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ മേപ്പാടി – ആനക്കാംപ്പൊയിൽ തുരങ്ക പാതയുടെ ഉദ്ഘാടന മഹാമഹം നടത്തിയത് അടുത്തു വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മസമിതി കുറ്റപ്പെടുത്തി.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ 26 വർഷം മുമ്പ് നിർമ്മാണമാരംഭിച്ച പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ പാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തടസ്സമെന്ന് പറഞ്ഞ്, ജനങ്ങളെ വഞ്ചിച്ച ജനപ്രതിനിധികൾ കോടികൾ മുടക്കി നടപ്പാകാത്ത ഒരു പദ്ധതിക്ക് വയനാട്ടിൽ തുടക്കമിടുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്.ഈ തുരങ്ക പാതക്ക് അനുമതി ലഭിക്കില്ല എന്നത് പരമമായ യാഥാർത്ഥ്യമാണ്. കർമ്മസമിതിയുടെ സമരമുഖങ്ങളിൽ മോഹന വാഗ്ദാനങ്ങൾ നൽകി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച ജനപ്രതിനിധികളുടെ കപട മുഖങ്ങൾ ഇനിയെങ്കിലും ജനം തിരിച്ചറിയണം.183 ഓളം കുടുംബങ്ങളുടെ ഭൂമിയും വീടും സ്ഥാപനങ്ങളും നഷ്ടപ്പെടുത്തി 15 മീറ്റർ വീതിയിൽ സംസ്ഥാന പാത54 ൻ്റെ ഭാഗമാക്കി അറ്റക്കുറ്റ പണിക്കും നവീകരണത്തിനുമായി ഇന്നും കോടികൾ മുടക്കി വരുന്നത പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ പാതയിൽ ശേഷിക്കുന്നത് വെറും 7 കി.മി മാത്രമാണ്.

പരിസ്ഥിതിക്ക് യാതൊരു അഘാതവും വരുത്താതെ മേൽപ്പാലം നിർമ്മിച്ച് ഈ പാത പൂർത്തികരിച്ചാൽ വയനാട് ചുരത്തിലെ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാവുകയും ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് അറിയാത്ത ജനപ്രതിനിധികളല്ല ജില്ലയിലേത്.ഈ സാദ്ധ്യതകൾ നിലനിൽക്കുമ്പോഴാണ് അനുമതി ലഭിയ്ക്കാത്തതും, പ്രാരംഭ നടപടികൾപ്പോലും നടപ്പിലാക്കാത്ത ഒരു തുരങ്ക പാതയുടെ പേരു പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നത്. ജനങ്ങളുടെ നികുതി പണംക്കൊണ്ട് നടത്തുന്ന ഈ അഴിമതിക്കും ധൂർത്തിനുമെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറക്ക് ഭൂമി നഷ്ടപ്പെട്ടവരെ കേസിൽ കക്ഷി ചേർക്കുമെന്നും കർമ്മസമിതി കോഡിനേറ്റർ കമൽ തുരുത്തിയിൽ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ പാറയാണ് ഈ തുരങ്ക പാതയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. താമരശ്ശേരി ചുരത്തിൽ നിലവിലുള്ള റോഡ് മലയിടിയാതെ പരിപ്പാലിക്കാനോ വീതി കൂട്ടാനോ കഴിയുന്നില്ല. അപ്പോഴാണ് മലയിടിച്ച് അടിയിലൂടെ ഒരു പാത. ഇടുക്കിയിലെ ഗ്യാപ്പ് റോഡ് നിർമ്മാണത്തിലൂടെ കോടികളുടെ പാറ പൊട്ടിച്ചു കടത്തി പാത പാതി വഴിയിൽ ഉപേക്ഷിച്ച സർക്കാർ കുതിരാൻ തുരങ്കത്തിൻ്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അതിനിടയിലാണ് അനേകം പേരുടെ ജീവനെടുത്ത മേപ്പാടി പുത്തുമലയുടെ വിളിപ്പാടകലേ മറ്റൊരു വെള്ളാനയാവാൻ ഒരു തുരങ്ക പാത ഇതിലെ പകൽക്കൊള്ള വയനാടൻ ജനത ഇനിയെങ്കിലും തിരിച്ചറിയണമെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.