പോർച്ചുഗലിലെ ആദ്യ സീരിയൽ കില്ലറുടെ തല ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്തിന്?

ചിലപ്പോൾ എങ്കിലും ചില സംഭവങ്ങൾ കേൾക്കുമ്പോൾ ഇത് വെറും കെട്ടുകഥ ആയിരിക്കുമെന്ന് നമുക്ക് തോന്നാറുണ്ട്. പോർച്ചുഗലിലെ ഒരു സീരിയൽ കില്ലറുടെ 175 വർഷത്തിലധികം പഴക്കമുള്ള തല ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കാനാവുമോ? കേൾക്കുമ്പോൾ അല്പം അതിഭാവുകത്വം തോന്നുമെങ്കിലും സംഗതി സത്യമാണ്. പോർച്ചുഗലിലെ ഏറ്റവും ആദ്യത്തെ സീരിയൽ കില്ലറായി പലരും കരുതുന്ന ഡിയോഗോ ആൽവസിന്റെ തലയാണ് ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചിരിക്കുന്നത്. എന്തിനാണ് ഇയാളുടെ തല ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്നത് എന്ന് പറയുന്നതിന് മുൻപ് അയാളുടെ കഥ പറയാം.

1810 -ൽ ഗലീഷ്യയിലാണ് ഡിയോഗോ ജനിച്ചത്. നിർധന കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ ഇയാൾ നേരത്തെ തന്നെ ജോലിക്ക് പോയി തുടങ്ങി. ലിസ്ബണിലേ സമ്പന്നമായ കുടുംബങ്ങളിൽ വീട്ടുജോലിക്കാരനായിട്ടായിരുന്നു ഡിയോഗോയുടെ തുടക്കം. എന്നാൽ, അധികം വൈകാതെ തന്നെ അയാൾക്ക് തോന്നി ജോലിചെയ്ത് പണം സമ്പാദിക്കുന്നതിനേക്കാൾ വേഗത്തിലും എളുപ്പത്തിലും കുറ്റകൃത്യങ്ങളിലൂടെ പണം സമ്പാദിക്കാം എന്ന്. അങ്ങനെ പണക്കാരൻ ആകാനുള്ള കുറുക്കുവഴി എന്നോണം അയാൾ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞു.

തുടർക്കഥയായതോടെ ആളുകൾ ഭീതിയിലായി. ഇതോടെ ഇവിടം പൂർണ്ണമായും അടച്ചുപൂട്ടി പൊലീസ് നിരീക്ഷണത്തിലാക്കി. അക്വാഡക്ട് അടച്ചത് ഡിയോഗോയ്ക്ക് പ്രശ്നമായി. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ അയാൾക്ക് ഒരു പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു. വീടുകൾ കുത്തിത്തുറന്ന് താമസക്കാരെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്യുന്ന ഒരു സംഘം രൂപീകരിക്കുക എന്നതായിരുന്നു അതിനായി അയാൾ കണ്ടെത്തിയ പരിഹാരം. അങ്ങനെ നടത്തിയ ഒരു മോഷണത്തിനിടയിൽ 1840 -ല്‍ അയാൾ പിടിയിലായി. പക്ഷേ, അപ്പോഴും അക്വാഡക്‌ട് കൊലപാതകങ്ങൾ നടത്തിയത് ഇയാളാണെന്ന് തെളിയിക്കാനുള്ള മതിയായ തെളിവുകൾ പൊലീസിൻറെ കൈവശം ഉണ്ടായിരുന്നില്ല. പക്ഷേ, തന്റെ സംഘാംഗങ്ങളോടൊപ്പം ഒരു കുടുംബത്തെ കൊലപ്പെടുത്തിയതിന് ഇയാളെ ജയിലിൽ അടയ്ക്കാനും ശിക്ഷിക്കാനുമുള്ള മതിയായ തെളിവുകൾ പൊലീസിനെ ലഭിച്ചു. അങ്ങനെ അയാളെ വധശിക്ഷയ്ക്ക് വിധിച്ചു.

ഡിയോഗോയെ തൂക്കിലേറ്റിയ ശേഷം, ലിസ്ബണിലെ എസ്‌കോല മെഡിക്കോ സിറുർജിക്കയിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും കുറ്റവാളിയുടെ തലയെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ഇത്തരം ദുഷ്പ്രവൃത്തികൾ ചെയ്യാൻ ഈ വ്യക്തിയെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ ആയിരുന്നു ഈ പഠനം.

ഡിയോഗോയുടെ തലയെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ അത് മുറിച്ച് സൂക്ഷിച്ചു. ഇന്നും ലിസ്ബൺ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ഒരു ഗ്ലാസ് ജാറിൽ കേടുപാടുകൾ കൂടാതെ ഇത് സൂക്ഷിച്ചിട്ടുണ്ട്. ഇത് കണ്ട സന്ദർശകർ പറയുന്നത്, മുഖവും മുടിയുമുള്ള ഉരുളക്കിഴങ്ങിനെപ്പോലെയാണ് അത് എന്നാണ്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു ശാന്തതയാണ് ഇയാളുടെ മുഖത്തെ ഭാവം എന്നാണ് ഇത് കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു.

ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കുറുവ

മെഡിക്കൽ കോളേജിൽ ഗ്രീൻ സോൺ സംവിധാനം വിപുലീകരിച്ചു.

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായി  താലൂക്ക് തല വികസന സമിതി യോഗത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിൽ സായാഹ്ന ഒ.പി ഇല്ലാത്ത സാഹചര്യത്തിൽ

വനിത ഹോസ്റ്റൽ വാർഡൻ നിയമനം

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. താത്പ്പര്യമുളള വനിതകൾ സെപ്റ്റംബർ 15 രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി

പിഎസ്‍സി അഭിമുഖം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024), ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി

കിടുവല്ല അല്‍ കിടു! റെക്കോഡുകള്‍ സ്വന്തം പേരിലാക്കി ഐഫോണ്‍ 17 എയര്‍; വില വെറും ‘ഒന്നേകാല്‍ ലക്ഷം’ മുതല്‍

ഒടുവില്‍ അവനെത്തി, ആപ്പിള്‍ ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ 17 എയര്‍! ഐഫോണ്‍ 17 ലോഞ്ചിനായി കാത്തിരുന്ന ആപ്പിള്‍ ഫാന്‍സ് മുഴുവന്‍ കാത്തിരുന്നത് ഐഫോണ്‍ 17 എയറിന് വേണ്ടിയായിരുന്നു. ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.