വയനാടിന്റെ മണ്ണിൽ ചരിത്രം ഉറങ്ങി കിടക്കുന്നു: ഡോ:കസ്തൂർബ

മാനന്തവാടി: ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണാണ് വയനാടിന്റേത് എന്ന് കോഴിക്കോട് എൻഐടി ആർക്കിടെക്ച്ചർ ആന്റ് പ്ലാനിങ് വിഭാഗം പ്രൊഫസർ ആന്റ് ഹെഡ് ഡോ.എ.കെ. കസ്തൂർബ. മാനന്തവാടി വെള്ളമുണ്ടയിൽ നടന്ന എടച്ചന കുങ്കൻ സ്മാരക ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈകിയാണെങ്കിലും വയനാടിന്റെ ചരിത്രം കൃത്യമായി സംരക്ഷിക്കപ്പെടണം എന്നും അവർ പറഞ്ഞു. ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കണം. ആവശ്യത്തിന് ലിഖിത ചരിത്രവും ആർക്കേവ്‌സും വയനാടിന് ഉണ്ട്. എന്നാൽ അത് യാഥാവിധി സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്യം. പഴശ്ശി രാജാവും ഇടച്ചന കുങ്കനും, തലക്കര ചന്തുവും ഉൾപ്പെടെ ആയിരക്കണക്കിന് യോദ്ധാക്കൾ പിറന്ന നാടിന് വേണ്ടി ചോര ചിന്തിയ മണ്ണാണ് വയനാട്. എന്നാൽ ഇവരാരും വേണ്ടവിധം സ്മരിക്കപ്പെടുന്നില്ല. അവഗണന മാത്രം ബാക്കി. ചിക്കോഗോവിൽ സ്വാമി വിവേകാനന്ദന്റെ കൂറ്റൻ പ്രതിമയുണ്ട്. വിവേകാനന്ദ റോഡുണ്ട്. ഇന്ത്യൻ സ്ട്രീറ്റുണ്ട്. ആ രാജ്യം ചരിത്രത്തെ വേണ്ടവിധം ഉപയോഗിക്കുന്നു എന്നർത്ഥം. എന്നാൽ വയനാട്ടിൽ കാര്യങ്ങൾ തിരിച്ചാണ്. പുളിഞ്ഞാലിൽ എടച്ചന കുങ്കന്റെ സ്മൃതിയിടം മാലിന്യങ്ങൽ നിക്ഷേപിക്കുന്ന സ്ഥലമാണെന്നും അവർ കുറ്റപ്പെടുത്തി. പരമ്പരാഗതമായി മുളയും മണ്ണും ഉപയോഗിച്ചാണ് പുളിഞ്ഞാൽ കോട്ട നിർമ്മിച്ചത്. ആയിരക്കണക്കിന് പടയാളികൾക്ക് അവിടെ പരിശീലനം ലഭിച്ചു. രാജ്യത്തിനായി ധാരാളം പേർ ജീവൻ കൊടുത്ത ആ സ്ഥലം ഇന്ന് വിസ്മൃതിയിലാണ്. ആന്റമാനിലെ വീര സവർക്കർ എയർപോർട്ട് പോലെ വയനാട്ടിലെ ധീരൻമാർക്കും മതിയായ സ്മാരകങ്ങൾ ഉയരണം എന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിയിൽ കെ.ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു. വി.കെ. സന്തോഷ് കുമാർ വിഷയാവതരണം നടത്തി. എം.ചന്ദ്രൻ, സൂപ്പി പള്ളിയാൽ, ശിവരാമാൻ പാട്ടത്തിൽ, എടച്ചന കുടുംബാംഗം ഇ.പി. രമണി, ആസാദി കാ അമൃത മഹോത്സവ സമിതി ജില്ലാ ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയൻ കൂവണ സ്വാഗതവും. ടി.രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു. എ.വി.രാജേന്ദ്രപ്രസാദിനെ ചടങ്ങിൽ എടച്ചന കുടുംബാംഗം ഇ.പി.രമണി പൊന്നാടയണിയിച്ച് ആദരിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.