വയനാടിന്റെ മണ്ണിൽ ചരിത്രം ഉറങ്ങി കിടക്കുന്നു: ഡോ:കസ്തൂർബ

മാനന്തവാടി: ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണാണ് വയനാടിന്റേത് എന്ന് കോഴിക്കോട് എൻഐടി ആർക്കിടെക്ച്ചർ ആന്റ് പ്ലാനിങ് വിഭാഗം പ്രൊഫസർ ആന്റ് ഹെഡ് ഡോ.എ.കെ. കസ്തൂർബ. മാനന്തവാടി വെള്ളമുണ്ടയിൽ നടന്ന എടച്ചന കുങ്കൻ സ്മാരക ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈകിയാണെങ്കിലും വയനാടിന്റെ ചരിത്രം കൃത്യമായി സംരക്ഷിക്കപ്പെടണം എന്നും അവർ പറഞ്ഞു. ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കണം. ആവശ്യത്തിന് ലിഖിത ചരിത്രവും ആർക്കേവ്‌സും വയനാടിന് ഉണ്ട്. എന്നാൽ അത് യാഥാവിധി സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്യം. പഴശ്ശി രാജാവും ഇടച്ചന കുങ്കനും, തലക്കര ചന്തുവും ഉൾപ്പെടെ ആയിരക്കണക്കിന് യോദ്ധാക്കൾ പിറന്ന നാടിന് വേണ്ടി ചോര ചിന്തിയ മണ്ണാണ് വയനാട്. എന്നാൽ ഇവരാരും വേണ്ടവിധം സ്മരിക്കപ്പെടുന്നില്ല. അവഗണന മാത്രം ബാക്കി. ചിക്കോഗോവിൽ സ്വാമി വിവേകാനന്ദന്റെ കൂറ്റൻ പ്രതിമയുണ്ട്. വിവേകാനന്ദ റോഡുണ്ട്. ഇന്ത്യൻ സ്ട്രീറ്റുണ്ട്. ആ രാജ്യം ചരിത്രത്തെ വേണ്ടവിധം ഉപയോഗിക്കുന്നു എന്നർത്ഥം. എന്നാൽ വയനാട്ടിൽ കാര്യങ്ങൾ തിരിച്ചാണ്. പുളിഞ്ഞാലിൽ എടച്ചന കുങ്കന്റെ സ്മൃതിയിടം മാലിന്യങ്ങൽ നിക്ഷേപിക്കുന്ന സ്ഥലമാണെന്നും അവർ കുറ്റപ്പെടുത്തി. പരമ്പരാഗതമായി മുളയും മണ്ണും ഉപയോഗിച്ചാണ് പുളിഞ്ഞാൽ കോട്ട നിർമ്മിച്ചത്. ആയിരക്കണക്കിന് പടയാളികൾക്ക് അവിടെ പരിശീലനം ലഭിച്ചു. രാജ്യത്തിനായി ധാരാളം പേർ ജീവൻ കൊടുത്ത ആ സ്ഥലം ഇന്ന് വിസ്മൃതിയിലാണ്. ആന്റമാനിലെ വീര സവർക്കർ എയർപോർട്ട് പോലെ വയനാട്ടിലെ ധീരൻമാർക്കും മതിയായ സ്മാരകങ്ങൾ ഉയരണം എന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിയിൽ കെ.ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു. വി.കെ. സന്തോഷ് കുമാർ വിഷയാവതരണം നടത്തി. എം.ചന്ദ്രൻ, സൂപ്പി പള്ളിയാൽ, ശിവരാമാൻ പാട്ടത്തിൽ, എടച്ചന കുടുംബാംഗം ഇ.പി. രമണി, ആസാദി കാ അമൃത മഹോത്സവ സമിതി ജില്ലാ ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയൻ കൂവണ സ്വാഗതവും. ടി.രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു. എ.വി.രാജേന്ദ്രപ്രസാദിനെ ചടങ്ങിൽ എടച്ചന കുടുംബാംഗം ഇ.പി.രമണി പൊന്നാടയണിയിച്ച് ആദരിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *