ബഫർസോൺ പ്രതികരണസമയം അപര്യാപ്തം:ഡോ. ഗീവർഗീസ് മാർ ബർണ്ണാബാസ് തിരുമേനി.

സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വയി ലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടും ഓഫർസോണുമായി ബന്ധപ്പെട്ട സർക്കാർ പുറപ്പെടുവിച്ച മാപ്പും അവ്യക്തവും ആശങ്കാജനകവുമാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ ഒന്നും തന്നെ കൃത്യമായി മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ തന്നെ ജനവാസ മേഖല എന്ന് അവകാശപ്പെടുമ്പോഴും അത് സ്ഥാപിച്ച എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിലാണ് മാപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതിര സേവന കേന്ദ്രങ്ങളും ഉൾപ്പെടെഉള്ളവ ബഫർ സോണിലാണ് വരുന്നത്.

വളരെ പരിമിതമായ സമയം മാത്രം നൽകിക്കൊണ്ട് ഇത്തരം കാര്യങ്ങളിൽ കാര്യമായ അവധാഹ മില്ലാത്ത പൊതു സമൂഹത്തോട് നിങ്ങളുടെ വീടുകളും മറ്റു നിർമ്മിതികളും മാപ്പിൽ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത് നീതിയുക്തമല്ല.

മാപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുവാനും അത് പരിഹരിക്കാനുള്ള സമയം അനുവദിക്കുകയും ഇത്തരം കാര്യങ്ങൾ സുവ്യക്തമായി പൂർത്തീകരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് ചെയ്യേണ്ടത്.

വയനാടൻ ജനതയുടെ അതിജീവനവും തൊഴിലും സംരക്ഷിക്കപ്പെടണമെങ്കിൽ കാടും നാടും തമ്മിൽ വേർതിരിക്കപ്പെടേണ്ടതാണ് അതിനാവശ്യമായ നടപടിക്രമങ്ങൾ സർക്കാർതലത്തിൽ നടപ്പിലാക്കണം. ഇതു മാത്രമേ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കുള്ള ഏക ശാശ്വത പരിഹാരം.

മൈസൂർ -കോഴിക്കോട് പാതയിൽ മൂലഹള്ളിയിൽ വാഹനം ഇടിച്ച് കാട്ടാന ചരിഞ്ഞതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാത്രികാല നിരോധന സമയം വർദ്ധിപ്പിക്കാനുള്ള കർണാടക സംസ്ഥാനത്തിന്റെ ശ്രമം അപലപനീയമാണ്.

ഇതിലും സർക്കാരിന്റെ സ്വത്വര ഇടപെടൽ അനിവാര്യമാണ്. വയനാടൻ ജനതയുടെ അതിജീവനത്തിന് ആവശ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ബഹുജനപ്രക്ഷോഭത്തിന് ഓർത്തഡോക്സ് സഭയും മുൻപന്തിയിൽ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.