2023 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കും; കടുത്ത നീക്കത്തിന് ഐ.സി.സി

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും(ബി.സി.സി.ഐ) കേന്ദ്ര സർക്കാരും തമ്മിൽ തുടരുന്ന നികുതി തർക്കത്തെ തുടർന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) ഇത്തരമൊരു സൂചന നൽകിയിരിക്കുന്നത്. 2023 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ലോകകപ്പിനുമുൻപ് ടൂർണമെന്റ് നടത്താൻ കേന്ദ്ര സർക്കാരിൽനിന്ന് നികുതി ഇളവ് തരപ്പെടുത്തണമെന്ന് ഐ.സി.സി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ആതിഥേയരാജ്യം നിശ്ചിത ശതമാനം നികുതി ഇളവ് നൽകണമെന്നത് ഐ.സി.സിയുടെ നയമാണ്. ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡാണ് തങ്ങളുടെ ഭരണകൂടവുമായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ ബി.സി.സി.ഐയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇതിനുമുൻപ് 2016ൽ ടി20 ലോകകപ്പിന്റെ ആതിഥേയരും ഇന്ത്യയായിരുന്നു. അന്നുപക്ഷെ, കേന്ദ്ര സർക്കാർ ഐ.സി.സിക്ക് നികുതി ഇളവ് അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് ബി.സി.സി.ഐയിൽനിന്ന് ഐ.സി.സി 190 കോടി രൂപയാണ് പിടിച്ചത്. ഇതിനെതിരെ ഐ.സി.സി ട്രിബ്യൂണലിൽ ബി.സി.സി.ഐ നൽകിയ പരാതിയിൽ ഇപ്പോൾ അന്തിമ തീർപ്പായിട്ടില്ല.

അടുത്ത ഏകദിന ലോകകപ്പിന്റെ സംപ്രേഷണ വരുമാനത്തിൽനിന്ന് 21.84 ശതമാനമാണ് നികുതിയിനത്തിൽ വരിക. ഇത് ഏകദേശം 900 കോടി രൂപ വരും. ഇത്തവണയും കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ ബി.സി.സി.ഐയ്ക്ക് ഇത്രയും തുക സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടിവരും. എന്നാൽ, 2016 ലോകകപ്പ് വിഷയത്തിൽ ഇപ്പോഴും കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ ഐ.സി.സി ബി.സി.സി.ഐയിൽനിന്ന് ഈ തുക ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് സൂചന. പകരം, ലോകകപ്പ് വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റാനാകും നീക്കം. നയതന്ത്ര വിഷയം ചൂണ്ടിക്കാട്ടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയതിനു പിന്നാലെയാണ് ബി.സി.സി.ഐയ്ക്ക് തിരിച്ചടിയായി ഐ.സി.സിയുടെ നീക്കവും വരുന്നത്.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.