2023 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കും; കടുത്ത നീക്കത്തിന് ഐ.സി.സി

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും(ബി.സി.സി.ഐ) കേന്ദ്ര സർക്കാരും തമ്മിൽ തുടരുന്ന നികുതി തർക്കത്തെ തുടർന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) ഇത്തരമൊരു സൂചന നൽകിയിരിക്കുന്നത്. 2023 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ലോകകപ്പിനുമുൻപ് ടൂർണമെന്റ് നടത്താൻ കേന്ദ്ര സർക്കാരിൽനിന്ന് നികുതി ഇളവ് തരപ്പെടുത്തണമെന്ന് ഐ.സി.സി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ആതിഥേയരാജ്യം നിശ്ചിത ശതമാനം നികുതി ഇളവ് നൽകണമെന്നത് ഐ.സി.സിയുടെ നയമാണ്. ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡാണ് തങ്ങളുടെ ഭരണകൂടവുമായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ ബി.സി.സി.ഐയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇതിനുമുൻപ് 2016ൽ ടി20 ലോകകപ്പിന്റെ ആതിഥേയരും ഇന്ത്യയായിരുന്നു. അന്നുപക്ഷെ, കേന്ദ്ര സർക്കാർ ഐ.സി.സിക്ക് നികുതി ഇളവ് അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് ബി.സി.സി.ഐയിൽനിന്ന് ഐ.സി.സി 190 കോടി രൂപയാണ് പിടിച്ചത്. ഇതിനെതിരെ ഐ.സി.സി ട്രിബ്യൂണലിൽ ബി.സി.സി.ഐ നൽകിയ പരാതിയിൽ ഇപ്പോൾ അന്തിമ തീർപ്പായിട്ടില്ല.

അടുത്ത ഏകദിന ലോകകപ്പിന്റെ സംപ്രേഷണ വരുമാനത്തിൽനിന്ന് 21.84 ശതമാനമാണ് നികുതിയിനത്തിൽ വരിക. ഇത് ഏകദേശം 900 കോടി രൂപ വരും. ഇത്തവണയും കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ ബി.സി.സി.ഐയ്ക്ക് ഇത്രയും തുക സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടിവരും. എന്നാൽ, 2016 ലോകകപ്പ് വിഷയത്തിൽ ഇപ്പോഴും കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ ഐ.സി.സി ബി.സി.സി.ഐയിൽനിന്ന് ഈ തുക ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് സൂചന. പകരം, ലോകകപ്പ് വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റാനാകും നീക്കം. നയതന്ത്ര വിഷയം ചൂണ്ടിക്കാട്ടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയതിനു പിന്നാലെയാണ് ബി.സി.സി.ഐയ്ക്ക് തിരിച്ചടിയായി ഐ.സി.സിയുടെ നീക്കവും വരുന്നത്.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.