കൊവിഡ് വ്യാപനം തുടരുന്നു; ചൈനയിൽ നാരങ്ങാ വിൽപന തകൃതി, കാരണമിതാണ്

ബെയ്ജിം​ഗ്: കൊറോണ വൈറസ് കേസുകൾ ഭയാനകമായ വിധത്തിൽ ഉയരുന്നതിനിടെ ചൈനയിൽ നാരങ്ങാ ഉൾപ്പടെയുള്ള പഴങ്ങളുടെ വിൽപന വർധിക്കുന്നതായി റിപ്പോർട്ട്. അണുബാധയ്‌ക്കെതിരെ പൊരുതാൻ ചൈനയിലെ ആളുകൾ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ സ്വീകരിക്കുകയാണ്. നാരങ്ങ ഉൾപ്പടെയുള്ള പഴങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

കൊവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളായ ബീജിംഗിൽ നിന്നും ഷാങ്ഹായിൽ നിന്നുമാണ് നാരങ്ങയ്ക്ക് ഏറെ ആവശ്യക്കാരുള്ളതായി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ആളുകൾ തിരക്കുകൂട്ടുന്നതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, കൊവിഡ് പ്രതിരോധിക്കാൻ വിറ്റാമിൻ സി സഹായകമാകുമെന്ന് ഇതുവരെ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. മഞ്ഞ നിറത്തിലുള്ള പീച്ച് പഴങ്ങൾക്കും രാജ്യത്ത് ഏറെ ആവശ്യക്കാരുണ്ട്. ഇത് വിശപ്പ് മെച്ചപ്പെടുത്തുമെന്നും ദഹനം എളുപ്പത്തിലാക്കുമെന്നും ചിലർ വിശ്വസിക്കുന്നു. ചെറുനാരങ്ങകൾക്കും വിറ്റാമിൻ സി അടങ്ങിയ ചില പഴങ്ങൾക്കും പുറമേ വേദനസംഹാരികൾ, പനിയ്ക്കുള്ള മരുന്നുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന ആണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ വൈറസ് അണുബാധ വർധിച്ചിട്ടുണ്ട്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം.
ചൈനയുടെ ബിഎഫ്.7 വകഭേദം വളരെ വേഗത്തിലാണ് പടരുന്നത്. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, BF.7 Omicron വേരിയൻറ് വേഗത്തിൽ പകരുന്നു, ചെറിയ ഇൻകുബേഷൻ കാലയളവ് ഉണ്ട്, മാത്രമല്ല ആളുകളെ എളുപ്പത്തിൽ ബാധിക്കുകയും ചെയ്യുന്നു. വാക്‌സിനേഷൻ നില പരിഗണിക്കാതെ തന്നെ വ്യക്തികളെയും ഈ വേരിയന്റ് ബാധിക്കുമെന്നും കണ്ടെത്തി.

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ

പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

മാനന്തവാടി: യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ

ടി കെ പുഷ്പനും വി സുരേഷും സിപിഎം ഏരിയ സെക്രട്ടറിമാർ

കൽപറ്റ:സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി ടി.കെ. പുഷ്പനേയും മീനങ്ങാടി ഏരിയ സെക്രട്ടറിയായി വി. സുരേഷിനേയും തിരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജുവും മീനങ്ങാടി ഏരിയ സെക്രട്ടറി എൻ. പി. കുഞ്ഞുമോളും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ്‌

ജയ്‌സ്വാൾ ഈസ് ബാക്ക്!; ഏകദിനത്തിലും ഗില്ലിന്റെ ഓപ്പണിങ് സ്ലോട്ട് തെറിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ല. ശ്രേയസിന്റെ അഭാവത്തില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.