ഫോണ്‍ ബാറ്ററി ഉപയോക്താവിന് തന്നെ ഊരിയെടുക്കാനും, ഇടുവാനും സാധിക്കണം; നിയമം

ബ്രസല്‍സ് : ഉപയോക്താക്കൾക്ക് മികച്ച സ്‌മാർട്ട്‌ഫോൺ അനുഭവം പ്രദാനം ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയൻ ചില സുപ്രധാന നിയമങ്ങൾ പാസാക്കി വരുകയാണ്. ഇതിനകം തന്നെ എല്ലാ ഫോണുകൾക്കും യുഎസ്ബി ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കിയ നിയമം ഒക്കെ അതിന്‍റെ ഭാഗമാണ്. ആപ്പിള്‍ അടക്കം ഈ വഴിയിലേക്ക് മാറുന്നുവെന്നതാണ് ഇതിന്‍റെ പോസറ്റീവ് വശം. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകളുടെ പങ്കാളിത്തം അനുവദിക്കണമെന്ന നിയമവും യൂറോപ്യന്‍ യൂണിയന്‍ പരിഗണനയിലാണ്.

ഇപ്പോള്‍ ഇതാ സുപ്രധാനമായ ഒരു തീരുമാനം യൂറോപ്യന്‍ യൂണിയന്‍ നിയമനിർമ്മാണമായി എത്തിയിരിക്കുന്നു. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ബാറ്ററികൾ ഉപയോക്താക്കള്‍ക്ക് പഴയത് പോലെ ഊരിയെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മ്മിക്കണം എന്നാണ് പുതിയ നിയമം വരാനിരിക്കുന്നത്.
ബാറ്ററികൾ എളുപ്പത്തിൽ റീപ്ലേയ്സ് ചെയ്യാന്‍ സാധിക്കുന്ന ഉപകരണങ്ങൾ ടെക് സ്ഥാപനങ്ങൾ നൽകണമെന്നാണ് നിയമം. കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ഒരു ഫോണിന്‍റെ, ലാപ്പിന്‍റെ, ടാബിന്‍റെ പിന്‍കവര്‍ നീക്കം ചെയ്ത് ഉപയോക്താവിന് തന്നെ ബാറ്ററി റീപ്ലെയിസ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇപ്പോൾ, ഫോണുകളും ലാപ്‌ടോപ്പുകളും നിങ്ങൾക്ക് സ്വന്തമായി ബാറ്ററി മാറ്റാനോ പരിശോധിക്കാനോ കഴിയാത്ത വിധത്തിലാണ് നിർമ്മിക്കുന്നത്. ഇത് അടിസ്ഥാനപരമായി ആളുകളെ സര്‍വീസ് സെന്‍ററുകളെ ആശ്രയിക്കാന്‍ ൃപ്രേരിപ്പിക്കുകയും ഇക്കാരണത്താൽ അവർക്ക് പണം നൽകേണ്ടി വരുകയും ചെയ്യുന്നു.
ഐഫോണുകളുടെ ഏത് മെയിന്റനൻസ് സേവനത്തിനും ആപ്പിൾ ഈടാക്കുന്ന ഉയർന്ന തുകയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. എന്നാല്‍ പുതിയ സംവിധാനം നിയമം മൂലം ഉറപ്പാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചെറിയ മൊബൈല്‍ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാന്‍ സാധിക്കും. ഇതുവഴി സാമ്പത്തിക നേട്ടവും ഉണ്ടാകും. എന്നാല്‍ മൊബൈല്‍ കമ്പനികള്‍ക്ക് അവരുടെ ലാഭ മാര്‍ജനില്‍ ഇത് ഇടിവ് ഉണ്ടാക്കും.
ഉപഭോക്താക്കൾക്ക് ബാറ്ററികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിനായി ബാറ്ററികളില്‍ ലേബലുകളും ക്യുആർ കോഡുകളും വഹിക്കുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പ് പറയുന്നു. ബാറ്ററിയുടെ കപ്പാസിറ്റി, പെർഫോമൻസ്, ഈട്, കെമിക്കൽ കോമ്പോസിഷൻ, എന്നിവയെക്കുറിച്ച് ആളുകളെ അറിയിക്കണം.

ഇലക്ട്രോണിക് ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് ബാറ്ററികൾ, വ്യാവസായിക ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങി എല്ലാത്തരം ബാറ്ററികൾക്കും പുതിയ നിയമം ബാധകമാണ്. യൂറോപ്യന്‍ യൂണിയന്‍ നിയമം അനുസരിക്കാനും ഇത് യാഥാർത്ഥ്യമാക്കാനും കമ്പനികള്‍ക്ക് ആവശ്യമായ സമയം നല്‍കും.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

മോളിവുഡിന്റെ ആദ്യ 300 കോടി, ഒരു സംശയവും വേണ്ട’; ലോക ചാപ്റ്റർ 1: ചന്ദ്രയെ കുറിച്ച് തിയറ്ററുടമ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ

മെഹറ സനയെ ആദരിച്ചു.

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം നേടിയ മെഹറ സെനയെ കെൻയു റിയു കരാത്തേയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം കൊല്ലത്ത്

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.