ജീന്‍സ് പോക്കറ്റിലെ ഈ ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണെന്ന് അറിയാമോ? ഇതാ ഉത്തരം!

കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ഫാഷന്‍ ട്രെന്‍ഡ് ആണ് ജീന്‍സ്. എല്ലാദിവസവും ധരിക്കുന്നത് ജീന്‍സ് ആണെങ്കില്‍ പോലും ജീന്‍സിന്റെ ഭാഗമായിട്ടുള്ള ചില കാര്യങ്ങള്‍ എന്തിനാണെന്ന് നമുക്ക് വലിയ ധാരണ ഉണ്ടാകില്ല. അത്തരത്തില്‍ ഒന്നിനെ കുറിച്ചാണ് ഇനി പറയുന്നത്.

കാലാകാലങ്ങളായി മാറാത്ത ജീന്‍സ് രൂപകല്പനയിലെ പ്രധാന ഭാഗങ്ങളാണ് ചെറിയ പോക്കറ്റും പോക്കറ്റിനു മുകളിലെ മെറ്റല്‍ സ്റ്റഡുകളും. ജീന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചെറിയ പോക്കറ്റ് പിന്നീട് പോക്കറ്റില്‍ വാച്ച് കരുതിയിരുന്ന തൊഴിലാളികളുടെ ചരിത്രപരമായ പ്രതീകമായി മാറി. എന്നാല്‍ ഈ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണ് പിടിപ്പിച്ചിരിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? സ്‌റ്റൈലിനപ്പുറത്തേക്ക് അതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

ജീന്‍സിന്റെ പോക്കറ്റിന്റെ അറ്റത്തുള്ള ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ നിരവധി ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 1870-കള്‍ മുതല്‍, ലെവിസ് ജീന്‍സിന് ഈ സ്റ്റഡുകള്‍ ഘടിപ്പിച്ച ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഉണ്ടായിരുന്നു. ‘റിവറ്റുകള്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്. ബലമായി പിടിക്കുമ്പോഴോ ആയാസകരമായ കാര്യങ്ങള്‍ ചെയ്യുമ്പോഴൊക്കെ പെട്ടെന്ന് കീറി പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലാണ് റിവറ്റുകള്‍ ജീന്‍സില്‍ പിടിപ്പിച്ചിട്ടുള്ളത്. ജീന്‍സ് പെട്ടെന്ന് നശിച്ചു പോകാതെ കൂടുതല്‍ കാലം നില്‍ക്കാനാണ് ഇത്തരത്തില്‍ റിവറ്റുകള്‍ പിടിപ്പിക്കുന്നത്. എന്നാല്‍ ഇത് ജീന്‍സില്‍ വന്നതിനു പിന്നില്‍ മറ്റൊരു ചരിത്രമുണ്ട്.

1870-കളില്‍, ഡെനിം ഉപയോഗിക്കുന്നവരില്‍ ഒരു പ്രധാന വിഭാഗം തൊഴിലാളികള്‍ ആയിരുന്നു. അവരുടെ ശാരീരിക അധ്വാനം മൂലം ട്രൗസറുകള്‍ പെട്ടെന്ന് നശിക്കുന്നത് പതിവായി. തുടര്‍ന്ന്, ഒരു തൊഴിലാളിയുടെ ഭാര്യ, തയ്യല്‍ക്കാരനായ ജേക്കബ് ഡേവിസിന്റെ അടുത്തെത്തി അത്ര വേഗത്തില്‍ നശിച്ചു പോകാത്ത ഒരു ജോഡി ഡെനിം വര്‍ക്ക് ട്രൗസര്‍ തയ്ച്ചു തരാമോ എന്ന് ചോദിച്ചു. അതിന് ജേക്കബ് ഡേവിസ് കണ്ടെത്തിയ ഉപായമായിരുന്നു റിവറ്റുകള്‍. തുണിയെ ചേര്‍ത്തുനിര്‍ത്താനും വേഗത്തില്‍ കീറി പോകുന്നത് തടയാനും റിവറ്റുകള്‍ സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തൊഴിലാളികളുടെ ട്രൗസറുകളില്‍ വേഗത്തില്‍ കീറി പോയിരുന്ന ഭാഗം പോക്കറ്റുകള്‍ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം പോക്കറ്റുകളുടെ 2 അഗ്രഭാഗത്തും റിവറ്റുകള്‍ പിടിപ്പിച്ചു.

അദ്ദേഹത്തിന്റെ റിവറ്റ്ഡ് ട്രൗസറുകള്‍ തൊഴിലാളികള്‍ക്കിടയില്‍ തല്‍ക്ഷണം ഹിറ്റായി. അതിന്റെ ബിസിനസ് സാധ്യത മനസ്സിലാക്കിയ ജേക്കബ് ഡേവിസ് ഒരു ബിസിനസ് പങ്കാളിക്ക് ആയി തിരഞ്ഞു . അങ്ങനെ അക്കാലത്ത് ഡ്രൈ ഗുഡ്‌സ് വ്യാപാരിയായിരുന്ന ലെവി സ്‌ട്രോസിനെ ബന്ധപ്പെടുകയും ഇരുവരും ചേര്‍ന്ന് പുതിയ സംരംഭം ആരംഭിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. രണ്ടുപേര്‍ക്കും 1873-ല്‍ ഡിസൈനിന്റെ പേറ്റന്റ് ലഭിച്ചു, റിവെറ്റ് ചെയ്ത ജീന്‍സുകള്‍ വന്‍ വിജയമായി മാറി.

1960 -കളില്‍ ആണ് അവര്‍ തങ്ങളുടെ ട്രൗസറുകള്‍ക്ക് ‘ജീന്‍സ്’ എന്ന പേര് നല്‍കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പേ ഡെനിം ട്രൗസറുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, റിവറ്റുകള്‍ ആണ് ഇപ്പോള്‍ നമ്മള്‍ ‘ജീന്‍സ്’ എന്ന് വിളിക്കുന്നവയുടെ നിര്‍മ്മാണത്തിലേക്കും വില്‍പ്പനയിലേക്കും നയിച്ചത്. ഇപ്പോള്‍ മനസ്സിലായില്ലേ ജീന്‍സിലെ മെറ്റല്‍ സ്റ്റഡുകള്‍ക്ക് സ്‌റ്റൈലിനപ്പുറത്തേക്ക് വ്യക്തമായ ഒരു കാരണമുണ്ടെന്ന് .

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ

‘ഹൈഡ്രജൻ ബോംബ് അല്ല;തെരഞ്ഞെടുപ്പ് കമ്മീഷണർ ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു’;രാഹുൽഗാന്ധി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില

നാടകീയതകള്‍ക്കൊടുവില്‍ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍; വീണ്ടുമൊരു ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു.

വിവാദങ്ങള്‍ക്കിടെ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന

75ലും ചെറുപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം

30 കഴിഞ്ഞതും മുട്ടുവേദന, കിതപ്പ് എന്നെല്ലാം പരാതി പറയുന്നവരാണോ നിങ്ങള്‍..പ്രായം വെറും നമ്പറല്ലേ എന്ന് ചോദിച്ച് ചുറുചുറുക്കോടെ ജീവിക്കുന്നവരോട് അല്പം അസൂയ തോന്നിയിട്ടുമില്ലേ..എന്താണ് അവരുടെ ആ ഉന്മേഷത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ. ചിട്ടയായ ജീവിതശൈലിയാണ്

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

വെള്ളമുണ്ട കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌തു(63) ആണ് മരിച്ചത്. സെപ്റ്റംബർ 9ന് കോറോത്ത് വച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്‌തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ആസ്യ. മക്കൾ:

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.