കഴിച്ചാൽ വയറ്റിൽ തിരയിളക്കം ഉറപ്പ്, മരണം വരെ സംഭവിക്കാം; എന്താണ് സുനാമി ഇറച്ചി?

തിരുവനന്തപുരം: അടുത്ത കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മൂലം ആളുകള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പരിശോധനകള്‍ ശക്തമാക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരം പരിശോധനകളില്‍ സുനാമി ഇറച്ചി പിടിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ എന്താണ് സുനാമി ഇറച്ചി എന്നതിനേക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

എന്താണ് സുനാമി ഇറച്ചി?

സംസ്ഥാനത്ത് രണ്ട് തരത്തിലുള്ള മാംസം ലഭ്യമാണ് എന്നാണ് ഇതുവരെയുള്ള റിപ്പോ‍ർട്ടുകൾ. 1. വൃത്തിയുള്ള സ്ഥലത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് കശാപ്പ് ചെയ്ത് ഫ്രഷ് ആയതും കൃത്യമായി ഫ്രീസ് ചെയ്തുമുള്ള മാംസം, 2. ചത്ത മൃ​ഗങ്ങളുടെ അടക്കം ഇറച്ചി അപകടകരമായി വിപണിയിൽ എത്തിക്കുന്നത്. ഇവയിൽ ശരിയായ രീതിയിൽ കശാപ്പ് ചെയ്യാത്ത മൃഗങ്ങളുടെയോ ശാസ്ത്രീയമായി ഫ്രീസ് ചെയ്യാത്ത ഇറച്ചിയെയോ ആണ് സാധാരണ സുനാമി ഇറച്ചി എന്നുപറയുന്നത്. വിലക്കുറവാണ് സുനാമി ഇറച്ചിയുടെ ഹൈലൈറ്റ്. ഇത് കോഴിയുടേതോ കാലിയുടേതോ മറ്റേത് തരത്തിലുള്ളതോ ആയ മാംസമാവാം. അസുഖം മൂലം ചത്ത് പോയ മൃഗങ്ങളുടെ ഇറച്ചി വരെ ഈയിനത്തില്‍ ഉള്‍പ്പെടുന്നു.

മാര്‍ക്കറ്റിലെ വിലയേക്കാളും താഴ്ന്ന വിലയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇറച്ചി വിതരണം ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതാണ്. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ വേണ്ട രീതിയില്‍ ഫ്രീസ് ചെയ്യാതെ കൊണ്ടുവരുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ഇത് കേരളത്തില്‍ എത്തുമ്പോള്‍ അഴുകാനുള്ള സാധ്യതകളും ഏറെയാണ്.
ഇത്തരത്തില്‍ കൊണ്ടുവരുന്നത് മാംസം തന്നെ ആയിക്കൊള്ളണമെന്നില്ല. കശാപ്പ് ചെയ്യാത്ത ചത്ത മൃഗങ്ങളുടെ ഇറച്ചിയും ആന്തരികാവയവങ്ങളും ഇറച്ചിയോടൊപ്പം കൂട്ടിക്കലര്‍ത്തി ഇത്തരത്തില്‍ കൊണ്ടുവരാറുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവരുന്ന ഇത്തരം ഇറച്ചി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. അതേസമയം സംസ്ഥാനത്തേക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ മധ്യപ്രദേശില്‍ നിന്നുമൊക്കെ മാംസവും മീനും കൊണ്ടുവരുന്നുണ്ട്. അതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാ മാംസങ്ങളും സുനാമി ഇറച്ചിയാണ് എന്ന് പറയാനാവില്ല.
പിടിക്കപ്പെട്ടാല്‍?

സുനാമി ഇറച്ചിയുടെ ഉപയോഗം കുറ്റകരമാണ്. ഉപയോഗിക്കുന്നതും കൊണ്ടുവരുന്നതും പഴകിയ ഉപയോഗിക്കാന്‍ പറ്റാത്ത ഇറച്ചി ആണെന്ന് ലാബിലെ പരിശോധനയില്‍ തെളിഞ്ഞാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ സുരക്ഷിതമല്ലാത്ത മാംസ വില്‍പന നടത്തിയെന്ന കുറ്റമാണ് ചുമത്തുക. ഇന്ത്യയിലെ നിലവിലെ ശിക്ഷാ രീതി അനുസരിച്ച് ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.
സുനാമി ഇറച്ചി കേരളത്തില്‍

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഇത്തരമൊരു പരാമര്‍ശം ഇതുവരേയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ പഴകിയ ഇറച്ചി പിടിക്കുന്നുണ്ട്. പക്ഷേ അതെല്ലാം സുനാമി ഇറച്ചിയാണെന്ന് പറയാനാവില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലാബുകളിലെ പരിസോധനകളില്‍ ഇങ്ങനെയൊന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് മൂന്ന് ലാബുകളെയാണ് ഭക്ഷണ സാംപിളുകളുടെ പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായാണ് ഈ ലാഹൃബുകള്‍ പ്രവര്‍ത്തിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നുവെന്ന വിവരമല്ലാതെ ഇത്തരം ഇറച്ചി പിടിച്ചെടുക്കാനായിട്ടില്ല. പല തവണ ഇത്തരം വിവരമനുസരിച്ച് സാംപിളുകളെടുത്ത് പരിശോധന നടത്തിയിട്ട് പ്രശ്നങ്ങള്‍ കണ്ടെത്താനായിട്ടില്ല.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും

സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശശീന്ദ്രവ്യാസ് എ

ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

വൈത്തിരി: ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ ഒന്നാം മൈൽ, പള്ളിക്കുന്ന്, ചുണ്ടക്കര, വെള്ളച്ചിമൂല, വെണ്ണിയോട്, വാളൽ, മെച്ചന, മാടക്കുന്ന്, കോട്ടത്തറ, മരവയൽ, എച്ചോം, വിളമ്പുകണ്ടം, മലങ്കര, ആനേരി, കരിംകുറ്റി പ്രദേശങ്ങളിൽ നാളെ

നടപടി റദ്ധാക്കി

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ അറബിക് ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 156/2024) തസ്തികയിലേക്ക് 2024 ജൂൺ 15, ഒന്നാം എൻസിഎ ഒബിസി പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്‍സി

ടെൻഡർ ക്ഷണിച്ചു

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിങ്ങ് നടത്തുന്നതിനായി ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യമുള്ള പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31 വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.