മോഷണത്തിന് പിടിയിലായി,കോടതി നല്ലനടപ്പിന് വിധിച്ചു; കള്ളൻ പോലീസായി മാറി

കണ്ണൂര്‍: ഗത്യന്തരമില്ലാതെയായിരുന്നു കോഴിക്കോട്ടുകാരനായ യുവാവ് മോഷണത്തിനിറങ്ങിയത്. കന്നി മോഷണത്തിന് തിരഞ്ഞെടുത്തത് അയല്‍പക്കത്തെ വീടും. എന്നാല്‍, പരിചയസമ്പന്നനല്ലാത്തതിനാല്‍ ആദ്യ ശ്രമത്തില്‍ത്തന്നെ പിടിക്കപ്പെട്ടു. പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

യുവാവിന്റെ കുടുംബപശ്ചാത്തലവും മോഷണംനടത്തിയ സാഹചര്യവും മനസ്സിലാക്കിയ കോടതി അയാളെ നല്ലനടപ്പിനുവിട്ടു. കോടതിയുടെ ആ തീരുമാനം അയാളുടെ ജീവിതം മാറ്റിമറിച്ചു. പിന്നെ പഠനത്തിലായി ശ്രദ്ധ. പി.എസ്.സി. എഴുതി ജയിച്ചു. പോലീസായി.

നല്ലനടപ്പ് ആര്‍ക്കൊക്കെ

ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ക്കൂടി കേസിന്റെ സാഹചര്യം, കുറ്റവാളിയുടെ സ്വഭാവം, കുടുംബപശ്ചാത്തലം, പൂര്‍വചരിത്രം, സമൂഹവുമായുള്ള ഇടപെടലുകള്‍ എന്നിവ കണക്കിലെടുത്ത് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ജയില്‍ശിക്ഷയ്ക്ക് പകരം നല്ലനടപ്പിന് അയക്കുന്നത്.

ഇതുവഴി സ്വന്തം കുടുംബത്തിലും സമൂഹത്തിലും നല്ലനിലയില്‍ ജീവിക്കാന്‍ അവസരംനല്‍കുകയാണ്1958-ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സസ് ആക്ടിലെ ‘നല്ലനടപ്പ്’ കൊണ്ട് ലക്ഷ്യമിടുന്നത്.

ഏഴുവര്‍ഷത്തില്‍ കുറവ് ശിക്ഷലഭിക്കുന്ന, കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരെയാണ് പരിഗണിക്കുന്നത്. ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടും വേണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് യുക്തമെന്ന് തോന്നുന്നപക്ഷം ജയില്‍ശിക്ഷ ഒഴിവാക്കി ഒരുവര്‍ഷംമുതല്‍ മൂന്നുവര്‍ഷ കാലയളവില്‍ നല്ലനടപ്പിന് അയക്കാം. 18 വയസ്സിന് മുകളിലുള്ളവരെയാണ് പരിഗണിക്കുക.

ഒരു ഉത്തരവുമതി,ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍

:2022-ല്‍ സംസ്ഥാനത്ത് കോടതി നല്ലനടപ്പിനയച്ച 582 പേരും തുടര്‍ന്ന് മറ്റൊരു കേസിലും ഉള്‍പ്പെട്ടില്ല. കോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് മുഴുവനാളുകളും സമൂഹത്തില്‍ മാന്യമായ ജീവിതംനയിക്കുന്നു. ഇതുപോലെ മാനസാന്തരപ്പെട്ട ഒട്ടേറെപ്പേരുടെ കഥകള്‍ പ്രൊബേഷന്‍ വകുപ്പിന്റെ ഫയലിലുണ്ട്.

ഒരു ദുര്‍ബലനിമിഷത്തില്‍ ചെയ്തുപോയ അപരാധത്തില്‍ ജീവിതം മാറിമറിഞ്ഞു പോയ ഇവര്‍ നല്ലനടപ്പെന്ന മാനസിക പരിവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്.

നല്ലനടപ്പിലൂടെ സിനിമാതാരമായ കണ്ണൂരുകാരന്റെ കഥയും ഫയലിലുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ കുറ്റവാളിയായ ഇദ്ദേഹത്തെ നല്ലനടപ്പിന് ശിക്ഷിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ യുവാവിനെ നാട്ടുകാര്‍ പിന്നീട് കണ്ടത് സിനിമാനടനായിട്ടാണ്.

ബൈക്ക് മോഷണക്കേസില്‍ പിടിച്ച മറ്റൊരാള്‍ നല്ലനടപ്പിനുള്ള കാലാവധി പൂര്‍ത്തിയാക്കി വിമാനംകയറിയത് ഗള്‍ഫിലേക്ക്. ഇന്നയാള്‍ ഖത്തര്‍ രാജാവിന്റെ കൊട്ടാരത്തിലെ ചിത്രകാരനാണ്. ഇങ്ങനെ മാനസാന്തരമുണ്ടായവരുടെ എണ്ണം നീളുന്നുണ്ട്.

പ്രൊജക്ട് ഉന്നതി പരിശീലനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പ്രൊജക്ട് ഉന്നതി സംബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാർ, അക്രഡിറ്റഡ് എഞ്ചിനീയർമാർ, മേറ്റുമാർ എന്നിവർക്കാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ

ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംവരണ സീറ്റുകളിലേക്കുള്ള രണ്ടാം ദിവസ നറുക്കെടുപ്പ് പൂർത്തിയായി. ഗ്രാമ പഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് രണ്ടാം ദിവസത്തോടെ പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം കെ. ദേവകിയുടെ

വില്ലനായി തുടർച്ചയായി പെയ്‌ത മഴ; മഹാരാഷ്ട്രയിൽ 80 ശതമാനം ഉള്ളികൃഷിയും നശിച്ചു, വില കൂടാന്‍ സാധ്യത

മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്തമഴ ഉള്ളിവിലയില്‍ വരും മാസങ്ങളിൽ വലിയ ചലനങ്ങളാകും ഉണ്ടാക്കുക. 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളിക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപെടുന്നുവെങ്കിലും

ഇരട്ട ഗോളുമായി മിന്നി റൊണാൾഡോ; അവസാന മിനിറ്റിൽ സമനില ഗോളുമായി ഞെട്ടിച്ച് ഹംഗറി

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഹംഗറിക്കെതിരെ സമനില വഴങ്ങി പോർച്ചുഗൽ. ആവേശകരമായ മത്സരത്തിൽ അവസാന മിനിറ്റിൽ ഡൊമിനിക് സോബോസ്ലായി നേടിയ ഗോളാണ് ഹംഗറിക്ക് സമനില നേടികൊടുത്തത്. അവസാന മിനിറ്റ് വരെ 2-1ന് മുന്നിൽ നിൽക്കുകയായിരുന്നു

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം;ഒരാള്‍ കൂടി പിടിയില്‍ – പിടിയിലായത് ബാംഗ്ലൂരുവില്‍ ഒളിവില്‍ കഴിയവേ

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍,

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.