മുടി വെട്ടി കുളമാക്കിയതിന് മോഡലിന് 2 കോടി രൂപ നഷ്ടപരിഹാരം; ഇടപെടലുമായി സുപ്രീംകോടതി

ഡല്‍ഹി: മുടി വെട്ടി മോശമാക്കിയതിന് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ഡല്‍ഹിയിലെ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് മോഡലാണ് ആഷ്ന റോയ് പരാതി നല്‍കിയത്. റോയിയുടെ പരാതിയിൽ 2021 സെപ്റ്റംബറിലെ എൻസിഡിആർസി ഉത്തരവിനെതിരെ ഐടിസി ലിമിറ്റഡ് നൽകിയ അപ്പീലിലാണ് വിധി.

എൻ‌സി‌ഡി‌ആർ‌സിയുടെ ഉത്തരവ് പരിശോധിച്ചപ്പോള്‍, നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള ഏതെങ്കിലും മെറ്റീരിയൽ തെളിവുകളെക്കുറിച്ചുള്ള പരാമർശമോ ചർച്ചയോ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കി. 2018 ഏപ്രില്‍ 12നാണ് ആഷ്ന ഹോട്ടൽ ഐടിസി മൗര്യയുടെ സലൂൺ സന്ദർശിക്കുന്നത്. പതിവ് ഹെയർഡ്രെസ്സർ/സ്റ്റൈലിസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു സ്റ്റൈലിസ്റ്റിന്റെ സേവനം ആഷ്ന തേടുകയായിരുന്നു. പുതിയ സ്റ്റൈലിസ്റ്റ് വളരെയധികം മെച്ചപ്പെട്ടുവെന്ന മാനേജരുടെ ഉറപ്പിന്‍മേലാണ് മോഡല്‍ മുടി വെട്ടാന്‍ സമ്മതിച്ചത്. എന്നാല്‍ താന്‍ ഉദ്ദേശിച്ച രീതിയലല്ല ഹെയര്‍ കട്ട് നടത്തിയതെന്നായിരുന്നു മോഡലിന്‍റെ പരാതി. തന്‍റെ മുടി വെട്ടി കുളമാക്കിയെന്നും മോഡലിംഗ് കരിയര്‍ നശിപ്പിച്ചുവെന്നും ആഷ്ന പരാതിപ്പെട്ടിരുന്നു. ഇതു തന്നെ വിഷാദത്തിലേക്കും നയിച്ചുവെന്നും മോഡല്‍ പറയുന്നു. തുടര്‍ന്ന് പരാതിയുമായി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് മുന്നില്‍ എത്തുകയായിരുന്നു. കോടതി യുവതിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.

താന്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ നീളത്തില്‍ മുടി വെട്ടിയെന്നും മുടിക്കും തലയോട്ടിക്കും കേടുപാടുകള്‍ വരുത്തിയെന്നുമുള്ള ആരോപണം ശരിവെച്ചായിരുന്നു ഉപഭോക്തൃ കമ്മീഷന്‍ മോഡലിന് 2 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. കേശസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ കമ്പനികളുടെ മുന്‍ മോഡലാണ് പരാതിക്കാരി എന്നതും കമ്മീഷന്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഹോട്ടലിന്‍റെ ഹരജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുനഃപരിശോധിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും ആഘാതത്തിന്റെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും, രണ്ട് കോടി എന്ന തുക വളരെ അധികവും ആനുപാതികമല്ലാത്തതുമായിരിക്കും. അതിനാല്‍, രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കിയതിലൂടെ ഉപഭോക്തൃ കമ്മീഷന് പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി വിലയിരുത്തി.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.