കൊവിഡ് 19; സ്വയം ചികിത്സയും മരുന്ന് കഴിപ്പും അപകടം..!

ഈ കൊവിഡ് കാലത്ത് ആരോഗ്യമേഖല ഇത്രമാത്രം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ മറ്റൊരു വെല്ലുവിളിയാവുകയാണ് ആളുകളുടെ സ്വയം ചികിത്സ. ഡോക്ടറുടെ പരിശോധന കൂടാതെ രോഗം സ്വയം നിര്‍ണയിക്കുകയും അതിന് സ്വന്തമായി മരുന്ന് തെരഞ്ഞെടുത്ത് കഴിക്കുകയും ചെയ്യുന്നതാണ് സ്വയം ചികിത്സ.

ജലദോഷം, പനി, തലവേദന എന്നുതുടങ്ങുന്ന അസുഖങ്ങള്‍ക്കെല്ലാം മുമ്പും സ്വയം ചികിത്സ തന്നെയാണ് മിക്കവരും നടത്താറ്. എന്നാല്‍ കൊവിഡ് 19ന്റെ വരവോടുകൂടി ഇതിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു എന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കൊവിഡ് 19 ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടെത്തുകയും തുടര്‍ന്ന് പരിശോധന കൂടാതെ തന്നെ സ്വയം രോഗം ഉറപ്പിക്കുകയും ലക്ഷണങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ഗുളികകള്‍ പ്രത്യേകമായി വാങ്ങിക്കഴിക്കുന്നതുമാണ് ‘ട്രെന്‍ഡ്’ എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പാരസെറ്റമോള്‍ തുടങ്ങി വിറ്റാമിന്‍ ഗുളികകള്‍ വരെയാണ് ഈ സ്വയം ചികിത്സയുടെ ഭാഗമായി ആളുകള്‍ ധാരാളമായി വാങ്ങിക്കഴിക്കുന്നതത്രേ. ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് പല തരത്തിലുള്ള അപകടങ്ങളിലേക്കാണ് നയിക്കുകയെന്നും കൊവിഡ് 19 ഉയര്‍ത്തുന്ന വിഷമതകള്‍ക്കിടയില്‍ ഇത് പുതിയ വെല്ലുവിളിയായി മാറിയേക്കുമെന്നും ഇവര്‍ പറയുന്നു.

പരിശോധനയിലൂടെ രോഗം സ്ഥാപിക്കപ്പെടാത്തിടത്തോളം സ്വയം രോഗമുണ്ടെന്ന് ഉറപ്പിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. സംശയമുള്ള സാഹചര്യമാണെങ്കില്‍ പരിശോധനയ്ക്കായി ശ്രമിക്കുക, അല്ലാത്ത പക്ഷം സ്വയം ഗുളികകളും മാറ്റി വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. രോഗമുള്ളവരിലാണെങ്കില്‍ ഈ സ്വയം ചികിത്സ അവരുടെ രോഗനിലയെ തീവ്രമാക്കിയേക്കും, രോഗമില്ലാത്തവരാണെങ്കില്‍ ഓവര്‍ ഡോസ്, അലര്‍ജി, സൈഡ് എഫക്ട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്- ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിന് പുറമെ കൊവിഡ് 19 ഉള്ളവരിലാണെങ്കില്‍ നേരായ രോഗനിര്‍ണയം നടക്കാതിരിക്കുന്നത് മൂലം മറ്റുള്ളവരിലേക്ക് രോഗമെത്തുന്ന സാഹചര്യവുമുണ്ടാകുന്നു. ഇതും നിലവിലെ അവസ്ഥകളെ കൂടുതല്‍ മോശമാക്കാനേ ഉപകരിക്കൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.