ഷാരൂഖ് ഖാന്‍റെ ബംഗ്ലാവില്‍ ആ രണ്ടുപേര്‍ ഒളിച്ചിരുന്നത് 8 മണിക്കൂർ; അവരെ കണ്ട് എസ്ആര്‍കെ ഞെട്ടി.!

മുംബൈ: ഇക്കഴിഞ്ഞ ഫെബ്രുവരി 2ന് രാവിലെ 11 മണിയോടെയാണ് ബാന്ദ്രാ പൊലീസിന് ഷാരൂഖിന്‍റെ വസതിയായ മന്നത്തിൽ നിന്നും ഒരു ഫോൺ കോൾ ലഭിക്കുന്നത്. രണ്ട് പേർ വീട്ടിൽ അതിക്രമിച്ച് കയറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ അവരെ തടഞ്ഞ് വച്ചിരിക്കുകയാണ്. വന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ബറൂച്ചിൽ നിന്നും എത്തിയ രണ്ട് യുവാക്കൾ. 20ഉം 22ഉം വയസ് പ്രായമുള്ളവർ. സാഹിൽ സലീം ഖാൻ എന്നും റാം സരഫ് കുഷ്‍വാഹ എന്നുമാണ് പേര്. പത്താൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തെ കാണാൻ അതിയായ ആഗ്രഹം തോന്നിയത് കൊണ്ടാണ് ഈ സാഹസത്തിന് മുതിർന്നതെന്ന് പ്രതികൾ മൊഴി നൽകി.

മതിൽ ചാട്ടം പുലർച്ചെ

സ്വകാര്യ സുരക്ഷാ ജീവനക്കാരും സിസിടിവിയുമെല്ലാമുള്ള ബാന്ദ്രാ ബാന്‍റ് സ്റ്റാന്‍റിലുള്ള മന്നത്തിൽ അതിക്രമിച്ച് കയറുക എളുപ്പമല്ല. ഉയരത്തിലുള്ള മതിൽ ചാടിക്കടക്കാൻ പോലും എറെ ബുദ്ധിമുട്ടേണ്ടി വരും. എന്നാൽ പുലർച്ചെ 3 മണിയോടെയാണ് എല്ലാ സുരക്ഷാ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് പ്രതികൾ വീടിനകത്തേക്ക് എത്തിയത്. മതിൽ ചാടിക്കടന്ന് ആരുടേയും കണ്ണിൽ പെടാതെ അകത്ത് കയറി. ഒളിച്ചിരിക്കാനുള്ള സ്ഥലമാണ് പ്രതികൾ ആദ്യം തിരക്കിയത്.

മൂന്നാം നിലയിലെ മേയ്ക്കപ്പ് മുറിയിൽ കയറി ഇരുന്നു. നേരം പുലർന്നിട്ടും ആരും ഒന്നും അറിഞ്ഞില്ല. രാവിലെ 10.30ഓടെ വീട്ടു ജോലിക്കാരാൻ സന്ദീപാണ് മെയ്ക്ക് റൂമിൽ രണ്ട് പേരെ കണ്ടത്. ഉടൻ എല്ലാവരെയും വിവരം അറിയിച്ചു. സുരക്ഷാ ജീവനക്കാർ പാഞ്ഞെത്തി. ഇവരുവരെയും മൽപ്പിടുത്തത്തിൽ കീഴ്പെടുത്തി പ്രധാന ഹാളിലേക്ക് എത്തിച്ചു. വിവരം അറിഞ്ഞ് ഹാളിലേക്കെത്തിയ ഷാരൂഖും സംഭവം കണ്ട് ഞെട്ടി.

അന്വേഷണം തുടരുന്നു

കഴിഞ്ഞ മാസം നടന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ മുംബൈ പൊലീസാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. താരാരാധന മൂത്ത് ചെയ്ത സാഹസമെന്ന് പ്രതികൾ ആവർത്തിക്കുമ്പോഴും എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ഷാരൂഖിന് നേരെ ഉയർന്ന ഭീഷണികൾ ഒരു വശത്തുണ്ട്. എപ്പോഴും പൊലീസ് നിരീക്ഷണമുള്ള മേഖലയിലാണ് മന്നത്ത് ഉള്ളത്. അവിടെ ഇത്ര അനായാസം പ്രതികൾക്ക് അകത്ത് കടക്കാനായത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട

ഗതാഗത നിയന്ത്രണം

അമ്പായത്തോട് – പാൽചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണം Facebook

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് : വിജയികളെ അനുമോദിച്ചു

സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.