കാർഷിക മേഖലയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം :രതീഷ് ഗോപാൽ

കാർഷിക മേഖലയോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ഭാരതീയ കിസാൻ സംഘ്
സംസ്ഥാന പ്രചാർ പ്രമുഖ് അഡ്വ രതീഷ് ഗോപാൽ. ഭാരതീയ കിസാൻ സംഘ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്നടത്തിയ കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ വികലമായ കാർഷിക നയങ്ങളും, കാർഷിക മേഖലയോടുള്ള അവഗണയും മൂലം വയനാട് ജില്ലയിലെ കർഷകർ നിരവധി കഷ്ടതകൾ അനുഭവിക്കുകയാണ്. നെൽകർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച താങ്ങുവില നെല്ല് സംഭരിച്ചു മണിക്കൂറിനകം കർഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കാൻ ഡിബിറ്റി സൗകര്യങ്ങൾ ഉണ്ടെങ്കിലും സംസ്ഥാന സർക്കാർ കർഷകന് നെൽവില ഉടനെ നൽകുന്നില്ല. മാത്രമല്ല മുഴുവൻ വിലയും നൽകാതെ കർഷകരെ വഞ്ചിക്കുകയാണ്.. ഇതൊഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവില .20.40 രൂപകേന്ദ്ര സർക്കാർ നേരിട്ട് കർഷകന് ഡി ബിടി സൗകര്യം ഉപയോഗിച്ച് നൽകണം. സംസ്ഥാന സർക്കാർ വിഹിതം ഇൻസന്റീവ് ബോണസ്.7.80 രൂപ സംസ്ഥാന സർക്കാർ നേരിട്ട് കർഷകർക്ക് നൽകണം. ഇപ്രകാരം വെവ്വേറെ നൽകിയാൽ കാലതാമസം ഒഴിവാക്കി കർഷകന് നെൽവിലയുടെ കേന്ദ്രതാങ്ങുവില ഉടൻ ലഭ്യമാകും. കേരളാ ബാങ്കിൽ കടക്കാരൻ ആകേണ്ട സാഹചര്യം ഉണ്ടാകില്ല. വയനാടിൽ കൃഷിയിടങ്ങളിൽ വന്യജീവികളുടെ ശല്യവും, കർഷകർക്ക് നേരെ വന്യജീവി ആക്രമണം പതിവാണ്. ഇതിനു മതിയായ നഷ്ടപരിഹാരവും, ഭാവിയിൽ കൃഷിയിടങ്ങൾ വന്യജീവികൾ കയറാതെ സംരക്ഷിക്കാനും, കർഷകർക്ക് സുരക്ഷാ ഉറപ്പു വരുത്താനും സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്ഷീര കർഷകരെ സഹായിക്കാനും, ക്ഷീര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ താല്പര്യമെടുക്കാത്തതു കാരണം കേരളത്തിലെ കർഷകർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല. പകർച്ചവ്യാധികൾ മൂലം കൊന്നൊടുക്കുന്ന കോഴി, താറാവ്, പന്നി എന്നിവയുടെ നഷ്ടപരിഹാരം മാർക്കറ്റ് വില അടിസ്ഥാനമാക്കി കർഷകർക്ക് ഉടനടി ലഭ്യമാക്കാൻ ഭാരതീയ കിസാൻ സംഘ് സർക്കാരിനോട് ആവശ്യപ്പെടുന്നു. കർഷകന് താങ്ങുവിലയല്ല ഉല്പാദന ചെലവും, അതിൽ കർഷകന്റെ പ്രയത്നവും, ഭൂമിയുടെ മൂല്യവും അപഗ്രഥിച്ചുകൊണ്ടുള്ള പ്രതിഫലാത്മക വില ലഭ്യമാക്കണമെന്ന് ഭാരതീയ കിസാൻ സംഘ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി ഇപ്പോഴുള്ളതിൽനിന്നും ഇരട്ടിപ്പിച്ചു 12000/- ആയി ഉയർത്തണമെന്നും, അർഹരായ എല്ലാവർക്കും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിറക്കുന്ന കർഷകൻ ഉല്പാദകൻ ആണ് ഉപഭോക്താവ് അല്ല. ഇപ്പോഴത്തെ സ്ഥിതിയിൽ കർഷകന് ഉല്പാദനത്തിനായി കാർഷിക അനുബന്ധ സാമഗ്രികൾ വാങ്ങുമ്പോൾ ജി എസ് ടി നൽകേണ്ടി വരുന്നു. ഇത് കർഷകന് നഷ്ടം കൂട്ടുന്നു. ആയതിനാൽ കാർഷിക മേഖലയിൽ ജി എസ് ടി ഒഴിവാക്കുക. ഒരു ചെറുന്യൂനപക്ഷം നടത്തിയ സംഘടിത സമരംമൂലം റദ്ദാക്കിയ കാർഷിക നിയമങ്ങൾ ഭേദഗതികളോടെ നടപ്പാക്കിയാൽ മാത്രമേ കർഷകന് പ്രയോജനകരമാവുകയുള്ളൂ. ആയതിനാൽ റദ്ദാക്കിയ കാർഷിക നിയമങ്ങൾ ഭാരതീയ കിസാൻ സംഘ് നിർദ്ദേശിച്ച ഭേദഗതികളോടെ നടപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. ഭാരതീയ കിസാൻ സംഘ് വയനാട് ജില്ലാ പ്രസിഡന്റ് ബാലൻ മാസ്റ്റർ, അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കമ്മന രവിചന്ദ്രൻ, ജില്ലാ സംഘടനാ സെക്രട്ടറി മണ്ണൂർക്കുന്ന് ശശികുമാർ എന്നിവർ സംസാരിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.