ട്രെയിനില്‍നിന്ന് വീണെന്ന് അര്‍ധരാത്രി കോള്‍; തിരച്ചിലില്‍ യുവതിയുടെ ഞരക്കം, ഒടുവില്‍ അദ്ഭുത രക്ഷ

കളമശ്ശേരി: ജന്മദിനമായ ഏപ്രിൽ ഏഴ് ദുഃഖവെള്ളിയാണെങ്കിലും സോണിയയ്ക്ക് അത് പുനരുത്ഥാനത്തിന്റെ ദിനമായി. അർധരാത്രി സൗത്ത് കളമശ്ശേരിയിൽ തീവണ്ടിയിൽനിന്നു വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചതാകട്ടെ കളമശ്ശേരി പോലീസും. വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് സോണിയയുടെ പുതുജീവിതത്തിലേക്ക് വഴി തെളിച്ചത്.

നെട്ടൂർ ഐ.എൻ.ടി.യു.സി. കവലക്ക് സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ മകൾ സോണിയ (32) യാണ് തീവണ്ടിയിൽനിന്നും വീണത്. പുണെയിൽ ജോലി ചെയ്യുന്ന സോണിയ വീട്ടിലേക്ക് വരികയായിരുന്നു.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ നിന്ന് ഒരാൾ സൗത്ത് കളമശ്ശരി ഭാഗത്ത് വീണിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു പോലീസ് സ്റ്റേഷനിൽ വിളി എത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. കെ.എ. നജീബാണ് ഫോൺ എടുത്തത്. സഹപ്രവർത്തകരായ പോലീസ് ഓഫീസർമാർ ആർ. ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ. നസീബ് എന്നിവർ പട്രോളിങ്ങിനിടെ കാർബോറാണ്ടം കമ്പനിക്കു സമീപം നോമ്പ് നോൽക്കുന്നതിന് അത്താഴം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

വിവരം അറിഞ്ഞതോടെ പാതിരാത്രി തന്നെ എസ്.ഐ.യുടെ നേതൃത്വത്തിൽ സൗത്ത് കളമശ്ശേരി ഭാഗത്തുനിന്ന് വട്ടേക്കുന്നം വരെ നാലു കിലോമീറ്ററോളം ദൂരം ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ടുപേരായി തിരിഞ്ഞ് സൂക്ഷ്മമായി തിരച്ചിൽ നടത്തി. കൃത്യമായ സ്ഥലം അറിയാത്തതിനാൽ ആദ്യ റൗണ്ടിൽ ആളെ കണ്ടെത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകളിലേക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചു. കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നജാത്ത് നഗറിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരക്കം കേട്ടു. അവിടെ വിശദമായി തിരഞ്ഞപ്പോളാണ് പരിക്കേറ്റ് കിടക്കുന്ന സോണിയയെ കണ്ടത്. കൈയിൽ പിടിച്ച് പൊക്കാൻ ശ്രമിച്ചപ്പോൾ യുവതി വേദനകൊണ്ട് പുളഞ്ഞു. അവർക്ക് എഴുന്നേൽക്കാനായില്ല.

റെയിൽവേ ട്രാക്കിൽ നിന്ന് കുത്തനെയുള്ള താഴ്ചയിലാണ് യുവതി കിടന്നത്. ഉടൻ പോലീസ്, ആംബുലൻസിന്റെയും അഗ്നിരക്ഷാ സേനയുടെയും സഹായം തേടി. ആദ്യമെത്തിയ ആംബുലൻസിലെ സ്ട്രെച്ചറിൽ കിടത്തി പോലീസുകാർ 500 മീറ്ററോളം ചുമന്നാണ് ആംബുലൻസിലേക്ക് എത്തിച്ചത്. ഉടൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തി പ്രഥമ ശുശ്രൂഷകൾ ചെയ്തതോടെയാണ് യുവതി അപകടനില തരണം ചെയ്ത് സംസാരിക്കാറായത്. കൈയിലുണ്ടായിരുന്ന ബാഗ് വീണു പോയെന്നറിയിച്ചതോടെ പോലീസ് വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ബാഗ് കണ്ടെടുത്തു. അതിലെ മൊബൈൽ ഫോണിൽ നിന്നാണ് യുവതിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്. തീവണ്ടിയിലുണ്ടായിരുന്ന ബാഗ് കായംകുളം റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സോണിയയുടെ തോളെല്ലിന് പൊട്ടലുണ്ട്. നട്ടെല്ലിനും പരിക്കുണ്ട്. ഏതാനും മണിക്കൂർ നേരം അങ്ങനെ കിടന്നുപോയാൽ ബോധമറ്റ് വലിയ ദുരന്തങ്ങളിലേക്കു പോയേക്കാമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോണിയയ്ക്ക് ഫിറ്റ്സ് വന്ന് വീണതാകാമെന്ന് അമ്മ കാർമിലി പറഞ്ഞു.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.