അടിവസ്ത്രം ധരിച്ച് ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ പുറത്ത്; അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം; പ്രതികരണവുമായി പെൺകുട്ടിയും രംഗത്ത്

ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിക്കിനിക്ക് സമാനമായ ഉള്‍വസ്ത്രവും മിനി സ്കര്‍ട്ടും ധരിച്ചാണ് ഇവരുടെ യാത്ര. മടിയില്‍ ബാഗുമായി മെട്രോയില്‍ ഇരിക്കുന്ന ഇവര്‍ അല്‍പസമയത്തിന് ശേഷം എഴുന്നേറ്റു പോകുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇത് അനുവദിക്കാന്‍ പറ്റില്ലെന്നും പൊതുസ്ഥലങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കരുതെന്നും ആളുകള്‍ പ്രതികരിച്ചു.

എന്നാല്‍ പെണ്‍കുട്ടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നു വീഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ചിലര്‍ പ്രതികരിച്ചു. സഹയാത്രികരില്‍ ആരോ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.

വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യാത്രക്കാര്‍ എല്ലാ സാമൂഹിക മര്യാദകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഡിഎംആര്‍സി പ്രസ്താവനയില്‍ പറയുന്നു.

തുടര്‍ന്ന് പ്രതികരണവുമായി വൈറല്‍ വീഡിയോയിലെ പെണ്‍കുട്ടിയും രംഗത്തെത്തി. റിഥം ചനാന എന്നാണ് അവരുടെ പേര്. വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ആളുകളുടെ ശ്രദ്ധ ലഭിക്കാനോ പ്രശസ്തയാകാനോ അല്ല ഇത് ചെയ്യുന്നതെന്നും അവര്‍ പ്രതികരിച്ചു. കുടുംബാംഗങ്ങളും അയല്‍ക്കാരുമൊന്നും തന്റെ വസ്ത്രധാരണ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും എല്ലാവരും എപ്പോഴും പരിഹസിക്കുമെന്നും റിഥം പറയുന്നു. എന്നാല്‍ ഇതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും 19-കാരി കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച്‌ ഞാന്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അതും രഹസ്യമായി എടുത്ത ഒരു വീഡിയോ. മെട്രോയുടെ ഉള്ളില്‍ വീഡിയോ എടുക്കാന്‍ പാടില്ലെന്ന നിയമം പോലും മെട്രോ അധികൃതര്‍ മറന്നുപോയിരിക്കുന്നു. അവര്‍ക്ക് എന്റെ വസ്ത്രത്തെ കുറിച്ചാണ് ആവലാതി’-റിഥം വ്യക്തമാക്കുന്നു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.