മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ രഹസ്യം ഇതാ

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആക്രമണത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും ഒക്കെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനേന പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ നമ്മളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റ് ചില വീഡിയോകൾ ഏറെ കൗതുകകരമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് മൂന്ന് കോടിയോളം ആളുകളാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ആദ്യകാഴ്ചയിൽ തന്നെ നമ്മെ അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും ആണ് . എന്നാൽ കാണുന്നതിൽ നിന്നും അല്പം വ്യത്യസ്തമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം.

earth_animal_pix എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ഒരു മൃഗശാല എന്ന തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിൽ ആണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. നിലത്ത് കിടക്കുന്ന ഭീമാകാരനായ ഒരു മുതലയുടെ സമീപത്തായി രണ്ട് ആളുകൾ നിൽക്കുന്നത് കാണാം. അതിൽ ഒരാൾ മുതലയുടെ വാലിൽ ശക്തിയായി പിടിച്ച് അതിനെ അടക്കി നിർത്താൻ ശ്രമിക്കുന്നതും രണ്ടാമത്തെ വ്യക്തി മുതലയുടെ മുൻപിലുമാണ് നിൽക്കുന്നത്.

പെട്ടെന്ന് മുതലയുടെ വായിൽ നിന്നും ഒരു കൈ പുറത്തേക്ക് വരുന്നു. കൈക്കുള്ളിൽ കുപ്പി പോലെ എന്തോ ഒന്ന് പിടിച്ചിരിക്കുന്നതും കാണാം. കൈ പുറത്തേക്ക് വന്നതും മുതലയുടെ മുൻഭാഗത്തായി നിന്നയാൾ ആ കൈകളിൽ പിടിച്ചു വലിച്ച് ജീവനുള്ള ഒരു മനുഷ്യനെ മുതലയുടെ വായിൽ നിന്നും വലിച്ചു പുറത്തേക്ക് എടുക്കുന്നു. അതോടെ വീഡിയോ അവസാനിക്കുന്നു. ആദ്യക്കാഴ്ചയിൽ ആരെയും ഒന്ന് ഭയപ്പെടുത്തുന്നതാണ് ഈ വീഡിയോ. എന്നാൽ രണ്ടാമതൊന്ന് കൂടി കണ്ട് കഴിയുമ്പോഴാണ് വീഡിയോയ്ക്കുള്ളിലെ സത്യം പുറത്തു വരിക.

കാര്യം വേറൊന്നുമല്ല നിലത്ത് കിടക്കുന്നത് യഥാർത്ഥ മുതലയല്ല മറിച്ച് ഒരു റോബോ മുതലയാണ്. പക്ഷേ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മനുഷ്യരുടെ അഭിനയപ്രകടനം ജീവനുള്ള മുതലയോട് പോരാടുന്നതിന്‍റെ അതേ പ്രതീതി കാഴ്ചക്കാർക്ക് നൽകുന്നു. റോബോ മുതല എന്ന ക്യാപ്ഷൻ ഓടുകൂടി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും വീഡിയോ കാണുന്നവരിൽ ഭൂരിഭാഗം ആളുകളും അത് ശ്രദ്ധിക്കുന്നില്ലെന്ന് കമന്‍റുകളില്‍ നിന്ന് വ്യക്തം. ഇതിനോടൊകം മൂന്ന് കോടിയോളം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. കൂടാതെ 7 ലക്ഷത്തോളം ലൈക്കുകളും നേടി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.