കൂലി കൂടുതൽ കൊടുക്കാതിരുന്ന കാരണത്താൽ കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച പ്രതിയെ
പടിഞ്ഞാറത്തറ പോലിസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിനാണ് കൂലി കുറഞ്ഞതിൻ്റെ പേരിൽ കൂട്ടാളിയായ തൊഴിലാളിയുടെ കയ്യിൽ നിന്നും കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. പടിഞ്ഞാറത്തറ സ്വദേശി സിൻജുവാണ് ഒരുമിച്ച് ജോലിക്ക് പോയ തോമസിന്റെ കാല് തല്ലിയൊടിച്ചത്. കൂലിപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയികൊണ്ടിരുന്നത്.
വൈകുന്നേരം തൊഴിലുടമ 700 രൂപ കൂലി കൊടുത്തെങ്കിലും തുക കുറവാണെന്ന പേരിൽ ഇയാൾ തോമസിൻ്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇയാൾ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പകൈ വെച്ച് കാലിൽ അടിക്കുകയും, നിലത്തുവീണ തോമസിന്റെ ചെവിക്ക് ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ തോമസ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. പ്രതിയെ ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ഐ.പി .സിബി എൻ.ഒ,
എസ്.ഐ ഷമീർ എസ് ,സി.പി.ഒ.സിദ്ധിഖ് എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു.പ്രതിയെ മാനന്തവാടി
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: