എലിയുടെ വാലില്‍ കല്ലുകെട്ടി അഴുക്കുചാലില്‍ മുക്കിക്കൊലപ്പെടുത്തിയെന്ന് കേസ്; 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് യുപി പൊലീസ്

എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കിക്കൊലപ്പെടുത്തിയെന്ന കേസില്‍ 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. എലിയെ ക്രൂരമായി കൊന്നുവെന്ന കേസില്‍ ബുദൗണ്‍ കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ട്, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, വിവിധ വകുപ്പുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ അലോക് മിശ്ര പറഞ്ഞു.

കുറ്റപത്രം ശക്തമാക്കാന്‍ എലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എലിക്ക് ശ്വാസകോശത്തിലും കരളിന് അണുബാധയുണ്ടായെന്നും ശ്വാസകോശത്തിലെ അണുബാധ മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ മൂലമാണ് എലി ചത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ 25നാണ് മനോജ് കുമാര്‍ എന്നയാള്‍ക്കെതിരെ മൃഗത്തോടുള്ള ക്രൂരത ചൂണ്ടിക്കാണിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്.

ഇയാള്‍ എലിയെ വാലില്‍ കല്ലുകെട്ടി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതായി മൃഗസ്‌നേഹിയായ വികേന്ദ്ര ശര്‍മ്മ എന്നായാളാണ് പരാതി നല്‍കിയത്. വലിച്ചെറിഞ്ഞ എലിയെ രക്ഷിക്കാന്‍ താന്‍ അഴുക്കുചാലിലേക്ക് ഇറങ്ങിയെങ്കിലും എലി ചത്തതായും വികേന്ദ്ര ശര്‍മ പറഞ്ഞു.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം 2,000 രൂപവരെ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ഐപിസി 429ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷത്തെ തടവും പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എലികളെയും കാക്കകളെയും കൊല്ലുന്നത് തെറ്റല്ലെന്നും ഇവ ഹാനികരമായ ജീവികളാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വീട്ടിലെ മണ്‍പാത്രങ്ങള്‍ എലികള്‍ നശിപ്പിച്ച് മണ്‍കൂനയാക്കി. മാനസികമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടാണ് എലി സൃഷ്ടിച്ചത്. തന്റെ മകനെതിരെ നടപടിയെടുത്താല്‍ ആട്, കോഴി, കോഴി എന്നിവയെ കൊല്ലുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു.

എലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി ബുഡൗണിലെ മൃഗാശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവനക്കാര്‍ പരിശോധിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആര്‍ഐ) അയച്ചാണ് പരിശോധിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ എലിയുടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ഐവിആര്‍ഐ ജോയിന്റ് ഡയറക്ടര്‍ കെപി സിംഗ് പറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.