ഗോ മൂത്രം ഔഷധമാക്കുന്നവര്‍ ജാഗ്രതൈ; ഗോമൂത്രത്തില്‍ മനുഷ്യശരീരത്തെ അപകടകരമാക്കുന്ന 14തരം ബാക്ടീരിയകള്‍, എരുമയുടെ മൂത്രം പശുക്കളേക്കാള്‍ മികച്ചതെന്നും പഠനം.

ന്യൂഡല്‍ഹി: ഗോമൂത്രം ഇന്ത്യന്‍ വിപണികളില്‍ ഔഷധമായി വില്‍പ്പന നടത്തുന്നതിനിടെ ഗോമൂത്രത്തിന്റെ ഉപയോഗം മനുഷ്യശരീരത്തിന് അപകടകരമാണെന്ന് പഠനം. ഗോമൂത്രത്തില്‍ 14തരം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇന്ത്യയിലെ പ്രമുഖ മൃഗ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. ‘പശുക്കളുടെയും എരുമകളുടെയും മനുഷ്യരുടെയും അടക്കം 73 മൂത്രസാമ്പിളുകളാണ് പഠനത്തിനുപയോഗിച്ചതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പശു മൂത്രം ഉപയോഗിച്ച് ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി പശു മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകളാണ് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.

ആയുര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്‌നോവിലേയും പിലിഭിത്തിലേയും ഫാര്‍മസികളിലും മറ്റു സ്വകാര്യ യൂണിറ്റുകളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള മരുന്ന് നിര്‍മാണം പുരോഗമിക്കുകയാണ്. കരള്‍ രോഗത്തിനും സന്ധി വേദനയ്ക്കുമായി എട്ടോളം മരുന്നുകളാണ് കണ്ടെത്തി നിര്‍മിച്ചിട്ടുള്ളതെന്ന് യു.പി ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്‍.ആര്‍.ചൗധരി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു.

ശുദ്ധീകരിച്ച ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ക്യാന്‍സറിനെയും കൊവിഡിനെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു. അതു സത്യമാണെന്ന തരത്തില്‍ ചില പഠനങ്ങളും പുറത്തുവന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ പഠനവുമായി ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളില്‍ നിന്നും 14തരം ബാക്ടീരിയകളാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ മനുഷ്യരുടെ വയറ്റിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ എസ്‌ഷെറിച്ചിയ കോളി ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്.

ശുദ്ധീകരിച്ച ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ക്യാന്‍സറിനെയും കൊവിഡിനെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു. അതു സത്യമാണെന്ന തരത്തില്‍ ചില പഠനങ്ങളും പുറത്തുവന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ പഠനവുമായി ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളില്‍ നിന്നും 14തരം ബാക്ടീരിയകളാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ മനുഷ്യരുടെ വയറ്റിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ എസ്‌ഷെറിച്ചിയ കോളി ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.