‘തീരെ വയ്യ സാറേ..ഇന്ന് ലീവ് തരോ…പ്ലീസ്’ ഈ നമ്പറൊന്നും ഇനി ഏശൂല മക്കളേ, കള്ളത്തരം പിടിക്കാനും വരുന്നൂ ഒരു ‘നിര്‍മിത ബുദ്ധി’ ഭീകരന്‍

ഇന്ന് തീരെ വയ്യ സാറേ.. ലീവ് എടുത്തോട്ടെ..ശബ്ദത്തില്‍ പരമാവധി നിസ്സഹായത വരുത്തി ഇത്തരത്തിലൊരു നമ്പര്‍ ബോസിനു മുന്നില്‍ പയറ്റാത്തവരായി ആരുമുണ്ടാവില്ല. വിളിക്കുന്നവരുടെ ശബ്ദത്തിലെ നിസ്സഹായതയില്‍ മിക്കവാറും ബോസ് വീഴുകയും ചെയ്യും. എന്നാല്‍ ഇത്തരം ‘പറ്റിക്കല്‍’ ലീവുകള്‍ക്ക് പിടിവീഴാന്‍ പോവുകയാണ്. ലീവ് ആവശ്യപ്പെട്ട് വിളിക്കുന്നവരുടെ ശബ്ദത്തിലെ ‘അസുഖവും’ അസുഖമില്ലായ്മയും പിടികൂടാന്‍ കഴിയുന്ന എഐ ടൂള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

നിര്‍മിത ബുദ്ധി രാക്ഷസന്‍ രംഗത്ത് എത്തിയതോടെ ഇത് മാത്രമാണ് ചര്‍ച്ചകളില്‍. ചാറ്റ്ജിപിടി പോലുള്ള വളര്‍ന്നുവരുന്ന വിവിധ എഐ പ്ലാറ്റ്‌ഫോമുകള്‍ വിവിധ മേഖലകളിലുള്ള ആളുകളുടെ ജോലി കളയുമെന്നതടക്കം നെഗറ്റിവും പോസിറ്റിവുമായ നിരവധി വാര്‍ത്തകളാണ് പുറത്തു വരുന്നത്. അത്തരത്തില്‍ ഒരു ‘പാര’യാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ എ.ഐ ടൂള്‍.

ശബ്ദം വിലയിരുത്തി ആളുകള്‍ക്ക് പനിയുണ്ടോ എന്ന് കണ്ടെത്തുന്ന ഒരു എഐ ടൂള്‍ ഗവേഷകര്‍ കണ്ടെത്തിയതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂറത്തിലെ സര്‍ദാര്‍ വല്ലഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകര്‍ ആണ് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പനി കണ്ടെത്തുന്ന ഈ ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരു ഡോക്ടറെ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ ഒരാള്‍ക്ക് ജലദോഷം ഉണ്ടോ എന്ന് തിരിച്ചറിയുക എന്നതായിരുന്നു ഗവേഷണത്തിന്റെ പ്രാഥമിക ഉദ്ദേശ്യം.

630 പേരുടെ ശബ്ദ മാതൃകകള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഈ എഐ സംവിധാനം വിജയമാണ് എന്ന് ഗവേഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനയില്‍ ശേഖരിച്ച ശബ്ദസാമ്പിളുകളുടെ ഉടമകളില്‍ 111 പേര്‍ ജലദോഷം ബാധിച്ചവരായിരുന്നു. ഇവരെ തിരിച്ചറിയാന്‍ എഐക്ക് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ആളുകളില്‍ ജലദോഷത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് പഠനത്തില്‍ ഹാര്‍മോണിക്‌സ് (മനുഷ്യന്റെ സംസാരത്തിലെ വോക്കല്‍ റിഥം) ഉപയോഗിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ജലദോഷം ബാധിച്ച ഒരാളുടെ ശബ്ദത്തില്‍ അതിന്റെ സൂചനകള്‍ ഉണ്ടാകും.

ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ച് വിലയിരുത്തിയാണ് ജലദോഷം തിരിച്ചറിയുക. പരീക്ഷണത്തിന്റെ ഭാഗമായി ആളുകളോട് 1മുതല്‍ 10 വരെ എണ്ണാനും ഞായറാഴ്ച എന്തായിരുന്നു പരിപാടിയെന്ന് വിശദീകരിക്കാനുമൊക്കെ ആവശ്യപ്പെട്ടു. ആളുകള്‍ സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദം വിലയിരുത്താനായിരുന്നു ഇത്. എഐ ഉപയോഗിച്ച് വിലയിരുത്തിയ ഈ ശബ്ദങ്ങളുടെ പരിശോധനയില്‍ ജലദോഷമുള്ള 70 ശതമാനം ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞു.

ഗവേഷണം വിജയകരമായി എങ്കിലും പനികണ്ടുപിടിക്കാനുള്ള ഒരു ഉപകരണമെന്ന നിലയില്‍ ഉപയോഗിച്ച് തുടങ്ങണമെങ്കില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഡിവൈസ് തയാറാക്കേണ്ടതുണ്ട്. അതായത് ഇപ്പോള്‍ എഐ ഉപയോഗിച്ച് ശബ്ദം വിശകലനം ചെയ്ത് പനിയും ജലദോഷവും തിരിച്ചറിയാന്‍ സാധിക്കും എന്ന് തെളിയിക്കാന്‍ മാത്രമാണ് ഗവേഷകര്‍ക്ക് സാധിച്ചിട്ടുള്ളത്. അതിനപ്പുറം കമ്പനികള്‍ വിചാരിക്കുന്നതുപോലെ ജീവനക്കാരുടെ കള്ളപ്പനി തിരിച്ചറിയണമെങ്കില്‍ ഇനിയും കുറച്ചുകൂടി മുന്നോട്ട് പോകേണ്ടതുണ്ട്.

എന്നാല്‍ ഗവേഷണം പൂര്‍ത്തിയായപ്പോഴേക്കും ആരോഗ്യമേഖലയിലെക്കാള്‍ വ്യവസായ സ്ഥാപനങ്ങളിലും മറ്റുമായിരിക്കും ഈ സംവിധാനം കൂടുതല്‍ ഉപയോഗിക്കപ്പെടുക എന്ന വിലയിരുത്തലാണ് വന്നുകൊണ്ടിരിക്കുന്നത്. സാഹചര്യം ചൂഷണം ചെയ്ത് പനിയുടെ പേരില്‍ അവധിയെടുക്കുന്നവരുടെ എണ്ണം കൂടിയതായും അതിനാല്‍ത്തന്നെ നുണ പറഞ്ഞ് വീട്ടിലിരിക്കുന്നവരെ കണ്ടെത്താന്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണ് എന്നുമാണ് കമ്പനികളുടെ അഭിപ്രായം. അവധിയെടുക്കാനും മറ്റുമായി ഏറ്റവുമധികം ജീവനക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നത് ജലദോഷത്തെയും പനിയെയുമൊക്കെയാണ്. കൊവിഡിന്റെയും മറ്റും വരവോടെ പനി, ജലദോഷം എന്നൊക്കെ പറഞ്ഞുതീരും മുമ്പേ അവധി പാസായിരിക്കും- കമ്പനി മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.