ആരാണ് പിതാവിന്റെ വേഷം ചെയ്യുന്നത്? സന്തോഷം പങ്കുവെച്ചതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ട് ഇല്യാന.

തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷ്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന ഡിക്രൂസ്.
കഴിഞ്ഞ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നടി ഇല്യാന ഡിക്രൂസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. താരത്തിന്റെ പോസ്റ്റിനെ തുടർന്ന് നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്.

എന്നാല്‍ പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിരുന്നില്ല. ഇതോടെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആയി ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു.

ഇല്യാനയുടെ പോസ്റ്റിന് അടിയില്‍ വന്ന ചില കമന്‍റുകള്‍ ഇങ്ങനെയാണ്. “ആരാണ് കുട്ടിയുടെ അച്ഛൻ?” മറ്റൊരാള്‍ എഴുതുന്നത് ഇങ്ങനെയാണ് “ഈ നടി എപ്പോഴാണ് വിവാഹം കഴിച്ചത്? ആരാണ് തന്‍റെ പങ്കാളിയെന്ന് ഇവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇത് ദത്തെടുത്ത കുട്ടിയാണോ?”. വളരെ മോശമായി, ആരാണ് പിതാവിന്റെ വേഷം ചെയ്യുന്നത് എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഇല്യാന എന്തോ തെറ്റ് ചെയ്തപോലെയാണ് പല കമന്‍റുകളും.

എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് വ്യക്തമാക്കണം എന്നതാണ് ചില കമന്‍റ് ചെയ്യുന്നവരുടെ ആവശ്യം.

എന്നാല്‍ ഇല്യാനയെ ഈ സൈബര്‍ ആക്രമണത്തിന് വിട്ടുകൊടുക്കാതെ അവരെ അനുകൂലിക്കുന്ന കമന്‍റും ഏറെയാണ്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ട എന്ത് ബാധ്യതയാണ് ഇല്യാനയ്ക്ക് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

സിനിമ രംഗത്ത് വിജയം കൈവരിച്ച സ്ത്രീ തനിക്ക് ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം ലോകത്തോട് പങ്കിട്ടു. അതിനപ്പുറം അവരുടെ പേഴ്സണല്‍ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ആര്‍ക്കും ഇല്ലെന്നാണ് ചിലര്‍ മറുപടി നല്‍കിയത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.