ഇനി ബീജം ദാനം ചെയ്യരുത്; അഞ്ഞൂറോളം കുട്ടികളെ ജനിപ്പിച്ച 41-കാരനെ വിലക്കി ഡച്ച് കോടതി.

ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് യുവാവിനെ വിലക്കിനെ നെതര്‍ലന്‍ഡിലെ കോടതി. ജൊനാഥന്‍ ജേക്കബ് മെയ്ജര്‍ എന്ന 41-കാരനേയാണ് കോടതി വിലക്കിയത്. ഇയാള്‍ വിവിധ കാലങ്ങളിലായി ദാനം ചെയ്ത ബീജത്തില്‍ നിന്ന് ഇതുവരെ 550-ല്‍ അധികം കുട്ടികളാണ് ജനിച്ചത്. കോടതി വിലക്ക് ലംഘിച്ച് ഇനിയും ബീജം ദാനം ചെയ്താല്‍ ഒരു ലക്ഷം യൂറോ (ഏകേശം 91 ലക്ഷം രൂപ) പിഴയായി നല്‍കേണ്ടി വരുമെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൊനാഥനെതിരേ ഒരു ഫൗണ്ടേഷനും ഒരു കുട്ടിയുടെ അമ്മയും കേസ് നല്‍കിയതോടെയാണ് ഈ വാര്‍ത്ത പുറംലോകമറിഞ്ഞത്. സ്വന്തം ബീജത്തില്‍ നിന്ന് ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ കുറവ് കാണിച്ചാണ് ഇയാള്‍ വീണ്ടും ബീജം ദാനം ചെയ്തിരുന്നതെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു.

2007-ലാണ് ഇയാള്‍ ബീജം ദാനം ചെയ്യാന്‍ തുടങ്ങിയത്. 13 ക്ലിനിക്കിലെങ്കിലും ജൊനാഥാന്‍ ബീജം നല്‍കിയിട്ടുണ്ടാകും. ഇതില്‍ 11 എണ്ണവും നെതര്‍ലന്‍ഡ്‌സിലാണ്. ഡച്ച് ക്ലിനിക്കല്‍ ഗൈഡ്‌ലൈന്‍ അനുസരിച്ച് ഒരാള്‍ 12-ല്‍ അധികം സ്ത്രീകള്‍ക്ക് ബീജം ദാനം ചെയ്യാന്‍ പാടില്ല. അതിനൊപ്പം 25-ല്‍ അധികം കുട്ടികളുടെ പിതാവുമാകാന്‍ പാടില്ല. എന്നാല്‍ ഇതെല്ലാം ലംഘിച്ചായിരുന്നു ജൊനാഥന്റെ ബീജദാനം.

നൂറുകണക്കിന് സഹോദരങ്ങളുണ്ടെന്ന സത്യം കുട്ടികള്‍ വലുതാകുമ്പോള്‍ മനസിലാക്കുകയും അത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും എന്നതും മുന്‍കൂട്ടി കണ്ടാണ് ഈ ഗൈഡ്‌ലൈന്‍ തയ്യാറാക്കിയത്. ഇതിനൊപ്പം ഒരേ പ്രദേശത്ത് ഒരാളുടെ ബീജത്തില്‍ നിന്ന് നൂറുകണക്കിന് കുട്ടികളുണ്ടാകുമ്പോള്‍ സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹത്തിലേക്കും ലൈംഗികബന്ധത്തിലേക്കും അത് എത്തിച്ചേരും എന്നതും ഈ ഗൈഡ്‌ലൈന്‍ തയ്യാറാക്കാന്‍ കാരണമായി.

സംഗീതത്തില്‍ ഏറെ താത്പര്യമുള്ള ജൊനാഥന്റെ പ്രൊഫഷനും അതു തന്നെയാണ്. നിലവില്‍ കെനിയയിലാണ് ഇയാള്‍ താമസിക്കുന്നത്.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.