രോഹിത്തിനെ ഔട്ടാക്കിയത് തേര്‍ഡ് അമ്പയറുടെ ആന മണ്ടത്തരം, പിഴവ് ചൂണ്ടിക്കാട്ടി ആരാധകര്‍

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പുറത്താകലിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. വാനിന്ദു ഹസരങ്കയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടിലേക്ക് ഇറങ്ങിക്കളിച്ച രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും ആര്‍സിബി തീരുമാനം റിവ്യു ചെയ്തു.

എന്നാല്‍ മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് വിക്കറ്റില്‍ കൊള്ളുമെന്ന് വ്യക്തമായതോടെ തേര്‍ഡ് അമ്പയര്‍ രോഹിത്തിനെ ഔട്ട് വിളിച്ചു. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ആര്‍സിബി റിവ്യു ചെയ്തപ്പോള്‍ തന്നെ കമന്‍റേറ്റര്‍മാര്‍ മൂന്ന് മീറ്റര്‍ നിയമത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. രോഹിത് ഫ്രണ്ട് ഫൂട്ടില്‍ മൂന്നോട്ടാഞ്ഞ് കളിച്ചതിനാല്‍ മൂന്ന് മീറ്റര്‍ പരിധിയുടെ ഇളവില്‍ പന്ത് വിക്കറ്റില്‍ കൊള്ളുമെന്ന് വ്യക്തമായാലും എല്‍ബിഡബ്ല്യുവില്‍ നിന്ന് രക്ഷപ്പെടുമെന്ന് കരുതിയിരിക്കെയാണ് തേര്‍ഡ് അമ്പയര്‍ രോഹിത്തിനെ ഔട്ട് വിധിച്ചത്.

അമ്പയറുടെ തീരുമാനം കണ്ട് രോഹിത്തിന് പോലും വിശ്വസിക്കാനുമായില്ല. എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ ബാറ്റര്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ വിക്കറ്റില്‍ നിന്ന് മൂന്ന് മീറ്റര്‍ കൂടുതല്‍ അകലത്തിലുള്ളപ്പോഴാണ് പന്ത് പാഡ് തട്ടുന്നതെങ്കില്‍ അത് ഔട്ട് വിളിക്കാനാവില്ലെന്നാണ് നിയമത്തില്‍ പറയുന്നത്. ഹസരങ്കയുടെ പന്തില്‍ രോഹിത് മുന്നോട്ടാഞ്ഞ് കളിച്ചപ്പോള്‍ സ്റ്റംപില്‍ നിന്ന് 3.7 മീറ്റര്‍ അകലമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ അത് എല്‍ബിഡബ്ല്യു വിളിക്കാനാവില്ലെന്നുമാണ് ആരാധകരും മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ആര്‍സിബിക്കെതിരെ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായ രോഹിത് തുടര്‍ച്ചയായ അഞ്ചാം ഇന്നിംഗ്സിലാണ് രണ്ടക്കം കാണാതെ മടങ്ങുന്നത്. ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തിന് മുമ്പ് രോഹിത് തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ പൂജ്യത്തിന് പുറത്തായിരുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.