ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല; കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പ്രധാനമായും ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകളുണ്ടാകില്ല. പാൻട്രി കാറുകൾ പിൻവലിക്കുമ്പോൾ ഭക്ഷണത്തിനായി പ്രധാന സ്റ്റേഷനുകളിൽ ബേസ് കിച്ചണുകൾ ഏർപ്പെടുത്തുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നിവടങ്ങളിലാണു ബേസ് കിച്ചണുകൾ വരുന്നത്. ഇവിടെ നിന്നു ഭക്ഷണം ലോഡ് ചെയ്യുകയും പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ സൈഡ് വെൻഡിങ് പ്രോൽസാഹിപ്പിക്കുകയുമാണു പുതിയ നയമെന്നു ഐആർസിടിസി വ്യക്തമാക്കുന്നു.
കേരളത്തിലോടുന്ന 9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റും
കൂടുതൽ പേർക്കു യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ മാറ്റം വഴി ഉദ്ദേശിക്കുന്നത്. പാൻട്രി കാർ കോച്ച് പിൻവലിക്കുന്നതിനു പകരം ട്രെയിനുകളിൽ തേഡ് എസി കോച്ച് ഏർപ്പെടുത്തും. ഇതുവഴി പ്രതിവർഷം 1400 കോടി രൂപയുടെ വരുമാനമാണു റെയിൽവേ പ്രതീക്ഷിക്കുന്നത്. 350 ട്രെയിനുകളിലാണു രാജ്യത്തു പാൻട്രി സൗകര്യമുളളത്. പുറംകരാറുകൾ വഴി ഈ മേഖലയിൽ പതിനായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ബേസ് കിച്ചണിൽ നിന്നുളള ഭക്ഷണം ട്രെയിനിൽ വിതരണം ചെയ്യാൻ ജീവനക്കാരെ ആവശ്യമായതിനാൽ പാചകക്കാരെ മാത്രമാകും പുതിയ നീക്കം ദോഷകരമായി ബാധിക്കുക. പാൻട്രി കരാർ രംഗത്തുളളവർ തന്നെ ബേസ് കിച്ചണുകളുടെ കരാർ സ്വന്തമാക്കുന്നതിനാൽ തൊഴിൽ നഷ്ടം കാര്യമായി ബാധിക്കില്ലെന്നു അധികൃതർ പറയുന്നു.
റെയിൽവേയിലെ 2 പ്രബല യൂണിയനുകളാണു പാൻട്രി കാർ ഒഴിവാക്കണമെന്ന നിർദേശം റെയിൽവേ ബോർഡിനു മുന്നിൽ വച്ചത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന മേഖലയാണു പാൻട്രി കരാറുകൾ. യാത്രക്കാരുടെ ഏറ്റവും അധികം പരാതികളും ഈ മേഖലയിലാണ്. മോശം ഭക്ഷണം നൽകുകയും അധിക നിരക്ക് ഈടാക്കുന്നതുമാണു പതിവു സംഭവങ്ങൾ. ഇത് ഒഴിവാക്കാൻ കൂടിയാണു ഇ–കേറ്ററിങ്, ബേസ് കിച്ചൺ, ട്രെയിൻ സൈഡ് വെൻ‍ഡിങ് എന്നിവ പ്രോൽസാഹിപ്പിക്കുന്നത്.
പാൻട്രി കരാർ നഷ്ടപ്പെട്ട കമ്പനികൾ ഇ–കേറ്ററിങിന്റെ ഭാഗമാകാൻ ഹോട്ടലുകൾ തുടങ്ങുന്നതും ബേസ് കിച്ചണുകളുടെ കരാറിനായി ശ്രമിക്കുന്നതുമാണു പുതിയ കാഴ്ച. സിസിടിവി ക്യാമറ നിരീക്ഷണമുൾപ്പെടെ ബേസ് കിച്ചണുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേറ്ററിങ് രംഗത്തെ താപ്പാനകളെ തളയ്ക്കുക എളുപ്പമല്ല. റെയിൽവേ ബോർഡ് മുതൽ താഴെ തട്ടു വരെ സ്വാധീനമുളളതും രാഷ്ട്രീയക്കാരുടെ ബെനാമികളുമാണു കരാറുകാരിൽ പലരും. പാൻട്രി ഇല്ലാതാകുന്നതോടെ ദുരിതത്തിലാകുക ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരാണ്. ഇവർക്കു കൃത്യമായ ഇടവേളകളിൽ‍ ഭക്ഷണം കിട്ടുമെന്നു ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങൾക്കു കഴിയുമോയെന്നു വ്യക്തമല്ല.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.