+62,+251…തുടങ്ങിയ നമ്പറുകളില്‍ നിന്ന് വാട്‌സ് ആപ് കാളുകള്‍ വരുന്നുണ്ടോ..എടുക്കല്ലേ..തിരിച്ചു വിളിക്കല്ല

ഈ ഡിജിറ്റല്‍ കാലത്ത് സന്ദേശങ്ങള്‍ കൈമാറാനും അടുത്തും അകലെയുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം കാത്തു സൂക്ഷിക്കാനും സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമമാണ് വാട്‌സ് ആപ്. ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളാണ് ഇതുപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സൈബര്‍ കുറ്റവാളികളുടെ വിളനിലം കൂടിയായി വാട്‌സ്ആപ്പ് മാറിയിട്ടുണ്ട്. വീണ്ടും പുതിയ തട്ടിപ്പുമായി ഒരുകൂട്ടം സൈബര്‍ ക്രിമിനലുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങളും എളുപ്പം അവരുടെ ഇരയാകാന്‍ സാധ്യതയുണ്ട്.

ഇന്തോനേഷ്യ (+62), എത്യോപ്യ (+251), മലേഷ്യ (+60), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങി വിവിധ രാജ്യാന്തര നമ്പറുകളില്‍ നിന്നായി നിരവധി വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കോളുകള്‍ വരുന്നുണ്ട്. അതൊന്നും ആ രാജ്യങ്ങളില്‍ നിന്ന് വരുന്ന കോളുകളാണെന്ന് കരുതേണ്ട, ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ അന്താരാഷ്ട്ര നമ്പറുകള്‍ രാജ്യത്തെ തട്ടിപ്പുകാര്‍ക്ക് ചില ഏജന്‍സികള്‍ വില്‍ക്കുന്നതാണ്.

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഒന്നിലധികം ആളുകള്‍ പുതിയ തട്ടിപ്പിനെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. ‘എല്ലാ ദിവസവും പലതവണയായി ഇന്തോനോഷ്യന്‍ കോഡില്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് വാട്‌സ് ആപ്‌കോളുകള്‍ ലഭിക്കുന്നതായാണ് ആളുകള്‍ പരാതിപ്പെടുന്നത്. അജ്ഞാത നമ്പറുകളില്‍ നിന്ന് വിഡിയോ കോളുകളും ധാരാളം വരുന്നുണ്ട്. അവ അറ്റന്‍ഡ് ചെയ്യുന്നതാണ് ഏറ്റവും അപകടം സൃഷ്ടിക്കുക.

അന്താരാഷ്ട്ര കോഡുകളില്‍ തുടങ്ങുന്ന അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് ട്രായ് (TRAI) തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത് പാലിച്ചാല്‍, പണവും മാനവും പോകാതെ സൂക്ഷിക്കാം.
എന്ത് ചെയ്യണം..?

അത്തരം നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍, ഒരിക്കലും അത് അറ്റന്‍ഡ് ചെയ്യാതിരിക്കുക. മിസ്ഡ് കോളാണെങ്കില്‍ തിരിച്ചുവിളിക്കാനും ശ്രമിക്കരുത്. എന്ത് തരം തട്ടിപ്പാണ് സൈബര്‍ കുറ്റവാളികള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നതില്‍ നിലവില്‍ വ്യക്തത ഇല്ലാത്തതിനാല്‍, കോളുകളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. അതുപോലെ അത്തരം നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഒപ്പം ബ്ലോക്കും ചെയ്യുക.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്

വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

കർളാട് തടാകത്തിന്റെ മനോഹാരിതയിൽ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും

കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നില്‍ വന്‍ മാഫിയ

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്. ഇവരുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.