കോവിഡ് നെഗറ്റീവായിട്ടും ശാരീരിക അശ്വസ്ഥതകളുണ്ടോ..? മാസങ്ങളോളം രോഗ ലക്ഷണങ്ങള്‍ നിലനില്‍ക്കുമെന്ന് പഠനം.

ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട രോഗികളില്‍ പകുതിയിലേറെ പേരും രണ്ടു മൂന്നു മാസക്കാലം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് പഠനം. ശ്വാസോച്ഛ്വാസത്തിലുള്ള ബുദ്ധിമുട്ട്, ക്ഷീണം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ അസ്വസ്ഥതകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുമെന്നാണ് യു.കെയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 58 രോഗികളിലെ ദീര്‍ഘകാല പ്രത്യാഘാതത്തെക്കുറിച്ച്‌ ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. രോഗബാധിതരായ ചിലര്‍ക്ക് ഒന്നിലധികം അവയവങ്ങളില്‍ വീക്കം ഉണ്ടാകുന്നുണ്ടെന്നും അത് മാസങ്ങളോളം നിലനില്‍ക്കുന്നതായു കണ്ടെത്തിയിട്ടുണ്ട്.ഈ പഠനം മറ്റു ശാസ്ത്രജ്ഞര്‍ പുനപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും MedRxiv വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കോവിഡുമായി ബന്ധപ്പെട്ട് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠനം നടത്തണമെന്നതും ആശുപത്രി വിട്ട ശേഷവും രോഗികള്‍ക്ക് സമഗ്രമായ പരിചരണ സംവിധാനം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകയും അടിവരയിടുന്നതാണ് ഈ പഠനം,’ പഠനത്തിന് നേതൃത്വം നല്‍കിയ ഓക്സ്ഫോര്‍ഡ് റാഡ്ക്ലിഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിനിലെ ഡോക്ടര്‍ ബെറ്റി രാമന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ബ്രിട്ടന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ചിന്റെ (എന്‍‌എ‌എ‌ച്ച്‌ആര്‍) ഒരു പ്രാഥമിക റിപ്പോര്‍ട്ട് കാണിക്കുന്നത് COVID-19 അണുബാധയെത്തുടര്‍ന്ന് നിലവിലുള്ള അസുഖത്തെ എന്ന് വിളിക്കാറുണ്ട്, ഇത് ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന വൈവിധ്യമാര്‍ന്ന ലക്ഷണങ്ങളെ ഉള്‍ക്കൊള്ളുന്നു.

കോവിഡ് രോഗത്തിനു ശേഷം ഉണ്ടാകാറുള്ള അസ്വസ്ഥതകള്‍ പൊതുവെ ‘ലോംഗ് COVID’ എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തെയും മനസിനെയും ബാധിക്കുന്നവയാണ്. ഇക്കാര്യം കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച്‌ (എന്‍‌എ‌എ‌ച്ച്‌ആര്‍) പുറത്തുവിട്ട പ്രഥമിക റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ഭേദമായ 64% രോഗികളിലും രണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും നിരന്തരമായ ശ്വാസതടസം അനുഭവപ്പെടുന്നതായും 55% പേര്‍ക്ക് ക്ഷീണമുള്ളതായും ഓക്സ്ഫോര്‍ഡ് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

60% കോവിഡ് രോഗികളുടെയും ശ്വാസകോശത്തിലും 29% പേരുടെ വൃക്കകളിലും 26% പേരുടെ ഹൃദയത്തിലും 10% പേരുടെ കരളിലും എം.ആര്‍.ഐ സ്കാനില്‍ അസാധാരണത്വം കണ്ടെത്തിയിട്ടുണ്ട്.

രോഗം അതിജീവിച്ചവരുടെ അന്തരികാവയവങ്ങളില്‍ തകരാറുകള്‍ ഉണ്ടായേക്കാമെന്നതാണ് ഈ പഠനഫലം സൂചിപ്പിക്കുന്നതെന്നും ബെറ്റി രാമന്‍ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ലെന മരിയ ഷിബുവിന്

വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച വിദ്യാർഥി കർഷകയ്ക്കുളള 2025 -26 വർഷത്തെ അവാർഡ് കോട്ടത്തറ സെന്റ് ആന്റണീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ലെനാ മരിയ ഷിബുവിന് ലഭിച്ചു. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ

ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കാൻ കാരണമാകുന്ന കാൻസറുകളിലൊന്ന്! കൂടുതലും ബാധിക്കുന്നത് പ്രായമായവരിൽ

ലോകത്തുടനീളം ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന രണ്ടാമത്തെ കാൻസറാണ് കോളൻ കാൻസർ. അമ്പത് വയസിന് മുകളിലുള്ളവരെ സാധാരണയായി ബാധിക്കുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും സാധാരണമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെ സംബന്ധിച്ചുള്ള ഒരു പഠനമാണ്

7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരൻ, ചികിത്സ ആരംഭിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.