‘കോഴിയില്ലാതെ കോഴിയിറച്ചി’ ; ലാബിൽ വളർത്തിയ കോഴിയിറച്ചിക്ക് വില്പനാനുമതി നൽകി യുഎസ്

കൃത്രിമമായി വളർത്തിയെടുക്കുന്ന കോഴിയിറച്ചിക്ക് അംഗീകാരം നൽകി അമേരിക്ക. മൃഗ കോശങ്ങൾ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന കോഴിയിറച്ചിയുടെ വില്പനയ്ക്കാണ് യുഎസ് റെഗുലേറ്റേഴ്‌സ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. മൃഗങ്ങളെ അറുത്തെടുക്കുന്ന മാംസം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ പടിയാണിത്. “സെൽ കൃഷി” എന്നറിയപ്പെടുന്ന ഈ കൃത്രിമ മാംസ നിർമ്മാതാക്കൾ യുഎസ് കമ്പനിയായ അപ്‌സൈഡ് ഫുഡ്‌സ് ആൻഡ് ഗുഡ് മീറ്റാണ്.

ഗുഡ് മീറ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ജോയിൻ ബയോളജിക്‌സ് എന്ന കമ്പനിക്കും ഉത്പന്നങ്ങൾ നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ തടയുക, അറുക്കാൻ വേണ്ടി വളർത്തുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയുക, പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുക എന്നിവയാണ് വിപ്ലവകരമായ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി മാംസം, കോഴിയിറച്ചി എന്നിവയുടെ വിൽപനയുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ പരിശോധനകൾ നടത്തുന്നതിനും കമ്പനികൾക്ക് അനുമതി ലഭിച്ചു. കമ്പനികൾ നിർമിക്കുന്ന മാംസ ഉത്പന്നങ്ങൾ ഭക്ഷ്യയോഗ്യമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിലയിരുത്തി മാസങ്ങൾക്ക് ശേഷമാണ് അനുമതി.

ജീവനുള്ള മൃഗങ്ങളിൽ നിന്നോ ബീജസങ്കലനം ചെയ്ത മുട്ടയിൽ നിന്നോ സംഭരിക്കുന്ന കോശങ്ങളോ, ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന കോശങ്ങളോ സ്റ്റീൽ ടാങ്കുകളിൽ വളർത്തിയെടുത്താണ് മാംസം ഉത്പാദിപ്പിക്കുക. ഇവ പിന്നീട് ചിക്കൻ കട്ലറ്റിന്റെയോ സോസേജ് രൂപത്തിലോ ഉള്ള വലിയ ഷീറ്റുകളായിട്ടാണ് അപ്‌സൈഡ് ഫുഡ്‌സ് ഉത്പാദിപ്പിക്കുക.

എന്നാൽ കൃത്രിമ മാംസ വില്പന യുഎസ് വിപണികളിൽ ഉടനെ ഉണ്ടാകാൻ സാധ്യതയില്ല. ലാബിൽ വളർത്തിയെടുക്കുന്ന മാംസത്തിന് സാധാരണ ഇറച്ചിയേക്കാൾ വില കൂടുതലായിരിക്കും എന്നതാണ് കാരണം. നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ള മാംസത്തിന്റെ അളവിൽ ഉത്പാദിപ്പിക്കാൻ മാത്രം ഉടനെ സാധ്യമാകില്ലെന്നതും മറ്റൊരു കാരണമാണ്. ആദ്യഘട്ടം ശ്രദ്ധേയമായ റെസ്റ്റോറന്റുകളിൽ മാംസം വിതരണം ചെയ്യാനാണ് കമ്പനികളുടെ പദ്ധതി.

എന്നാൽ കൃത്രിമമായി നിർമ്മിക്കുന്ന മാംസം വിശ്വാസയോഗ്യമല്ലെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം.

ആഗോളതലത്തിൽ നൂറ്റിയൻപതിലധികം കമ്പനികൾ കോശങ്ങളിൽ നിന്നുള്ള മാംസ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ചിക്കൻ മാത്രമല്ല പന്നി, ആട്, മീൻ, ബീഫ് തുടങ്ങിയവയുടെ കൃത്രിമ മാംസങ്ങളും ഉത്പാദിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.

സിംഗപ്പൂരിൽ മനുഷ്യ നിർമിത മാംസ ഉത്പാദനം ആദ്യമായി ആരംഭിച്ചത് ഗുഡ് മീറ്റാണ്. കൃത്രിമ മാംസ ഉത്പാദനം ആദ്യമായിട്ടനുവദിക്കുന്ന രാജ്യം കൂടിയാണ് സിംഗപ്പൂർ. ഉത്പാദിപ്പിക്കുന്ന ചിക്കൻ സെല്ലുകളെ കട്ലറ്റ്, നഗറ്റുകൾ, ചെറിയ മാംസ കഷ്ണങ്ങൾ എന്നിവയാക്കി മാറ്റുകയാണ് ഗുഡ് മീറ്റിന്റെ രീതി.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.