ഓൺലൈനിൽ ഓർഡർ ചെയ്ത സാധനം ലഭിച്ചത് 4 വർഷത്തിന് ശേഷം..

ഈ കാലഘട്ടത്തിൽ മിക്കവരും സാധങ്ങൾ വാങ്ങാനും സമ്മാനം നൽകാനുമെല്ലാം ഓൺലൈൻ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ വിരൽ തുമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നത് കൊണ്ടുതന്നെയാണ് ഓൺലൈൻ ഷോപ്പിങ് ആളുകൾക്ക് ഇത്ര പ്രിയപെട്ടതായത്. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നതിൽ വളരെയധികം സമയവും പണവും ചെലവഴിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഓൺലൈൻ ഷോപ്പിംഗിനിടെ നടക്കുന്ന തട്ടിപ്പുകളും ഗുണമേന്മ ഇല്ലാത്ത സർവീസുകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്.

2019-ൽ ഓർഡർ ചെയ്ത ഉത്‌പന്നം നാല് വർഷത്തിന് ശേഷം ലഭിച്ച നിതിൻ അഗർവാൾ എന്ന ചെറുപ്പക്കാരന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിതിൻ ജനപ്രിയ ചൈനീസ് വെബ്‌സൈറ്റായ അലി എക്‌സ്പ്രസിൽ ഒരു ഓർഡർ നൽകി. നാല് വർഷത്തിന് ശേഷം ആ ഓർഡർ ലഭിച്ചിരിക്കുകയാണ്.

ടിക് ടോക്കിനൊപ്പം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിരോധിച്ച വെബ്‌സൈറ്റുകളിൽ ഒന്നാണ് അലി എക്‌സ്പ്രസ്. കുറഞ്ഞ വിലയ്ക്ക് ഈ വെബ്സൈറ്റുകളിൽ നിന്ന് പതിവായി ഓർഡർ ചെയ്യുന്ന ആളുകളുണ്ട്. എന്നാൽ നാല് വർഷത്തിന് ശേഷം ഒരു ഓർഡർ ലഭിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്.

“ഒരിക്കലും പ്രതീക്ഷ കൈവിടരുത്! ഞാൻ 2019-ൽ അലി എക്‌സ്പ്രസിൽ നിന്ന് (ഇപ്പോൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു) ഓർഡർ ചെയ്ത പാഴ്സൽ ഇന്ന് ഡെലിവർ ചെയ്തു,” എന്ന അടികുറിപ്പോടെയാണ് നിതിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. പോസ്റ്റിന് താഴെ ആളുകൾ തങ്ങളുടെ സമാനമായ അനുഭവങ്ങളും പങ്കുവെച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.