ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കും ഈ അ‍ഞ്ച് കാര്യങ്ങള്‍…

ഇന്ന് ലോകത്ത് രോഗബാധ മൂലം മരണപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ള കാരണമാണ് ക്യാൻസര്‍. പലപ്പോഴും രോഗം സമയത്തിന് കണ്ടെത്താൻ സാധിക്കാത്തതാണ് വലിയ തിരിച്ചടിയാകുന്നത്. അതുപോലെ തന്നെ മോശം ജീവിതരീതികള്‍ ക്യാൻസര്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ ക്യാൻസറിലേക്ക് ഭാവിയില്‍ സാധ്യത വർധിപ്പിക്കുന്ന അഞ്ച് കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്.

ഭക്ഷണം…

നാം എന്ത് കഴിക്കുന്നോ അത് നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കും. ഇത്തരത്തില്‍ മോശം ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ അത് സ്വാഭാവികമായും ക്രമേണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഇങ്ങനെ ക്യാൻസറിലേക്ക് സാധ്യതയൊരുക്കുന്ന തരം ഭക്ഷണമാണ് പ്രോസസ്ഡ് ഫുഡ്. ഈ ഇനത്തില്‍ വരുന്ന ഏത് ഭക്ഷണവും പതിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ ക്യാൻസറിന് കാരണമാകുമെന്നല്ല, മറിച്ച് സാധ്യത കൂട്ടാവുന്ന ഘടകമാണെന്ന്.

അമിതവണ്ണം

മോശം ജീവിതരീതിയുടെ ഭാഗമായി ചിലരിലുണ്ടാകുന്ന അമിതവണ്ണവും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കാം. ഏതാണ്ട് പതിമൂന്ന് തരം ക്യാൻസറുകള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട് പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ ക്യാൻസര്‍ മരണസാധ്യതയും അമിതവണ്ണമുള്ളവരില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

അമിതവണ്ണമുള്ള എല്ലാവരും അനാരോഗ്യകരമായ അവസ്ഥയിലാണെന്നല്ല പറയുന്നത്. എന്നാല്‍ മോശമായ രീതിയില്‍ വണ്ണം കൂടിയിട്ടുള്ളവരില്‍ രോഗസാധ്യത കൂടും.

പുകവലി…

പുകവലിയും ക്യാൻസറും തമ്മിലുള്ള ബന്ധം പ്രത്യേകിച്ച് നമ്മള്‍ വിശദമാക്കേണ്ടതില്ല. കാരണം അത്രമാത്രം ഇതിന്‍റെ ഗൗരവം ഇന്ന് ഏവര്‍ക്കുമറിയാം. പല തരത്തിലുള്ള ക്യാൻസര്‍ ബാധയ്ക്ക് പുകവലി കാരണമാകാറുണ്ട്. വായ, തൊണ്ട, അന്നനാളം, ആമാശയം, കരള്‍, ശ്വാസകോശം, മലാശയം, പാൻക്രിയാസ്, വൃക്ക തുടങ്ങി പല അവയവങ്ങളെയും ബാധിക്കുന്ന ക്യാൻസറിലേക്ക് പുകവലി സാധ്യതയൊരുക്കാം.

ഹെപ്പറ്റൈറ്റിസ്- ബി

ഹെപ്പറ്റൈറ്റിസ് ബി വൈറസ് പത്തിലധികം ക്യാൻസറുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഹെപ്പറ്റൈറ്റിസ് സി വൈറസും ഇതുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന രോഗകാരിയാണ്. ഹെപ്പറ്റൈറ്റിസ് ബി മൂലം കരളില്‍ ക്യാൻസര്‍ ബാധിക്കാതിരിക്കാൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വ്യാപകമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

എച്ച്പിവി

എച്ച്പിവി (ഹ്യൂമണ്‍ പാപിലോമ വൈറസ്) മൂലവും ക്യാൻസര്‍ സാധ്യത കൂടാം. എച്ച്പിവി പ്രധാനമായും ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അധികവും സ്ത്രീകളിലാണ് ഇത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. സുരക്ഷിതമല്ലാത്ത ഓറല്‍ സെക്സ് എച്ച്പിവി സാധ്യത കൂട്ടുന്നതായി അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.