വെണ്ണിയോട് : കോട്ടത്തറ വില്ലേജ് ഓഫീസർ റിട്ടേർഡായി 5 മാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയമില്ല. വെള്ളം കയറി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പഞ്ചായത്ത് ആണ് കോട്ടത്തറ.കൊളവയൽ,വസ്തികുന്ന്, ചെറിയമൊട്ടംകുന്ന് തുടങ്ങി നിരവധി കോളനികളിലെ ആളുകളെ വെള്ളം കയറി കഴിഞ്ഞാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതുമാണ്.ഈ അവസരത്തിൽ പോലും വില്ലേജ് ഓഫീസർ ഇല്ലാത്ത അവസ്ഥയിലാണ് കോട്ടത്തറ.കുറഞ്ഞ ദിവസങ്ങൾ മാത്രം ഇൻചാർജ് നൽകുകയും പിന്നീട് പടിഞ്ഞാറത്തറ വില്ലേജ് ഓഫീസർക്ക് ഇൻചാർജ് നൽകുകയുമാണ് ഉണ്ടായത്.ചാർജ് നൽകിയ ഓഫീസർ ആഴ്ചയിൽ ഒരു ദിവസം പോലും വില്ലേജിൽ എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.കൈവശ സർട്ടിഫിക്കറ്റിനും വരുമാന സർട്ടിഫിക്കറ്റിനും സാക്ഷി പത്രത്തിനും ഒപ്പിടുന്നതിനു വേണ്ടി പോലും പടിഞ്ഞാറത്തറയിലേക്ക് ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ് ജനങ്ങൾക്കുള്ളത്. വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്ന് DAWF ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് വെണ്ണിയോട്,കൽപ്പറ്റ ഏരിയ സെക്രട്ടറി തലക്കൽ ജോസ്,കോട്ടത്തറ പഞ്ചായത്ത് സെക്രട്ടറി റിയാസ് കെ.പി, പ്രസിഡണ്ട് മണിയൻ എന്നിവർ ആവശ്യപ്പെട്ടു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







