മലയാളി യൂട്യൂബർമാർക്ക് പ്രതിമാസം ലക്ഷങ്ങൾ വരുമാനം; കുട്ടികൾപോലും നേടുന്നത് മികച്ച പ്രതിഫലം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഫലപ്രദമായി ഉപയോഗിച്ച് മികച്ച വരുമാനം നേടാൻ മുന്നിലുള്ളത് അനന്തസാധ്യതകൾ

ലോകം ഓണ്‍ലൈന്‍ വിഷ്വല്‍ ഉള്ളടക്കത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതുതലമുറയിലെ മാറ്റങ്ങളെല്ലാം ഓണ്‍ലൈനില്‍ കാണാം. വീഡിയോ പ്ലാറ്റ് ഫോമുകള്‍ സജീവമായതിനാല്‍ അതിനൊപ്പം നീങ്ങുന്നവരാണ് യുവതലമുറയും. യൂട്യൂബ് അടക്കമുള്ള വന്‍കിടക്കാര്‍ കൈനിറയെ പണം നല്‍കുന്നതിനാല്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയായി ഓണ്‍ലൈന്‍ മാറിക്കഴിഞ്ഞു.

കേരളത്തിലും യൂട്യൂബിലൂടെ പണം കൊയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മികച്ച വരുമാനമാര്‍ഗം ആയതുകൊണ്ടുതന്നെ വിഷ്വലുകളുടെ ക്വാളിറ്റിയും അതിനൊപ്പം മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. വര്‍ഷം ഒരു കോടിയിലധികം തുക യൂട്യൂബിലൂടെ നേടുന്നവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്ക്, അടിസ്ഥാന തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, അവരുടെ യൂട്യൂബ് യാത്ര ആരംഭിക്കാം. ഒരു യൂട്യൂബര്‍ ആകുന്നതിന് അടിസ്ഥാന യോഗ്യതയോ പ്രവൃത്തി പരിചയമോ ആവശ്യമില്ല. ഇത് ഏത് മുക്കിലും മൂലയിലും ഉള്ള ഇന്ത്യക്കാര്‍ക്ക് ഈ പ്ലാറ്റ്ഫോമില്‍ ചേരാമെന്നത് ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.2023 ജനുവരിയിലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ പ്രതിമാസം 46.7 കോടി സജീവ യൂട്യൂബ് ഉപയോക്താക്കളുണ്ട്. കൂടുതല്‍ നൂതനവും ഗുണമേന്മയുള്ളതുമായ വീഡിയോ ഒരാള്‍ അപ്ലോഡ് ചെയ്യുന്തോറും കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം. കാഴ്ചക്കാരുടെ എണ്ണം, വരിക്കാരുടെ എണ്ണം, സ്ഥിരതയോടെയുള്ള ഉപയോക്താക്കള്‍, വീഡിയോയുടെ ദൈര്‍ഘ്യം, വീഡിയോ എത്രസമയം കാണുന്നു തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം ലഭിക്കുക.ഇന്ത്യയിലെ യൂട്യൂബ് വീഡിയോകള്‍ക്കായുള്ള നിലവില്‍ 10,000 കാഴ്ചക്കാര്‍ക്ക് ശരാശരി 200-500 രൂപവരെ ലഭിക്കും.

ഒരു ദശലക്ഷം കാഴ്ചക്കാരാണെങ്കില്‍ 30,000 രൂപവരെ ലഭിച്ചേക്കാം. കോടിക്കണക്കിന് കാഴ്ചക്കാരുള്ള യൂട്യൂബര്‍മാര്‍ കേരളത്തിലുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. മാസം കുറഞ്ഞത് നാലും അഞ്ചും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നവരാണ് മിക്കവരും. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ നേടുകയും ചെയ്യുന്നു.

ഏറ്റവും വലിയ യുവജന ജനസംഖ്യയുള്ള രാജ്യം ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ മികച്ച സാധ്യതകളാണുള്ളത്. കേരളം പോലെ താരതമ്യേനം ചെറിയൊരു സംസ്ഥാനത്തെ യൂട്യൂബര്‍മാര്‍ പോലും അതിവേഗം ലക്ഷക്കണക്കിന് വരിക്കാരെ ഉണ്ടാക്കുന്നുണ്ട്. യൂട്യൂബ് ഷോര്‍ട്‌സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെയും പണം കൊയ്യുന്നവര്‍ ഏറെയാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.