മലയാളി യൂട്യൂബർമാർക്ക് പ്രതിമാസം ലക്ഷങ്ങൾ വരുമാനം; കുട്ടികൾപോലും നേടുന്നത് മികച്ച പ്രതിഫലം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഫലപ്രദമായി ഉപയോഗിച്ച് മികച്ച വരുമാനം നേടാൻ മുന്നിലുള്ളത് അനന്തസാധ്യതകൾ

ലോകം ഓണ്‍ലൈന്‍ വിഷ്വല്‍ ഉള്ളടക്കത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതുതലമുറയിലെ മാറ്റങ്ങളെല്ലാം ഓണ്‍ലൈനില്‍ കാണാം. വീഡിയോ പ്ലാറ്റ് ഫോമുകള്‍ സജീവമായതിനാല്‍ അതിനൊപ്പം നീങ്ങുന്നവരാണ് യുവതലമുറയും. യൂട്യൂബ് അടക്കമുള്ള വന്‍കിടക്കാര്‍ കൈനിറയെ പണം നല്‍കുന്നതിനാല്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയായി ഓണ്‍ലൈന്‍ മാറിക്കഴിഞ്ഞു.

കേരളത്തിലും യൂട്യൂബിലൂടെ പണം കൊയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മികച്ച വരുമാനമാര്‍ഗം ആയതുകൊണ്ടുതന്നെ വിഷ്വലുകളുടെ ക്വാളിറ്റിയും അതിനൊപ്പം മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. വര്‍ഷം ഒരു കോടിയിലധികം തുക യൂട്യൂബിലൂടെ നേടുന്നവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്ക്, അടിസ്ഥാന തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, അവരുടെ യൂട്യൂബ് യാത്ര ആരംഭിക്കാം. ഒരു യൂട്യൂബര്‍ ആകുന്നതിന് അടിസ്ഥാന യോഗ്യതയോ പ്രവൃത്തി പരിചയമോ ആവശ്യമില്ല. ഇത് ഏത് മുക്കിലും മൂലയിലും ഉള്ള ഇന്ത്യക്കാര്‍ക്ക് ഈ പ്ലാറ്റ്ഫോമില്‍ ചേരാമെന്നത് ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.2023 ജനുവരിയിലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ പ്രതിമാസം 46.7 കോടി സജീവ യൂട്യൂബ് ഉപയോക്താക്കളുണ്ട്. കൂടുതല്‍ നൂതനവും ഗുണമേന്മയുള്ളതുമായ വീഡിയോ ഒരാള്‍ അപ്ലോഡ് ചെയ്യുന്തോറും കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം. കാഴ്ചക്കാരുടെ എണ്ണം, വരിക്കാരുടെ എണ്ണം, സ്ഥിരതയോടെയുള്ള ഉപയോക്താക്കള്‍, വീഡിയോയുടെ ദൈര്‍ഘ്യം, വീഡിയോ എത്രസമയം കാണുന്നു തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം ലഭിക്കുക.ഇന്ത്യയിലെ യൂട്യൂബ് വീഡിയോകള്‍ക്കായുള്ള നിലവില്‍ 10,000 കാഴ്ചക്കാര്‍ക്ക് ശരാശരി 200-500 രൂപവരെ ലഭിക്കും.

ഒരു ദശലക്ഷം കാഴ്ചക്കാരാണെങ്കില്‍ 30,000 രൂപവരെ ലഭിച്ചേക്കാം. കോടിക്കണക്കിന് കാഴ്ചക്കാരുള്ള യൂട്യൂബര്‍മാര്‍ കേരളത്തിലുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. മാസം കുറഞ്ഞത് നാലും അഞ്ചും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നവരാണ് മിക്കവരും. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ നേടുകയും ചെയ്യുന്നു.

ഏറ്റവും വലിയ യുവജന ജനസംഖ്യയുള്ള രാജ്യം ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ മികച്ച സാധ്യതകളാണുള്ളത്. കേരളം പോലെ താരതമ്യേനം ചെറിയൊരു സംസ്ഥാനത്തെ യൂട്യൂബര്‍മാര്‍ പോലും അതിവേഗം ലക്ഷക്കണക്കിന് വരിക്കാരെ ഉണ്ടാക്കുന്നുണ്ട്. യൂട്യൂബ് ഷോര്‍ട്‌സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെയും പണം കൊയ്യുന്നവര്‍ ഏറെയാണ്.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.