ബോംബ് സ്ഫോടനത്തെയും അതിജീവിക്കും; മുകേഷ് അംബാനിയുടെ ബെന്‍സ് എസ് 680 ഗാര്‍ഡ് വേറെ ലെവൽ; പ്രത്യേകതകള്‍ ഇവയാണ്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നനും ശതകോടീശ്വരൻമാരില്‍ ഒരാളുമായ മുകേഷ് അംബാനിയുടെ ആഡംബര വീടുകളും വാഹനങ്ങളും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. അംബാനിയുടെ ഗാരേജില്‍ വിലകൂടിയതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതുമായ ആഡംബര കാറുകളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട്. എന്നാല്‍ മുകേഷ് അംബാനി യാത്ര ചെയ്യുന്ന കാറുകളില്‍ ആഡംബരം മാത്രമല്ല അതിസുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്, കാലങ്ങളായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അദ്ദേഹം അടുത്തിടെ തന്റെ കാര്‍ അപ്ഡേറ്റ് ചെയ്തു.

മെഴ്‌സിഡസ് ബെൻസ് എസ് 680 ഗാര്‍‌ഡാണ് അംബാനിയുടെ ഗാരേജിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയത്. ഇതാദ്യമായല്ല അംബാനി ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് സെഡാൻ വാങ്ങുന്നത്. എസ് 680 ന് മുമ്ബ് എസ് 600 ഗാര്‍ഡ് ഏകദേശം 10 കോടി രൂപയ്ക്ക് അദ്ദേഹം വാങ്ങിയിരുന്നു.സിവിലിയൻ വാഹനങ്ങള്‍ക്ക് ബാലിസ്റ്റിക്ക് സുരക്ഷ ഉറപ്പാക്കുന്ന വി.പി.എ.എം.വി.ആര്‍ 10 അംഗീകാരം നേടിയിട്ടുള്ള വാഹനമാണിത്. ബുള്ളറ്റ് പ്രൂഫ് സംരക്ഷണം കൂടാതെ സ്ഫോടനത്തില്‍ നിന്ന് പോലും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് എസ് 680 ഗാര്‍ഡിലുള്ളത്. കാഴ്തയില്‍ റെഗുലര്‍ എസ്ക്ലാസിനെ പോലെ തോന്നുമെങ്കിലും രണ്ടു ടണ്‍ അധികഭാരം ഈ വാഹനത്തിനുണ്ട്. വാഹനത്തിന്റെ സാധാരണ ബോഡി ഷെല്ലില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊട്ടക്ടീവ് മെറ്റീരിയലുകള്‍ കാരണമാണ് ഈ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നത്. നാല് ഇഞ്ച് വരെ കട്ടിയുള്ള ബുള്ളറ്റ് ബ്ലാസ്റ്റ് പ്രൂഫ്, മള്‍ട്ടിലെയര്‍ ഗ്ലാസ് എന്നിവ വാഹനത്തിലുണ്ട്. കാറിന്റെ ഓരോ ഡോറുകള്‍ക്കും 250 കിലോഗ്രാം വരെ ഭാരമുണ്ട്.

80 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകുമ്ബോള്‍ ടയര്‍ പഞ്ചറായാലും 30 കിലോ മീറ്റര്‍ ദൂരം ആ അവസ്ഥയില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ഡ്രൈവറുമായി ആശയവിനിമയത്തിന് ഓണ്‍ബോര്‍ഡ് ഇന്റര്‍കോം, അഗ്നിശമന ഉപകരണം, കംപ്രസ്‌ഡ് ഫ്രഷ് എയര്‍ടാങ്ക് എന്നിവയും വാഹനതതിലുണ്ട്. 4.2 ടണ്‍ വരെ വാഹനത്തിന് ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ട്.612 Ps പവറും ഉം 830 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 6.0 ലിറ്റര്‍ V12 എഞ്ചിനാണ് മെഴ്‌സിഡസ് അതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.