ബോംബ് സ്ഫോടനത്തെയും അതിജീവിക്കും; മുകേഷ് അംബാനിയുടെ ബെന്‍സ് എസ് 680 ഗാര്‍ഡ് വേറെ ലെവൽ; പ്രത്യേകതകള്‍ ഇവയാണ്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നനും ശതകോടീശ്വരൻമാരില്‍ ഒരാളുമായ മുകേഷ് അംബാനിയുടെ ആഡംബര വീടുകളും വാഹനങ്ങളും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. അംബാനിയുടെ ഗാരേജില്‍ വിലകൂടിയതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതുമായ ആഡംബര കാറുകളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട്. എന്നാല്‍ മുകേഷ് അംബാനി യാത്ര ചെയ്യുന്ന കാറുകളില്‍ ആഡംബരം മാത്രമല്ല അതിസുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്, കാലങ്ങളായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അദ്ദേഹം അടുത്തിടെ തന്റെ കാര്‍ അപ്ഡേറ്റ് ചെയ്തു.

മെഴ്‌സിഡസ് ബെൻസ് എസ് 680 ഗാര്‍‌ഡാണ് അംബാനിയുടെ ഗാരേജിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയത്. ഇതാദ്യമായല്ല അംബാനി ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് സെഡാൻ വാങ്ങുന്നത്. എസ് 680 ന് മുമ്ബ് എസ് 600 ഗാര്‍ഡ് ഏകദേശം 10 കോടി രൂപയ്ക്ക് അദ്ദേഹം വാങ്ങിയിരുന്നു.സിവിലിയൻ വാഹനങ്ങള്‍ക്ക് ബാലിസ്റ്റിക്ക് സുരക്ഷ ഉറപ്പാക്കുന്ന വി.പി.എ.എം.വി.ആര്‍ 10 അംഗീകാരം നേടിയിട്ടുള്ള വാഹനമാണിത്. ബുള്ളറ്റ് പ്രൂഫ് സംരക്ഷണം കൂടാതെ സ്ഫോടനത്തില്‍ നിന്ന് പോലും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് എസ് 680 ഗാര്‍ഡിലുള്ളത്. കാഴ്തയില്‍ റെഗുലര്‍ എസ്ക്ലാസിനെ പോലെ തോന്നുമെങ്കിലും രണ്ടു ടണ്‍ അധികഭാരം ഈ വാഹനത്തിനുണ്ട്. വാഹനത്തിന്റെ സാധാരണ ബോഡി ഷെല്ലില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊട്ടക്ടീവ് മെറ്റീരിയലുകള്‍ കാരണമാണ് ഈ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നത്. നാല് ഇഞ്ച് വരെ കട്ടിയുള്ള ബുള്ളറ്റ് ബ്ലാസ്റ്റ് പ്രൂഫ്, മള്‍ട്ടിലെയര്‍ ഗ്ലാസ് എന്നിവ വാഹനത്തിലുണ്ട്. കാറിന്റെ ഓരോ ഡോറുകള്‍ക്കും 250 കിലോഗ്രാം വരെ ഭാരമുണ്ട്.

80 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകുമ്ബോള്‍ ടയര്‍ പഞ്ചറായാലും 30 കിലോ മീറ്റര്‍ ദൂരം ആ അവസ്ഥയില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ഡ്രൈവറുമായി ആശയവിനിമയത്തിന് ഓണ്‍ബോര്‍ഡ് ഇന്റര്‍കോം, അഗ്നിശമന ഉപകരണം, കംപ്രസ്‌ഡ് ഫ്രഷ് എയര്‍ടാങ്ക് എന്നിവയും വാഹനതതിലുണ്ട്. 4.2 ടണ്‍ വരെ വാഹനത്തിന് ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ട്.612 Ps പവറും ഉം 830 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 6.0 ലിറ്റര്‍ V12 എഞ്ചിനാണ് മെഴ്‌സിഡസ് അതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.