പുര നിറഞ്ഞ് പുരുഷന്മാർ: പെൺകുട്ടികൾ കൂടുതൽ സെലക്ടീവ് ആയതോടെ കേരളത്തിലെ പുരുഷന്മാർക്ക് ‘പെണ്ണ് കിട്ടുന്നില്ല’; സംസ്ഥാനത്ത് വിവാഹങ്ങളുടെ എണ്ണം കുത്തനെ കുറയുന്നു

കേരളത്തിലെ പെണ്‍കുട്ടികളില്‍ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോര്‍ട്ട്. വിവാഹ ബ്യൂറോകളും മാട്രിമോണി സൈറ്റുകളും കൗണ്‍സലിംഗ് സൈക്കോളജിസ്റ്റുകളുമെല്ലാം വിവിധ ഘട്ടങ്ങളിലായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വിവാഹ ബന്ധങ്ങള്‍ ആത്മഹത്യയിലെത്തി നില്‍ക്കുന്ന സാഹചര്യം മുതല്‍ തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് വരെയാണ് മലയാളി പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്ന് വെക്കാനുള്ള കാരണമത്രെ.

കേരളത്തില്‍ അഞ്ചു വര്‍ഷം മുമ്ബുള്ള സാമൂഹിക അവസ്ഥയല്ല ഇപ്പോഴുള്ളതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 27 വയസ് കഴിഞ്ഞ യുവാക്കള്‍ക്ക് വിവാഹം നടക്കാത്ത സാഹചര്യം നിലവിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്ച്ചപ്പാടുകളാണുള്ളതെന്നും അവയില്‍ പലതും പ്രായോഗികമാകാറില്ലെന്നും വിവാഹ ദല്ലാള്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസമുണ്ട്. പലരും സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍ പ്രൊഫഷണലുകളോ ആണ്. തങ്ങളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മാച്ചാകുന്ന വരനെ പ്രതീക്ഷിച്ച്‌ വിവാഹം നീണ്ടുപോകുന്ന യുവതികളുണ്ട്. വിവാഹ പേടിയും തങ്ങളുടെ സോള്‍മേറ്റിനായുള്ള കാത്തിരിപ്പുമൊക്കെയാണ് പല യുവതികളെയും വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതത്രെ.

ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ എണ്ണത്തിന്റെ പകുതി ആണ്‍കുട്ടികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നത്രെ. തങ്ങളുടെ അതേ യോഗ്യതകളുള്ള പങ്കാളിയെ തിരയുന്ന പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ മതിയായ ബോധവതികളല്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

അ‍ഞ്ചു വര്‍ഷം മുമ്ബുവരെ അഞ്ച് പെണ്ണുകാണല്‍ നടന്നാല്‍ ഒരു വിവാഹം നടക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്ത് പെണ്ണുകാണല്‍ നടന്നാല്‍ ഒരു വിവാഹം നടക്കണമെന്നില്ലെന്നും വിവാഹ ദല്ലാള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാര്‍ ഇപ്പോള്‍ സ്ത്രീധനമോ സ്വര്‍ണമോ വധുവിന്റെ ജോലിയോ വിദ്യാഭ്യാസമോ സൗന്ദര്യമോ പോലും ഡിമാൻഡ് ചെയ്യുന്നില്ല. എങ്ങനെയും ഒരു പെണ്ണുകിട്ടിയാല്‍ മതിയെന്ന നിലയിലാണ് യുവാക്കള്‍.

എന്നാല്‍, പെണ്‍കുട്ടികള്‍ വളരെ സെലക്ടീവായതോടെ ആണിനും പെണ്ണിനും വിവാഹം നടക്കാതെ നില്‍ക്കുന്ന സാഹചര്യമാണ്. ഗര്‍ഭം ധരിക്കാനുള്ള പേടി, വിവാഹ ബന്ധം വിജയകരമാകുമോ എന്ന ആശങ്ക, തങ്ങളുടെ സ്വപ്നത്തിലെ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് തുടങ്ങി നിരവധി കാരണങ്ങളാണ് യുവതികളെ വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ആദ്യം വന്ന മികച്ച പ്രൊപ്പോസല്‍ വേണ്ടെന്ന് വെക്കുകയും പിന്നീട് അതിലും നല്ല പ്രൊപ്പോസല്‍ വരാത്തത് കാരണം വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടെന്നും വിവാഹ ദല്ലാള്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.