പുര നിറഞ്ഞ് പുരുഷന്മാർ: പെൺകുട്ടികൾ കൂടുതൽ സെലക്ടീവ് ആയതോടെ കേരളത്തിലെ പുരുഷന്മാർക്ക് ‘പെണ്ണ് കിട്ടുന്നില്ല’; സംസ്ഥാനത്ത് വിവാഹങ്ങളുടെ എണ്ണം കുത്തനെ കുറയുന്നു

കേരളത്തിലെ പെണ്‍കുട്ടികളില്‍ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോര്‍ട്ട്. വിവാഹ ബ്യൂറോകളും മാട്രിമോണി സൈറ്റുകളും കൗണ്‍സലിംഗ് സൈക്കോളജിസ്റ്റുകളുമെല്ലാം വിവിധ ഘട്ടങ്ങളിലായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വിവാഹ ബന്ധങ്ങള്‍ ആത്മഹത്യയിലെത്തി നില്‍ക്കുന്ന സാഹചര്യം മുതല്‍ തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് വരെയാണ് മലയാളി പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്ന് വെക്കാനുള്ള കാരണമത്രെ.

കേരളത്തില്‍ അഞ്ചു വര്‍ഷം മുമ്ബുള്ള സാമൂഹിക അവസ്ഥയല്ല ഇപ്പോഴുള്ളതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 27 വയസ് കഴിഞ്ഞ യുവാക്കള്‍ക്ക് വിവാഹം നടക്കാത്ത സാഹചര്യം നിലവിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്ച്ചപ്പാടുകളാണുള്ളതെന്നും അവയില്‍ പലതും പ്രായോഗികമാകാറില്ലെന്നും വിവാഹ ദല്ലാള്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസമുണ്ട്. പലരും സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍ പ്രൊഫഷണലുകളോ ആണ്. തങ്ങളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മാച്ചാകുന്ന വരനെ പ്രതീക്ഷിച്ച്‌ വിവാഹം നീണ്ടുപോകുന്ന യുവതികളുണ്ട്. വിവാഹ പേടിയും തങ്ങളുടെ സോള്‍മേറ്റിനായുള്ള കാത്തിരിപ്പുമൊക്കെയാണ് പല യുവതികളെയും വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതത്രെ.

ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ എണ്ണത്തിന്റെ പകുതി ആണ്‍കുട്ടികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നത്രെ. തങ്ങളുടെ അതേ യോഗ്യതകളുള്ള പങ്കാളിയെ തിരയുന്ന പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ മതിയായ ബോധവതികളല്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

അ‍ഞ്ചു വര്‍ഷം മുമ്ബുവരെ അഞ്ച് പെണ്ണുകാണല്‍ നടന്നാല്‍ ഒരു വിവാഹം നടക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്ത് പെണ്ണുകാണല്‍ നടന്നാല്‍ ഒരു വിവാഹം നടക്കണമെന്നില്ലെന്നും വിവാഹ ദല്ലാള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാര്‍ ഇപ്പോള്‍ സ്ത്രീധനമോ സ്വര്‍ണമോ വധുവിന്റെ ജോലിയോ വിദ്യാഭ്യാസമോ സൗന്ദര്യമോ പോലും ഡിമാൻഡ് ചെയ്യുന്നില്ല. എങ്ങനെയും ഒരു പെണ്ണുകിട്ടിയാല്‍ മതിയെന്ന നിലയിലാണ് യുവാക്കള്‍.

എന്നാല്‍, പെണ്‍കുട്ടികള്‍ വളരെ സെലക്ടീവായതോടെ ആണിനും പെണ്ണിനും വിവാഹം നടക്കാതെ നില്‍ക്കുന്ന സാഹചര്യമാണ്. ഗര്‍ഭം ധരിക്കാനുള്ള പേടി, വിവാഹ ബന്ധം വിജയകരമാകുമോ എന്ന ആശങ്ക, തങ്ങളുടെ സ്വപ്നത്തിലെ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് തുടങ്ങി നിരവധി കാരണങ്ങളാണ് യുവതികളെ വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ആദ്യം വന്ന മികച്ച പ്രൊപ്പോസല്‍ വേണ്ടെന്ന് വെക്കുകയും പിന്നീട് അതിലും നല്ല പ്രൊപ്പോസല്‍ വരാത്തത് കാരണം വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടെന്നും വിവാഹ ദല്ലാള്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.